Tuesday, October 11, 2016

*(1) രാജ്യസ്നേഹിയെയും ദൈവ വിശ്വാസിയെയും കിട്ടാനില്ല !* ദൈവ-വിപ്ലവം ഉടൻ


*Extracted* from : *http://omsathyam.blogspot.in/?m=1*  
" *ദൈവ-വിപ്ലവം ഉടൻ* " 💓

*(1) രാജ്യസ്നേഹിയെയും ദൈവ വിശ്വാസിയെയും കിട്ടാനില്ല !*

ഭൂമിയിലെ യാതൊരു രാജ്യങ്ങളിലെയും *പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും, സർക്കാർ-ജീവനക്കാരും, പോലീസുകാരും, പട്ടാളക്കാരും, മതപുരോഹിതന്മാരും, രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ള ഭരണാധികാരികളോ,* മറ്റുള്ള ജനങ്ങളോ  *രാജ്യസ്നേഹികൾ അല്ലെന്ന് ലളിതമായി തെളിയിക്കുന്നു; ധർമ്മശാസ്ത്രപരമായ അഥവാ ദൈവീകമായ പരിഹാരം അറിയിക്കുന്നു.*

*(2)* ദൈവ-വിപ്ലവത്തോടെ *പോലീസ്, പട്ടാളം എന്നീ തൊഴിലുകൾക്ക് അടിമത്തത്തിൽ നിന്ന് മോചനവും, ധർമ്മശാസ്ത്രപരമായ സ്വാതന്ത്ര്യവും*  ഉന്നതമായ സ്ഥാനങ്ങളും പുണ്യവും ലഭിച്ചു തുടങ്ങുന്നതാണ്; യഥാര്‍ത്ഥമായും *ജനങ്ങളുടെ ഭാഗമാവുന്നതാണ്.*

*(3)* സ്വന്തം ശരീരത്തെ ധർമ്മശാസ്ത്രപരമായിട്ട് സ്നേഹിക്കുന്നതോടെ ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ജീവിതം സംശുദ്ധമാവുന്നതാണ്; ആനന്ദകരവും.

💓 💓 💓
*അതീവ ഗൗരവമായ വസ്തുതകളെയാണ് ലളിതമായി വിശകലനം ചെയ്യുന്നത്. അവയെ പരിശോധിച്ചു ബോദ്ധ്യപ്പെടാനും, സ്വയം തിരുത്താനും, ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞാവാനും, ഓരോ മനുഷ്യനും സാധിക്കുന്നതാണ്.*
💓 💓 💓

*(1) രാജ്യസ്നേഹിയെയും ദൈവ വിശ്വാസിയെയും കിട്ടാനില്ല !* ...

ഭൂമിയിലാണ് മനുഷ്യരും മറ്റുള്ള ജീവികളുമെല്ലാം ജീവിക്കുന്നതെന്നും; ഭൂമിയുടെ ഭാഗങ്ങൾ മാത്രമാണ് ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, റഷ്യ,  ബംഗ്ലാദേശ്, മ്യാൻമർ/ബർമ്മ, ചൈന, ശ്രീലങ്ക/സിലോൺ, ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ 200 -ൽ പരം രാജ്യങ്ങളെന്നും ഒരുവിധപ്പെട്ട ജനങ്ങൾക്കെല്ലാം അറിയാം.

കാലാകാലങ്ങളിൽ ഭൂമിയിൽ ജീവിച്ചുപോരുന്ന അനേകം ജീവികളിൽ ഒന്നു മാത്രമായ *മനുഷ്യ ജീവികൾ തങ്ങൾക്ക് ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള അധിക ബുദ്ധിശക്തികളെ ദുരുപയോഗം ചെയ്ത്, തങ്ങളുടെ ഇഷ്ടംപോലെ ഭൂപ്രദേശങ്ങൾക്ക് അതിർത്തികളെ നിശ്ചയിക്കുകയും, വിവിധ പേരുകൾ നൽകി വ്യത്യസ്ത രാജ്യങ്ങളായിട്ട് പ്രഖ്യാപിച്ചതുകൊണ്ട്,  ഭൂപ്രദേശങ്ങൾ വ്യത്യസ്ത രാജ്യങ്ങളായിട്ട് മാറുന്നതല്ല.* ഭൂപ്രദേശങ്ങളുടെ ഉടമയും സൃഷ്ടി-സ്ഥിതി-സംഹാര കർത്താവുമായ   *ദൈവത്തിനു മാത്രമാണ് ഭൂപ്രദേശങ്ങളുടെ കാര്യങ്ങളെ മഹാനിശ്ചയിക്കുവാൻ അവകാശവും അധികാരവുമുള്ളത്.*

ഉദാഹരണമായിട്ട് മനുഷ്യ ജീവികൾക്കു  തോന്നുമ്പോലെയെല്ലാം *(1)* ബർമ്മ / മ്യാൻമർ, സിലോൺ / ശ്രീലങ്ക, മദിരാശി / മദ്രാസ് / ചെന്നൈ, ബോംബെ / മുംബൈ എന്നിങ്ങനെ പേരുകൾ ഇടുന്നതുകൊണ്ടോ, പേരുകൾ മാറ്റുന്നതു കൊണ്ടോ; *(2)* കന്യാകുമാരിയെ തമിഴ്നാടിന്റെയോ കേരളത്തിന്റെയോ ഭാഗമായിട്ട് കണക്കാക്കുന്നതു കൊണ്ടോ; കാശ്മീരിനെ ഭാഗികമായോ പൂർണ്ണമായോ ഇന്ത്യയുടെ ഭാഗമായിട്ട് കണക്കാക്കുന്നതു കൊണ്ടോ; *(3)* ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും മൂന്നായിട്ടോ ഒന്നായിട്ടോ കണക്കാക്കുന്നതു കൊണ്ടോ; ഭൂപ്രദേശങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ല. *അതേസമയം ഭൂകമ്പം, സുനാമി, അഗ്നിബാധ, അഗ്നി പർവ്വതം, കാട്ടുതീ, കൊടുങ്കാറ്റ്, മഞ്ഞ്, വെയിൽ, മഴ, വെള്ളപ്പൊക്കം, തുടങ്ങിയവ കൊണ്ട് മഹാശാസ്ത്രപരമായിട്ടു തന്നെ ഭൂമിയിലെ പ്രദേശങ്ങളുടെ അതിർത്തികളെ മാറ്റിമറിക്കാനും, പഴയ പ്രദേശങ്ങളെ ഭാഗികമായോ പൂർണ്ണമായോ സമുദ്രങ്ങളെ ഉപയോഗിച്ചും മറ്റും പിൻവലിക്കാനും പുതിയ പ്രദേശങ്ങളെ സൃഷ്ടിക്കാനും ഭൂപ്രദേശങ്ങളുടെ ഉടമയും സൃഷ്ടി-സ്ഥിതി-സംഹാര കർത്താവുമായ ദൈവത്തിനു കഴിയുന്നതാണ്; ഭൂപ്രദേശങ്ങളുടെ കാര്യങ്ങളെ മഹാനിശ്ചയിക്കുവാൻ ദൈവത്തിനു മാത്രമാണ് എല്ലായ്പ്പോഴും അവകാശവും അധികാരവുമുള്ളതെന്ന് സുവ്യക്തമായി ബോദ്ധ്യമാവുന്നതാണ്.*

മണ്ണും ഭൂമിയുമായ ദൈവം, വൈവിധ്യങ്ങളായ ഭൂപ്രദേശങ്ങളായിട്ടും, മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളുടെയെല്ലാം ശരീരങ്ങളും സമ്പത്തുകളും ആനന്ദങ്ങളുമായിട്ടും, മഹാഭരണാധികാരിയും മഹാനീതിപതിയുമായിട്ടും മഹാപ്രവർത്തിക്കുന്നത് എങ്ങനെയെല്ലാമെന്ന് "ദൈവ-വിപ്ലവ വിശകലനം - 3" ലും മഹാഗ്രന്ഥത്തിലും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. ഹ്രസ്വമായി ചുവടെ കൊടുക്കുന്നു :-

മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം, വൈവിധ്യങ്ങളായ ഭൂപ്രദേശങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് സൃഷ്ടികളായ മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾക്കെല്ലാം വേണ്ടിയാണ്. തന്റെ മഹാആനന്ദമായിട്ട് സൃഷ്ടികളോടുള്ള മഹാവാത്സല്യത്തെ മഹാനിശ്ചയിച്ചുകൊണ്ട് സൃഷ്ടികളെയെല്ലാം തന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവുമായിക്കൊണ്ട് കുഞ്ഞുങ്ങളെയെല്ലാം മഹാകരുതുകയും ചെയ്യുന്നു. മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നീ ജീവിചക്രത്തിലൂടെ കുഞ്ഞുങ്ങളെയെല്ലാം മഹാനയിക്കുകയും പരിണമിപ്പിക്കുകയും അഞ്ചാമത്തെ മനുഷ്യാവസ്ഥയിൽ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെയും; മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷത്തെ* മഹാഅനുഗ്രഹിച്ചു നൽകുകയും ചെയ്യുന്നു. ഭൂമിയിൽ വച്ച് അറിയുകയും അനുഭവിക്കുകയും ചെയ്ത ആനന്ദങ്ങളെ  *മോക്ഷത്തിൽ* അനന്തമായിട്ട് ആസ്വദിക്കുവാൻ സാധിക്കുന്നതാണ്.

100 മനുഷ്യ ജന്മങ്ങളിലൂടെ
ഭൂമിയിലെ അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെയെല്ലാം, സമആനന്ദമെന്ന മഹാസമനീതിയോടെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുന്നത് *ജന്മഗുണങ്ങളെ* സൃഷ്ടിച്ചുകൊണ്ടാണ്. യാതൊരു വ്യക്തികൾക്കും അവരുടെ മാതാപിതാക്കൾക്കും ജന്മഗുണങ്ങളിൽ പങ്കില്ല. *സ്വന്തമായ ഇഷ്ടപ്രകാരം സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം*, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, മാതാപിതാക്കൾ, *സാമ്പത്തിക* ഭദ്രത, *ജനനസ്ഥലം* തുടങ്ങിയവയെ നിശ്ചയിച്ചു കൊണ്ട് ജനിക്കാൻ യാതൊരു മനുഷ്യർക്കും സാധിക്കുന്നതല്ല എന്നതിൽ നിന്നും അവയെല്ലാം ജന്മഗുണങ്ങളാണെന്നു സുവ്യക്തമാണ്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും  മഹായജമാനനും മഹായജമാനയും  മഹാദാസിയും മഹാദേവനും മഹാദേവിയും മണ്ണും ഭൂമിയുമായ ദൈവം മഹാനീതിശാസ്ത്രമനുസരിച്ച് മഹാനിർവ്വഹിക്കുന്ന *ജനനസ്ഥലം* ഉൾപ്പെടെയുള്ള ജന്മഗുണങ്ങളുടെ പേരിലും; *ദൈവത്തിനു മാത്രം എക്കാലവും സ്വന്തമായ ഭൂപ്രദേശങ്ങളുടെ പേരിലും*; കേമത്തം കാട്ടുന്നതും,  കലഹിക്കുന്നതും, ഒളിപ്പോരു നടത്തുന്നതും, യുദ്ധം ചെയ്യുന്നതും എത്ര വലിയ ഭോഷത്തവും നീചത്തവുമാണെന്ന് സ്വയം വിശകലനം ചെയ്തു നോക്കുക. മഹാശക്തിയായ ദൈവം മഹാനീതിശാസ്ത്ര പ്രകാരം കുറച്ചു മാത്രം  ബുദ്ധിശക്തി നൽകിയ മറ്റുള്ള ജീവികൾ എത്ര ശ്രേഷ്ഠരാണ് ! ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള അധിക ബുദ്ധിശക്തികളെ ദുരുപയോഗം ചെയ്ത്, ഭൂപ്രദേശങ്ങളെ തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം വേർതിരിച്ച  ശേഷം രാജ്യസ്നേഹം, രാജ്യദ്രോഹം, എന്നിങ്ങനെ പറഞ്ഞ് വാക്കേറ്റങ്ങളും അടിപിടിയും യുദ്ധങ്ങളും ഉണ്ടാക്കുന്നത് ഒരുപക്ഷേ ഭൂമിയിലെ ഏറ്റവും വലിയ ഭോഷത്തമാവാം.

ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവത്തെ, മനുഷ്യരൂപിയായിട്ടോ ഈ സന്ദേശത്തെ വായിക്കുന്ന വ്യക്തിയായിട്ടോ മനസ്സിലാക്കാനും സങ്കല്പിക്കാനും കഴിയുന്നവർക്ക്, ദൈവത്തിന്റെ അഥവാ താങ്കളുടെ ശരീരത്തിലെ പാദം, വിരല്, നഖം, രോമം, തലമുടി, കണ്ണ്, മൂക്ക്, ചെവി, നാവ്, കയ്യ്, ആമാശയം, പൃഷ്ഠം, ഹൃദയം, തുടങ്ങിയ അനേക ശതകം/ ലക്ഷം/കോടി  അവയവങ്ങളിൽ /കോശങ്ങളിൽ ചിലതായിട്ട് രാജ്യങ്ങളെയും അവയിലെ സംസ്ഥാനങ്ങളെയും ജില്ലകളെയും പഞ്ചായത്തുകളെയും പട്ടണങ്ങളെയും കുന്നുകളെയും മലകളെയും പർവ്വതങ്ങളെയും വനങ്ങളെയും സമുദ്രങ്ങളെയും നദികളെയും തോടുകളെയുമൊക്കെ മനസ്സിലാക്കാൻ കഴിയുന്നതാണ്.

ഒരു മനുഷ്യന്റെ എല്ലാ അവയവങ്ങളും ആരോഗ്യത്തോടിരിക്കുമ്പോഴും, ജീവാത്മാവിന്റെ ആഗ്രഹങ്ങൾ സാധിക്കുമ്പോഴും വ്യക്തി ആനന്ദിക്കുന്നു. ആഗ്രഹങ്ങൾക്ക് വിപരീത പരിസ്ഥിതി ഉണ്ടാകുമ്പോഴും; *അവയവങ്ങൾക്ക് ആരോഗ്യം കുറയുകയും യോജിച്ചു പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോഴും അവയവങ്ങൾക്കും വ്യക്തിക്കും മഹാനീതിശാസ്ത്ര പരമായ വിനാശമുണ്ടാകുന്നതാണ്.* വ്യക്തിയുടെ ശരീര ഭാഗങ്ങളും അവയവങ്ങളുമായ കണ്ണുകൾ, ചെവികൾ, മൂക്ക്, നാക്ക്, തലമുടി, കിഡ്നി, വിരലുകൾ, കൈകാലുകൾ, തുടങ്ങിയവയ്ക്ക് മഹാശാസ്ത്രപരമായിട്ട് ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിന് തടസ്സം ഉണ്ടാവുകയോ, അവയവങ്ങൾ നഷ്ടപ്പെടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുമ്പോൾ *വ്യക്തിയുടെ ജീവിത- വേദന* വർദ്ധിക്കുന്നതാണ്; ഒരു അവയവം നഷ്ടപ്പെടുന്നതും വേദനിക്കുന്നതും മറ്റുള്ള അവയവങ്ങളെ ആനന്ദിപ്പിക്കുന്നതല്ല; അവയവങ്ങൾ അന്യോന്യം ആക്രമിക്കുന്നതുമല്ല; ജീവനും ദൈവത്തിന്റെ വാതകരൂപവുമായ ഓക്സിജൻ മഹാഭരിക്കുന്നതു പ്രകാരം  വ്യക്തിയാണു വേദനിക്കുന്നത്. *വ്യക്തിയുടെ ശരീരത്തിലെ അവയവങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് ഒരേ ജീവാത്മാവാണ്.* അതേപോലെ, ഭൂമിയുടെ എല്ലാ ഭൂപ്രദേശങ്ങളിലും, രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും, ജില്ലകളിലും, നഗരങ്ങളിലും, ഗ്രാമങ്ങളിലും, കുന്നുകളിലും, മലകളിലും, പർവ്വതങ്ങളിലും, വനങ്ങളിലും,  സമുദ്രങ്ങളിലും, നദികളിലും, തോടുകളിലും ഒക്കെ മഹാലയിച്ച് മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നത്  മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനും മഹാദേവിയും മണ്ണും ഭൂമിയുമായ ദൈവമാണ്.

ഭൂമിക്കും ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും മറ്റും   ജയ് വിളിക്കാൻ മണ്ണും ഭൂമിയുമായ ദൈവമോ ആരോടും ആവശ്യപ്പെടുന്നില്ല. ഭൂമിക്ക് / ദൈവത്തിന് ജയ് വിളിയുടെ ആവശ്യവുമില്ല. അജ്ഞാനികളും അധമരുമായ (?) ജനങ്ങൾ, ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങൾക്കും മറ്റും ജയ് വിളിക്കുമ്പോൾ ശാസ്ത്രീയത ഇല്ലാതാവുന്നു. അതോടെ മത്സരം, തമ്മിലടി, കൊലപാതകം, യുദ്ധം തുടങ്ങിയ പൈശാചിക കാര്യങ്ങൾ സംഭവിക്കുന്നു.

നേതാക്കന്മാരും പട്ടാളക്കാരും മറ്റും മരിക്കുമ്പോൾ *രാഷ്ട്രം അവരെ നമിക്കുന്നതായിട്ട് മന്ത്രിമാരും മറ്റും പ്രസ്താവിക്കുന്നത് കടുത്ത ദൈവനിന്ദയാണ്.*
ആരെയും ആദരിക്കാനും ആദരിക്കാതിരിക്കാനും വൃക്തികളെന്ന നിലയ്ക്ക് ഭരണാധികാരികൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കൈകടത്താൻ അവർക്ക് അവകാശമില്ല, അധികാരവുമില്ല. *ഭൂമി അഥവാ ദൈവം അനുവദിക്കുക കൂടി ചെയ്യുമ്പോഴാണ് ഏതൊരാളും മരിക്കുന്നതെന്നു തിരിച്ചറിയുമ്പോൾ, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും കൂടിയായ ഭൂമി കുഞ്ഞുങ്ങളെ നമിക്കുന്നതായിട്ട് പ്രസ്താവന നടത്തുന്നതിലെ മൗഢ്യത* വെളിവാകുന്നു.

*ആയുധങ്ങൾക്കും മറ്റും പാഴാക്കുന്ന ധനവും ഊര്‍ജ്ജവും സമയങ്ങളുമെല്ലാം ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടണം, ഉപകരിക്കണം.* ആയുധങ്ങൾക്കും ആയുധ വാഹിനികൾക്കും കര-വായു-നാവിക സേനകൾക്കും അവരുടെയെല്ലാം വാഹനങ്ങൾക്കും ബന്ധപ്പെട്ട കാര്യങ്ങൾക്കുമായിട്ട് ഭൂമിയിലെ രാജ്യങ്ങളിലെല്ലാം പാഴാക്കുന്ന ധനവും ഊര്‍ജ്ജവും സമയങ്ങളും മനുഷ്യ ജീവിതങ്ങളുമെല്ലാം ലാഭിക്കുമ്പോൾ തന്നെ ഭൂമിയിലെങ്ങും സ്വർഗ്ഗ സുഖങ്ങളെ ഒരുക്കാൻ കഴിയുന്നതാണ്.
അധമ സംസ്കാരം കൊണ്ട് രൂപപ്പെട്ടതായ *രാജ്യരക്ഷ എന്ന കള്ളപ്പേരിൽ അറിയപ്പെടുന്ന നികൃഷ്ട തൊഴിൽ ചെയ്യുന്നവരേക്കാൾ അധമരായിട്ടുളളത്, അന്താരാഷ്ട്രപരമായ തിരുത്തൽ നടപടികൾക്ക് പരിശ്രമിക്കാതെ പട്ടാളക്കാരെക്കൊണ്ട് നികൃഷ്ടജോലികളെ ചെയ്യിക്കുന്ന ഭരണാധികാരികളാണ്.*

ഒരു ജന്മത്ത് *ഏറ്റവുമധികം പുണ്യം നേടാൻ കഴിയുന്നത് ഭരണാധികാരിയുടെ അഥവാ രാജാവിന്റെ അഥവാ മന്ത്രിയുടെ ജോലി ചെയ്യുമ്പോഴാണ്, ധാർമ്മികമായിട്ട് അധ:പതിച്ചാൽ ഏറ്റവുമധികം പാപവും.*
മഹാനീതിശാസ്ത്ര പ്രകാരം 100 മനുഷ്യ ജന്മങ്ങളെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുന്നതും, രാജാവ് ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്യാൻ ഭൂമിയിലെ എല്ലാ മനുഷ്യർക്കും അവസരം ലഭിക്കുന്നതുമാണ്.

ജീവികളുടെയെല്ലാം *മഹാഭരണാധികാരിയും മഹാനീതിപതിയും മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം എല്ലാ ജീവികളുടെയും മഹാദാസനും മഹാദാസിയുമായിട്ട് പ്രവർത്തിക്കുന്നതിനെ അനുകരിക്കാൻ, ജനങ്ങളുടെ ദാസന്മാരായ മനുഷ്യ -ഭരണാധികാരികൾ പരിശ്രമിക്കണം.* മാനുഷികമായിട്ട്, ജനങ്ങളുടെയെല്ലാം ദാസനാവണം ഭരണാധികാരികൾ.

*രാജ്യത്തെ തങ്ങൾ രക്ഷിക്കുന്നുവെന്ന് ഭരണാധികാരികളും പട്ടാളക്കാരും മറ്റും ചിന്തിച്ചുപോരുന്നത് കടുത്ത അജ്ഞാനവും അവിവേകവും നിമിത്തമാണ്, ദൈവനിന്ദയുമാണ്. രാജ്യം അഥവാ ഭൂമി അഥവാ ദൈവം, ജനങ്ങളെയും മറ്റുള്ള ജീവികളെയും സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് യഥാര്‍ത്ഥത്തിൽ ചെയ്യുന്നത്.*

രാജ്യം അഥവാ ഭൂമി എന്നാലെന്താണ് എന്ന് പഠിക്കാനും അന്വേഷിക്കുവാനും കഴിയണമെങ്കിൽ, രാജ്യം അഥവാ ഭൂമി അഥവാ മണ്ണ് കനിയണം. *ജനങ്ങൾക്കും എല്ലാ ജീവികൾക്കും ജീവിക്കാൻ ആവശ്യമായ സർവ്വതും നൽകി സംരക്ഷിക്കുന്ന മണ്ണിനെ സ്നേഹിക്കുന്നവരോട് മണ്ണ് കനിയുന്നുണ്ട്.* രാജ്യങ്ങളിലെ മുഖ്യ ഭരണാധികാരികൾ ഉൾപ്പെടെയുള്ള അനേകരേക്കാൾ പുണ്യം നേടാൻ കഴിഞ്ഞിട്ടുള്ള കോടിയിലേറെ *കൃഷിക്കാർ* ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും ആനന്ദത്തോടെ ജീവിക്കുന്നുണ്ട്. ജീവിക്കുന്ന രാജ്യത്തപ്പറ്റിയും ഭരണാധികാരികളെപ്പറ്റിയും തുച്ഛമായി മാത്രം അറിയാവുന്ന വിഡ്ഢികളെന്ന് അവരെ ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർ കണക്കാക്കുമ്പോൾ, *സത്യം മറ്റൊന്നാണ്.* ആവശ്യമല്ലാത്ത കാര്യങ്ങളെ അറിയാനും പഠിക്കാനുമായിട്ട് കൃഷിക്കാരുടെ (അഥവാ കൃഷിക്കാർക്ക് ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്ന) ഊര്‍ജ്ജവും സ്വസ്ഥതയും  സമയങ്ങളുമെല്ലാം നഷ്ടമാവാതെ *മണ്ണായ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായിട്ട് പരമാനന്ദത്തോടെ ജീവിക്കാനുള്ള ഭാഗ്യത്തെ കൃഷിക്കാർക്ക് ലഭിക്കുന്നു. അവർ ജീവിക്കുന്നത് ഏതെങ്കിലും രാജ്യത്തിലെ പ്രജ ആയിട്ടല്ല, മറിച്ച് മണ്ണിന്റെ സന്തതി ആയിട്ടാണ്, അഥവാ ഭൂമ്യനായിട്ടാണ്.* ((ആനന്ദങ്ങളെല്ലാം ആരംഭിക്കുന്നത് ഭക്ഷണത്തിലാണ്. ഭക്ഷ്യ വസ്തുക്കളെല്ലാം മുഖ്യമായും കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണ് എന്നതും, തുല്യങ്ങളിൽ ഒന്നാമത്തേതായിട്ട് കൃഷിയെയും കൃഷിക്കാരെയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം മഹാഉയർത്തിയിട്ടുള്ളത് മഹനീയമാണ്. കൃഷിക്കാർ പണിമുടക്കിയാൽ സമൂഹത്തില്‍ ഭക്ഷണത്തിനു വേണ്ടിയുളള പരാക്രമങ്ങൾ ഉണ്ടാകുന്നതാണ്. എല്ലാ ജനങ്ങളും - രാജാവും മന്ത്രിമാരും ജഡ്ജിമാരും സർക്കാർ-ജീവനക്കാരും പോലീസും പട്ടാളവുമെല്ലാം - ഭക്ഷണത്തിനു വേണ്ടി പരക്കംപായുന്നതാണ്; യാചിക്കുന്നതാണ്. ദൈവവും ചെകുത്താനും വിഷയമാവില്ല. ക്ഷാമം രൂക്ഷമായാൽ കണ്ണിൽ പെടുന്ന ജന്തുക്കളെയും, മനുഷ്യരെത്തന്നെയും കൊന്നു തിന്നെന്നു വരും. കൃഷിക്കാർ പണിമുടക്കാത്തത് ഉന്നതരായ ജീവാത്മാക്കളെ കൃഷിക്കാരായിട്ട് (ദൈവം) മഹാനിശ്ചയിച്ചിട്ടുളളതു കൊണ്ടാണ്.
*തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണ്* തുല്യങ്ങളിൽ ഒന്നാമത്തേതായിട്ട് കൃഷിയെയും കൃഷിക്കാരെയും മഹാഉയർത്തിയിട്ടുള്ളതിനെ * മാറ്റിമറിക്കാൻ മന്ത്രിമാർക്കോ ഭൂമിയിലെ മുഴുവൻ ജനങ്ങൾക്കുമോ കഴിയുന്നതല്ല.*
)). അതേസമയം ഭരണാധികാരികളുടെ നില മോശമായി മാറുന്നു. എങ്ങനെയെന്നാൽ; ഭരണാധികാരികളാവാനുളള അവസരത്തെ ലഭിക്കുന്നത് മുഖ്യമായും 2 കാരണങ്ങളാലാണ്. *(1)* എല്ലാ തൊഴിലുകളും ചെയ്യാൻ എല്ലാ മനുഷ്യർക്കും അവസരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട്, ദൈവം മഹാനീതിശാസ്ത്ര പ്രകാരം വ്യക്തിയെ മഹാഅനുഗ്രഹിച്ചു ഭരണാധികാരി-പട്ടം നൽകുന്നതിനെ വേണ്ടതുപോലെ ഉപയോഗിക്കാൻ കഴിയാതെ വരുന്നു. കൂടുതൽ പുണ്യം നേടാൻ കഴിയാത്തത് നഷ്ടമാണ്.  *(2)* വളരെയേറെ പാപം ചെയ്തിട്ടുള്ളവർക്ക് പാപക്കുഴിയിൽ നിന്നു കരകയറാനും കൂടുതൽ പുണ്യം നേടാനുമായിട്ട്, ദൈവം മഹാനീതിശാസ്ത്ര പ്രകാരം വ്യക്തികളെ മഹാഅനുഗ്രഹിച്ച് ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികളാക്കുമ്പോൾ, വ്യക്തിയുടെ *ധാർമ്മിക അധഃപതനം നിമിത്തം, പാപങ്ങളും ദൈവ ശിക്ഷകളും വർദ്ധിക്കുന്നു.* ഇന്നത്തെ ഭൂമിയിലെ വളരെയധികം ഭരണാധികാരികൾക്കും രാഷ്ട്രീയക്കാർക്കും പ്രസ്തുത ദുരവസ്ഥ ഉണ്ടായിട്ടുണ്ട്.

ദൈവത്തിന്റെ വാതകരൂപമായ ഓക്സിജൻ എല്ലാ ജീവികളുടെയും നാസികയിലൂടെയും ശ്വാസകോശങ്ങളിലൂടെയും രക്തത്തിലൂടെയും പ്രവർത്തിച്ച് ജീവികൾക്കെല്ലാം ജീവൻ അഥവാ ശക്തി നൽകുന്നത് തന്റെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ്. ജീവികളുടെ / മനുഷ്യരുടെ ദേശ-മത-ജാതി-ഉപജാതി- വർഗ്ഗ - വർണ്ണ - സാമ്പത്തിക  തുടങ്ങിയ യാതൊരു വ്യത്യാസങ്ങളും ദൈവത്തിന്റെ വാതകരൂപമായ ഓക്സിജന് അഥവാ ദൈവത്തിനു വിഷയമല്ലായെന്നു മനസ്സിലാക്കാൻ ആഘോഷ സ്ഥലങ്ങളിലും സമ്മേളന സ്ഥലങ്ങളിലും പണിസ്ഥലങ്ങളിലുമെല്ലാം ജനങ്ങളിൽ ഓക്സിജൻ പ്രവർത്തിക്കുന്നത് മനസ്സിലാക്കിയാൽ മതി.

ഏറെക്കുറെ 16-17 വർഷങ്ങൾക്കു മുമ്പ് മഹാഅനുഗ്രഹത്തോടെ ഈയുള്ളവന് കുറിക്കാൻ കഴിഞ്ഞ ധർമ്മ ശാസ്ത്ര വാചകങ്ങളെ അഥവാ ദൈവ വചനങ്ങളെ 08.10.2016 ൽ കൂടുതൽ ലളിതവും സുന്ദരവുമായ ഒരു വാട്സ്ആപ് സന്ദേശമായിട്ട് ലഭിച്ചത് ശാസ്ത്ര-ശുദ്ധിചെയ്ത് ചുവടെ കൊടുക്കുന്നു :-
ഒരാൾ അഹംങ്കാരത്തോടെ പറഞ്ഞു :
*"എന്ത് വിലകൊടുത്തും ഞാനാ മണ്ണ് സ്വന്തമാക്കും"*. അപ്പോള്‍ മറ്റൊരാൾ വിനയത്തോടെ പറഞ്ഞു : *"ഒരു വിലയും കൊടുക്കാതെ താങ്കളെ മണ്ണ് സ്വന്തമാക്കും"* ഈ സന്ദേശത്തെ വായിക്കുന്ന താങ്കൾ  ഒന്നാമനോ രണ്ടാമനോ ആണോ ? ഭൂമിയിലെങ്ങുമുള്ള എല്ലാ മനുഷ്യരെയും മറ്റുള്ള ജീവികളെയും വസ്തുക്കളെയും സമ്പത്തുകളെയും ആനന്ദങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് മണ്ണും ഭൂമിയുമായ ദൈവം ആകയാൽ സർവ്വതിന്റെയും അവകാശവും അധികാരവും എക്കാലവും ദൈവത്തിനു മാത്രമാണ്. മണ്ണിന്റെ സ്വന്തമായ ശരീരത്തെ മണ്ണ് മടക്കി വാങ്ങുന്നതാണ്; മഹാനീതിശാസ്ത്ര പ്രകാരം മഹാഉചിതമായ മറ്റൊരു ഭൂപ്രദേശത്ത് - ഒരു പക്ഷെ ഇന്ന് ശത്രു രാജ്യമായിട്ടു കണക്കാക്കുന്ന പ്രദേശത്ത് - ഇന്നലെകളിൽ ദ്രോഹിച്ചു വധിച്ച് പുനർജ്ജനിച്ചിട്ടുള്ള ഒരു വ്യക്തിയുടെ മകനോ മകളോ ആയി ഇന്നത്തെ പ്രധാനമന്ത്രിയോ പട്ടാളക്കാരനോ പുനർജ്ജനിച്ചേക്കാം. ...

ഇന്ത്യക്കാരെന്നും അമേരിക്കക്കാരെന്നും പാകിസ്താനികളെന്നും മറ്റും ദേശീയമായിട്ട് അവകാശപ്പെടുന്നതും തട്ടിപ്പാണ്. ഉദാഹരണമായിട്ട്, ഇന്ത്യക്കാരെന്ന നിലയിലല്ല 2 ഇന്ത്യൻ കുടുംബങ്ങളുടെ ഇടയിൽ വിവാഹബന്ധം ഉണ്ടാവുന്നത്. മത-ജാതി പൊരുത്തമാണ് ആദ്യം പരിഗണിക്കുന്നത്.
മത-ജാതി-ഉപജാതികളുടെ പേരിലും രാഷ്ട്രീയ വൈരുദ്ധ്യങ്ങളുടെ പേരിലും, കലഹങ്ങളും കലാപവും കൊലകളും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും നിരന്തരമാണ് ! പിന്നെന്തു ദേശീയത? ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് രാജ്യങ്ങളിലെല്ലാം സർവ്വ നാശം ഉണ്ടാകാത്തത്.

ഇതുവരെ മഹാശാസ്ത്രപരമായിട്ട്  വിശദീകരിച്ചിട്ടുളളതു പ്രകാരം
*ഭൂമിയെന്ന ഏക മഹാരാജ്യത്തെ സ്നേഹിക്കുകയും, ഭൂപ്രദേശങ്ങൾ മാത്രമായ രാജ്യങ്ങളുടെ പേരിൽ കേമത്തം ഭാവിക്കാത്തവരുമായ കൃഷിക്കാർക്കും, ധർമ്മ ശാസ്ത്ര പ്രകാരം ജീവിക്കുന്ന എല്ലാ ജനങ്ങൾക്കും, മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനും മഹാദാസനുമായ ഈയുള്ളവൻ ദാസനായിരിക്കുമെന്ന് മഹാവിനയത്തോടെയും മഹാവാത്സല്യത്തോടെയും അറിയിക്കുന്നു. പൊന്നുമ്മകൾ*. 💓

💓💓 💓 💓
*ഭൂമിയിൽ ശരിയായ ദൈവ വിശ്വാസികളുണ്ടോ എന്ന് പരിശോധിക്കാം :-*

ഇന്നത്തെ ഭൂമിയിൽ സുമാർ 700 കോടി ജനങ്ങളെ അഥവാ മനുഷ്യരെ മഹാശക്തിയായ ദൈവം സൃഷ്ടിച്ചിട്ടുണ്ട് എങ്കിലും *ഭൂമിയിൽ മനുഷ്യരില്ലാത്ത അവസ്ഥയാണ് ഉള്ളത്.* പശുക്കുട്ടി, പട്ടിക്കുട്ടി, പൂച്ചക്കുട്ടി, സിംഹക്കുട്ടി എന്നിങ്ങനെ മറ്റുള്ള ജീവികൾക്കെല്ലാം അതാതു ജീവി ഇനത്തിൽ കുഞ്ഞുങ്ങളും കുട്ടികളും ജനിക്കുകയും വളരുകയും ചെയ്യുമ്പോഴാണ് വിവേചനശക്തികൾ ഉളള ഏകജീവിയെന്ന് മനുഷ്യർ സ്വയം അവകാശപ്പെട്ടുകൊണ്ട് മനുഷ്യരായല്ലാതെ മത-ജാതി-ഉപജാതി ക്കുട്ടികളായി ജീവിക്കുന്നത്. ഹിന്ദു -നായർ, ഈഴവൻ, നമ്പൂതിരി, നമ്പ്യാർ, ചെട്ടിയാർ, കുറവൻ, സാംബവൻ, .... എന്നിങ്ങനെയും; മുസ്ലിം -സുന്നി, ഷിയാ, ജ.ഇസ്ലാമി.... എന്നിങ്ങനെയും; ക്രിസ്ത്യൻ -റോമൻ കത്തോലിക്കൻ, സിറിയൻ  കത്തോലിക്കൻ, ഓർത്തഡോക്സ്, പെന്തക്കോസ്ത്, .... എന്നിങ്ങനെയുമുള്ള മത-ജാതി-ഉപജാതി ബോര്‍ഡുകളും; നിരീശ്വരവാദി എന്ന ബോര്‍ഡും; കമ്മ്യൂണിസ്റ്റ് -സിപിഐ, സിപിഐഎം, ആർഎസ്പി എന്നിങ്ങനെയുള്ള രാഷ്ട്രീയ കക്ഷികളുടെ ബോര്‍ഡുകളും; പിടിച്ച് ഏതാനും ആൾക്കാരും, *മനുഷ്യൻ എന്ന ബോര്‍ഡും പിടിച്ച് ഒരാളും നിൽക്കുമ്പോൾ, മനുഷ്യൻ എന്ന ബോര്‍ഡും പിടിച്ച് നിൽക്കുന്നയാളിന്റെ കൂടെ മഹാശാസ്ത്രപരമായ വിശ്വാസത്തോടെ അണിചേരാൻ ആളുണ്ടാവില്ല !*

ജനനം, ബാല്യം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, ജീവിതം, മരണം, ശവമടക്കൽ, തുടങ്ങിയവയെല്ലാം ജനങ്ങളുടെ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളാണെങ്കിലും, ദൈവകാര്യങ്ങൾ എന്ന കള്ളപ്പേരിൽ മത-ജാതി പ്പിശാച് അവയിലെല്ലാം വ്യത്യസ്ത അളവുകളിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. മത-ജാതി-ഉപജാതികൾ നിശ്ചയിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രകാരം വ്യക്തിയുടെ വിവാഹബന്ധവും ശവമടക്കലും നിർബ്ബന്ധമാക്കാൻ മത-ജാതിപ്പിശാചുക്കൾക്കു കഴിഞ്ഞിട്ടുണ്ട്. ദൈവം തന്റെ കുഞ്ഞുങ്ങൾക്കെല്ലാം നൽകിയ വിശിഷ്ടമായ വ്യക്തിസ്വാതന്ത്ര്യത്തെയാണ് മത-ജാതി പ്പിശാചുക്കൾ തട്ടിത്തെറിപ്പിച്ചത്.

മതവിശ്വാസങ്ങളും മതാചാരങ്ങളും മതാനുഷ്ഠാനങ്ങളും പ്രകാരവും *സത്യം* മാത്രം പറഞ്ഞും ജീവിക്കുന്നവർ ഭൂമിയിൽ  ഇല്ല; ഉണ്ടെങ്കിൽ അവർ മാത്രമാണ്  മതവിശ്വാസികൾ. വ്യത്യസ്ത മതങ്ങൾ പ്രകാരം വ്യത്യസ്ത മതവിശ്വാസികൾ ഉണ്ടാകുന്നതാണ്. വ്യത്യസ്ത മതങ്ങൾ പ്രകാരം വ്യത്യസ്ത മതവിശ്വാസികളായ അവരെല്ലാം വിശ്വസിക്കുന്നത്  മതങ്ങൾ പ്രകാരമുള്ള മത-ദൈവങ്ങളിലാണ്; പ്രാർത്ഥിക്കുന്നത് മത-ദൈവത്തോടുമാണ്. മറ്റുള്ള മതങ്ങളിലെ ദൈവത്തോട് പ്രാർത്ഥിക്കുന്നത് വസ്തുതാപരമായിട്ട് അനുവദിക്കുന്നില്ല. കബളിപ്പിക്കലിന്റെ ഭാഗമായിട്ട് എല്ലാം ഒന്നാണെന്നു പറയുമെങ്കിലും വിവാഹം, മരണാനന്തര കർമ്മങ്ങൾ തുടങ്ങിയവ മതപരമായി നടത്തേണ്ടുന്നത് മതങ്ങളുടെയും മതപുരോഹിതന്മാരുടെയും മതദൈവങ്ങളുടെയും നിലനില്പിന് ആവശ്യമാണ്.

*മനുഷ്യരും മറ്റുള്ള ജീവികളും ഉൾപ്പെട്ട മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവും മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവത്തിന്, യാതൊരു കാര്യങ്ങൾക്കും യാതൊരു സൃഷ്ടികളുടെയും / മധ്യസ്ഥരുടെയും യാതൊരു സഹായവും ആവശ്യമില്ല. മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രത്തെയും അവ പ്രകാരമുള്ള ശക്തികളെയും മണ്ണിൽ അഥവാ ഭൂമിയിൽ അഥവാ ഭൂമിയിലെ മൂലകങ്ങളിൽ മഹാലയിപ്പിച്ചിരിക്കുകയാണ്. മഹാഉചിതമായ സമയത്ത് ദൈവം ഓരോ മനുഷ്യനും / കുഞ്ഞിനും മഹാശാസ്ത്രത്തെ മുഴുവൻ മഹാഅനുഗ്രഹിച്ചു നേരിട്ടു  വെളിപ്പെടുത്തുന്നതാണ്. മഹാശാസ്ത്രപരമായിട്ട് ദൈവത്തെ അറിയാനും അനുഭവിക്കാനും കഴിയുമ്പോഴാണ് മനുഷ്യൻ ദൈവ വിശ്വാസി ആവുന്നത്. ദൈവ-വിപ്ലവ വിശകലനം - 3 ൽ വിശദീകരിച്ചിട്ടുണ്ട്.*

*(2)* ദൈവ-വിപ്ലവത്തോടെ *പോലീസ്, പട്ടാളം എന്നീ തൊഴിലുകൾക്ക് അടിമത്തത്തിൽ നിന്ന് മോചനവും, ധർമ്മശാസ്ത്രപരമായ സ്വാതന്ത്ര്യവും*  ഉന്നതമായ സ്ഥാനങ്ങളും പുണ്യവും ലഭിച്ചു തുടങ്ങുന്നതാണ്; യഥാര്‍ത്ഥമായും *ജനങ്ങളുടെ ഭാഗമാവുന്നതാണ്.*

*മണ്ണും ഭൂമിയുമായ ദൈവത്തിന്റെ നിയമങ്ങൾ* മാത്രമേ മണ്ണായ ശരീരം കൊണ്ട് സൃഷ്ടിക്കപ്പെട്ടവരും, മണ്ണായ ഭൂമിയിൽ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നവരുമായ മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികൾക്കും ചേരുകയുള്ളൂ. മണ്ണിന്റെ നിയമങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഉള്‍ക്കൊണ്ടു പ്രവർത്തിക്കാനും സാമാന്യ ബുദ്ധിശക്തി മതിയാകും.

മണ്ണിന്റെ നിയമങ്ങൾ *ധർമ്മശാസ്ത്രപരമായ* സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ഓരോ മനുഷ്യനും നല്‍കിയിട്ടുള്ളത് യഥാര്‍ത്ഥത്തിൽ *യാതൊരാളുടെയും സ്വാതന്ത്ര്യങ്ങളെ കുറയ്ക്കുന്നതല്ല.* എന്തുകൊണ്ടെന്നാൽ എല്ലാ രാജ്യങ്ങളിലുമുള്ള *ഓരോ മനുഷ്യനും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും സമആനന്ദമെന്ന മഹാസമനീതിയെയും പ്രത്യേകം പ്രത്യേകമായിട്ട് മഹാഅനുഗ്രഹിച്ചു നൽകാനുള്ള മഹാആവിഷ്ക്കാരം കൂടിയാണ് ധർമ്മ ശാസ്ത്രം*. ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങൾ പ്രപഞ്ച ജീവിതത്തെ മഹാഭദ്രപ്പെടുത്തിയിരിക്കുന്നു.

*മനുഷ്യർ തട്ടിക്കൂട്ടുന്ന നിയമങ്ങളെല്ലാം ഭൗതിക അസ്തിത്വമില്ലാത്തവയും, മനുഷ്യരെ അടിമകളാക്കുന്നവയും ധാർമ്മിക അധഃപതനങ്ങൾക്ക് കാരണമാകുന്നവയുമാണ്.*

*ദൈവ-വിപ്ലവം* ആരംഭിക്കുന്നതോടെ, *പോലീസ് സേന ധാർമ്മികമായിട്ട്  ഉയരുന്നതാണ്. മന്ത്രിമാരും മറ്റും തട്ടിക്കൂട്ടുന്ന അധമ നിയമങ്ങളെയും ആജ്ഞകളെയും നിർദ്ദേശങ്ങളെയും അനുസരിക്കുന്ന ഏറാൻമൂളിത്തവും അടിമത്തവും അവസാനിക്കുന്നതാണ്.* എല്ലാ വിഷയങ്ങളെയും ധർമ്മശാസ്ത്രപരമായിട്ട് *സ്വയം വിശകലനം ചെയ്ത് ധർമ്മശാസ്ത്രപരമായിട്ട് പ്രവർത്തിക്കുമ്പോൾ മാത്രമാണ് തങ്ങൾക്ക് പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവുമായിട്ട് പരിവർത്തനം ഉണ്ടാവുക എന്ന് സുവ്യക്തമായി തിരിച്ചറിയുന്നതാണ്.* അധമ-നീച കോപ്രായങ്ങളെ തൊഴിലുകളായി തെറ്റിദ്ധരിച്ച് *അധമരായ ഭരണാധികാരികളുടെ അടിമകളായിട്ടാണ് കഴിഞ്ഞു പോന്നത്* എന്നതും പോലീസ് സേനയും നിരവധി സർക്കാർ-ജീവനക്കാരും തിരിച്ചറിയുന്നതാണ്; തിരുത്തുന്നതുമാണ്. *അനേകായിരം വർഷങ്ങളായിട്ട് സമൂഹത്തില്‍ സംഭവിച്ചു പോരുന്ന അപചയങ്ങൾക്ക് ഇന്നലെയോ ഇന്നോ പട്ടാളക്കാരും പോലീസുമായിട്ട് തൊഴിൽ നേടിയവരെ ( മാത്രം ) കുറ്റപ്പെടുത്തുന്നത് തെറ്റാണ്. സൗജന്യമായിട്ട് മദ്യവും ദുഃസ്വാതന്ത്ര്യങ്ങളും നല്‍കിക്കൊണ്ട് പട്ടാളക്കാരുടെ ചേതനകളെ മരിപ്പിക്കാനും മരവിപ്പിക്കാനും എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ അനേകായിരം വർഷങ്ങളായിട്ട് പ്രവർത്തിച്ചുപോരുന്നത് കടുത്ത ദൈവനിന്ദയും അപരാധവുമാണ് : വിഷയങ്ങളെ *ധർമ്മശാസ്ത്രപരമായിട്ട് വിശകലനം ചെയ്യുന്നതിൽ നിന്നും പട്ടാളക്കാരെ തടഞ്ഞു.*   ധർമ്മശാസ്ത്രപരമായിട്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിവില്ലാത്തവരും, ഭരണാധികാരികളുടെ അടിമകളുമാക്കി. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ളത് ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന തിരിച്ചറിവ് ഉണ്ടാകാതെ വന്നു. ഒരു രാജ്യത്തിലെ പട്ടാളക്കാരെയും ജനങ്ങളെയും മറ്റൊരു രാജ്യത്തിലെ പട്ടാളക്കാരും ജനങ്ങളും ആക്രമിക്കുന്നതും വധിക്കുന്നതും വധിക്കപ്പെടുന്നതും അധമങ്ങളായ ആനന്ദങ്ങളെ നേടാനുള്ള ഉപാധികളാക്കി. മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് എല്ലാ രാജ്യങ്ങളിലെയും പട്ടാളക്കാരും ജനങ്ങളുമെന്നത് അറിയണം. 'രാജ്യ രക്ഷയെന്നും പ്രതിരോധമെന്നുമുള്ള' കള്ളപ്പേരോടെ ദൈവത്തിന്റെ പൊന്നോമന - കുഞ്ഞുങ്ങളെ വധിക്കുന്നതും പീഢിപ്പിക്കുന്നതും കടുത്ത ദൈവനിന്ദയും അപരാധവും ദൈവ ശിക്ഷകളെ വാരിക്കൂട്ടുന്നതുമാണെന്ന് അറിയണം. വധിക്കാൻ കാരണക്കാരായ രാഷ്ട്ര ഭരണാധികാരികൾക്കും, വധിച്ചവരേക്കാൾ പാപവും ദൈവ ശിക്ഷകളും ഉണ്ടെന്നറിയണം. ഭൂമിയിലെങ്ങും വ്യത്യസ്ത മതങ്ങൾ പ്രകാരമുള്ള വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെങ്കിലും, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് ഒരു  ദൈവമാണെന്നു പറഞ്ഞു നടക്കുന്ന മതഭരണാധികാരികളും മതപുരോഹിത-പ്പരിശകളും ദൈവത്തിന്റെ കുഞ്ഞുങ്ങൾ യുദ്ധം ചെയ്യുന്നതും വധിക്കപ്പെടുന്നതും, ആയുധങ്ങളെയും പട്ടാളക്കാരെയും മറ്റും ഒരുക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിക്കാഞ്ഞതിനും കടുത്ത ദൈവശിക്ഷകളെ അനുഭവിക്കേണ്ടതുണ്ട്.  മറക്കുകയോ, മറയ്ക്കുകയോ,  അറിയാതെ പോവുകയോ ചെയ്തതാണെങ്കിൽ; സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മുഴുവൻ തനിച്ചു ചെയ്യുന്ന
മഹാശക്തിയായ ദൈവം എന്നു പ്രസംഗിച്ചുകൊണ്ട്, ദൈവം നേരിട്ട് ഏല്പിക്കാത്ത പണികളെ ചെയ്ത് ദൈവത്തെ കബളിപ്പിക്കാൻ ശ്രമിച്ചതിനും, ദൈവത്തിന്റെ പേരിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അധമ-നീച അനുഷ്ഠാനങ്ങളും അധമ നിയമങ്ങളും അധമ സംവിധാനങ്ങളും  കൊണ്ട് ജനങ്ങളെ ചൂഷണംചെയ്ത് ജീവിക്കുന്നതിനും കടുത്ത ശിക്ഷകളുണ്ട്.

ദൈവത്തിന്റെ പാവം കുഞ്ഞുങ്ങൾ കൂടിയായ ഇന്നത്തെ പട്ടാളക്കാരും പോലീസുകാരും ആരുടെയും അടിമകളല്ലെന്നും, മറിച്ച് *പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവും, ജനങ്ങളുടെയും രാജ്യങ്ങളുടെയും പൊൻകിരീടമാണെന്നും മാങ്ങാക്കുലയാണെന്നും മറ്റും പറഞ്ഞു പറ്റിക്കാൻ,* ദൈവത്തിന്റെ തന്നെ കുഞ്ഞുങ്ങളായ അധമ -ഭരണാധികാരികളും മറ്റും ശ്രദ്ധിച്ചിരുന്നു. നീചത്തങ്ങളെ ശരിവയ്ക്കുന്ന എല്ലാ രാജ്യങ്ങളിലെയും പ്രസിഡന്റുമാരും /രാജാക്കന്മാരും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ന്യായാധിപന്മാരും തോക്കുകളും മറ്റ് ആയുധങ്ങളുമായിട്ട് അതിർത്തികളെ സംരക്ഷിക്കട്ടെ. അവരുടെ പൊൻകിരീടവും 'രക്തസാക്ഷികളും ബലിമൃഗങ്ങളുമായ' പട്ടാളക്കാർ കുടുംബാംഗങ്ങളെയും ഉറ്റവരെയും സ്നേഹിക്കുകയും പരിചരിക്കുകയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തും സ്നേഹ-പരിചരണങ്ങളെ മടക്കി വാങ്ങിയും പട്ടാള ജോലിക്കാലത്ത് ദൈവത്തിന്റെ കുഞ്ഞുങ്ങളായ ഭൂമിയിലെ ഏതെങ്കിലും പട്ടാളക്കാരെയോ ജനങ്ങളെയോ വധിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉചിതമായിട്ട് പശ്ചാത്തപിച്ചും, പാപങ്ങളുടെ ബാക്കിപത്രമായ കീര്‍ത്തിമുദ്രകളെയും മദ്യപാനത്തെയും ഉപേക്ഷിച്ച് സംശുദ്ധരാവാൻ പരിശ്രമിക്കണം; സംശുദ്ധരാവണം. *ഉടൻ ഭൂമിയിലെങ്ങും ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ഭൂമിയിലെങ്ങുമുള്ള എല്ലാ രാജ്യങ്ങളിലെയും പട്ടാളക്കാർ സ്വീകരിക്കേണ്ടതായ നടപടികളെയാണ് " അറിയിച്ചത്. *ഭൂമിയിലെങ്ങുമുള്ള എല്ലാ മനുഷ്യരും ധർമ്മശാസ്ത്രപരമായിട്ട് സ്വാതന്ത്ര്യങ്ങളുള്ള രാജാക്കന്മാരാണന്നും, യാതൊരാളും മറ്റുള്ളവരുടെ അടിമകളല്ലെന്നും, യാതൊരു മനുഷ്യനും രാജ്യങ്ങളിലെ രാജാക്കന്മാരെക്കാൾ ചെറിയവരല്ലെന്നും ഭിക്ഷക്കാരനേക്കാൾ വലിയവരല്ലെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.*

ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മത-ജാതി-ഉപജാതി -രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വയമെന്നോണം ഇല്ലാതാവുന്നതാണ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ ഒരാൾ പോലും മുന്നോട്ടു വരുന്നതല്ല. ദൈവത്തിന്റെ സൃഷ്ടിയിൽപെട്ട ഒരു ജീവിയല്ലാ  ' പ്രസ്ഥാനം' എന്നും,  'പ്രസ്ഥാനം' എന്ന ഒരു ജീവിയെയോ, ഒരു എറുമ്പിനെപ്പോലുമോ സൃഷ്ടിക്കാനോ രക്ഷിക്കാനോ ഇന്നത്തെ പ്രസ്ഥാനങ്ങളിലെ മുഴുവൻ ആൾക്കാർ  ശ്രമിച്ചാലും നടക്കുന്നതല്ലാ എന്നും 'പ്രസ്ഥാനമല്ലാ വ്യക്തിയാണ് വലുതെന്നും' ഓരോ വ്യക്തിയെയും പ്രത്യേകമായി സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് ദൈവം ചെയ്യുന്നതെന്നും, ദൈവം മഹാനീതിശാസ്ത്ര പ്രകാരം മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നത് ഓരോരോ വ്യക്തിയോടുമാണെന്നും, ദൈവീക ശിക്ഷകളെ വാരിക്കൂട്ടുന്നതും വ്യക്തികളാണെന്നും (യഥാര്‍ത്ഥത്തിൽ  അസ്തിത്വമില്ലാത്തതായ പ്രസ്ഥാനങ്ങളിലാണ് ഭ്രമിച്ചുപോന്നതെന്നും) വൈകിയാണെങ്കിലും തിരിച്ചറിയുന്നതാണ്.

ഉടനെ തന്നെ ഭൂമിയിലെങ്ങും ദൈവത്തിന്റെ *മഹാചിരിയും, സൃഷ്ടിമന്ത്രം, സംഹാര കാഹളം, ദൈവ-വിപ്ലവ ഗാനം, ശബ്ദബ്രഹ്മം, അക്ഷരബ്രഹ്മം, മഹാശാസ്ത്ര മൂലം, മഹാശബ്ദം, മഹാസംഗീതം,  മുഴങ്ങുന്നതാണ്; ദൈവ-വിപ്ലവം ആരംഭിക്കുന്നതാണ്.*  മണ്ണിന്റെ നിയമങ്ങൾ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ഭരണഘടനകളായി മാറുന്നതും, അതോടെ നിയമസഭകൾ അവസാനിക്കുന്നതുമാണ്. മണ്ണിന്റെ നിയമങ്ങൾ പ്രകാരമുള്ള അഥവാ മഹാശാസ്ത്രപരമായ രാജഭരണ സംവിധാനങ്ങൾ ഉണ്ടാവുന്നതും ജനങ്ങൾക്ക് സാമൂഹിക നീതി ഉറപ്പായും ലഭിക്കുന്നതുമാണ്. രാജാവും മന്ത്രിമാരും *നീതിന്യായങ്ങളെ നിർവ്വഹിക്കുന്നതോടെ* ഇന്നത്തെ അധമ /പൂച്ചാണ്ടിക്കോടതികൾ ഇല്ലാതാവുന്നതുമാണ്.

💓 💓 💓
*(3)* സ്വന്തം ശരീരത്തെ ധർമ്മശാസ്ത്രപരമായിട്ട് സ്നേഹിക്കുന്നതോടെ ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ജീവിതം സംശുദ്ധമാവുന്നതാണ്; ആനന്ദകരവും.

ദൈവം, മണ്ണിലെ മൂലകങ്ങളും സംയുക്തങ്ങളുമായ കാർബൺ, സോഡിയം, സൾഫർ, നൈട്രജൻ, ക്ലോറിൻ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വെളളം, തുടങ്ങിയവ കൊണ്ട് സൃഷ്ടിച്ചിട്ടുള്ള ശരീരത്തിന്റെ രൂപവും  പ്രവർത്തന രീതികളുമാണ് ജീവികളെ വ്യത്യാസപ്പെടുത്തുന്നത്. ജനനം മുതൽ മരണം വരെയുള്ള ജീവിതകാലം മുഴുവൻ ശരീരവും ആത്മാവും അവിഭാജ്യമാണ്. ശരീരത്തിന്റെ സ്വന്തമായ ആത്മാവും, ആത്മാവിന്റെ സ്വന്തമായ ശരീരവും ഒന്നായിട്ടു പ്രവർത്തിക്കുന്ന *മനുഷ്യന്റെ ആഗ്രഹങ്ങളെ ഭരിക്കുന്നത് ആത്മാവായ ഹൈഡ്രജൻ ആണെങ്കിൽ, മനുഷ്യന്റെ ശരീരത്തെ മഹാഭരിക്കുന്നത് ജീവികളുടെയെല്ലാം ജീവനും, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ വാതക രൂപവുമായ ഓക്സിജനാണ്.*

മനുഷ്യരുടെയെല്ലാം വ്യക്തിപരമായ അസ്തിത്വങ്ങളെയും അഥവാ ജനനത്തെയും ജീവിതത്തെയും മരണത്തെയും, ആനന്ദങ്ങളെയും മഹാആവിഷ്ക്കരിച്ചിട്ടുള്ളത് ശരീരത്തെ ആസ്പദമാക്കിയാണ്. അതായത് മനുഷ്യരെല്ലാം സ്വയം അറിയുന്നതും അന്യോന്യം അറിയുന്നതും സ്നേഹിക്കുന്നതും പ്രണയിക്കുന്നതും പരിചരിക്കുന്നതും ശുശ്രൂഷിക്കുന്നതും സഹായിക്കുന്നതും ശിക്ഷിക്കുന്നതും ഭരിക്കുന്നതും പ്രാർത്ഥിക്കുന്നതും വിനോദിക്കുന്നതും വേദനിക്കുന്നതും  ആനന്ദിക്കുന്നതുമെല്ലാം ശരീരത്തെ ആധാരമാക്കിയാണ്. ചുറ്റുമുള്ളവരോടു നല്ലതു ചെയ്ത് ആനന്ദങ്ങളെയും പുണ്യത്തെയും നേടുന്നതും, അധർമ്മങ്ങളെ ചെയ്ത് അധാർമ്മികമായ ആനന്ദങ്ങളോടൊപ്പം പാപവും മാനുഷികമായ ശിക്ഷകളും  ദൈവശിക്ഷകളും നേടുന്നതും, ശരീരത്തെ ആധാരമാക്കിയാണ്. മഹാനീതിശാസ്ത്ര പ്രകാരം ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള 100 മനുഷ്യ ജന്മങ്ങളിലും ശരീരമാണ് പ്രധാനം; ആത്മാവല്ല; ശരീരത്തിന്റെ പ്രവർത്തനങ്ങളെ ആധാരമാക്കിയാണ് ആനന്ദങ്ങളെയും, മാനുഷികമായ ശിക്ഷകളെയും ദൈവശിക്ഷകളെയും അനുഭവിക്കുന്നത്.

ഓരോ മനുഷ്യനും സ്വന്തം ശരീരത്തെ ധർമ്മശാസ്ത്രപരമായിട്ട് സ്നേഹിച്ചാൽ ഭൂമിയിലെങ്ങും ധർമ്മ സംസ്ഥാപനം ഉണ്ടാകുന്നതാണ്; സ്വന്തമായ ശരീരത്തിൽ, ഇണയുടെ ശരീരവും ഉൾപ്പെടുന്നു; എങ്ങനെയെന്നാൽ മനുഷ്യൻ എന്ന പദം ബഹുവചനമാണ്; ഓരോ മനുഷ്യനും 2 ശരീരമുണ്ട്; സ്ത്രീയും പുരുഷനും എന്ന 2 ഭാഗങ്ങളായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. ഓരോ മനുഷ്യനും അവരവരുടെ രണ്ടാമത്തെ പകുതിയോട് - സ്ത്രീയോട് പുരുഷനും; പുരഷനോട് സ്ത്രീയും - പുലർത്തേണ്ടതായ സ്നേഹത്തെയും പരസ്പര മര്യാദകളെയും വിശകലനം ചെയ്യുമ്പോൾ, ധർമ്മ ശാസ്ത്രത്തിന്റെ ഉന്നതമായ പാഠങ്ങളെ ലഭിക്കുന്നതാണ്. ഭൂമിയുടെ അംശങ്ങളായ മൂലകങ്ങൾ കൊണ്ട് മനുഷ്യന്റെ ശരീരത്തെ സൃഷ്ടിച്ചിരിക്കുകയാൽ, *സ്വന്തം ശരീരത്തെ ധർമ്മശാസ്ത്രപരമായിട്ട് സ്നേഹിക്കുന്നവർ*, തങ്ങളറിയാതെ ഭൂമിയെ സ്നേഹിക്കുന്നവരായി മാറുന്നുണ്ട്. ആകയാൽ സ്വന്തമായ ശരീരത്തെ *ധർമ്മശാസ്ത്രപരമായിട്ട്* സ്നേഹിക്കുന്നതോടെ ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ജീവിതം  സംശുദ്ധമാവുന്നതാണ്; ആനന്ദകരവും

അതേസമയം ഓരോ മനുഷ്യനും, ശരീരം കൊണ്ട് ആനന്ദങ്ങളെയും വേദനകളെയും അനുഭവിച്ചു ജീവിക്കുന്നത് അവരവരുടെ ലോകത്താണെന്നതും, മനുഷ്യന്റെ ശരീരം മരിക്കുമ്പോൾ ജീവാത്മാവിന് മരണം സംഭവിക്കുന്നില്ലെങ്കിലും ജീവാത്മാവിന്റെ ഒരു മനുഷ്യ ജന്മത്തിന് മരണം സംഭവിക്കുന്നുണ്ട് എന്നതും, ശരീരത്തിന്റെ മരണത്തെ മാതാപിതാക്കളുടെ ഉൾപ്പെടെ യാതൊരു ജീവികളുടെയും ശരീരവുമായി ബന്ധിപ്പിച്ചിട്ടില്ലാ എന്നതും ഓരോ മനുഷ്യനും തനിപ്പെട്ട വ്യക്തിയാണെന്ന് സുവ്യക്തമാക്കുന്നുണ്ട്; സ്വന്തമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ മനുഷ്യനിലെ സ്ത്രീ - പുരുഷ സമ്മേളനത്തെ ഉപയോഗിക്കാനാവില്ലാ എന്നു ചുരുക്കി പറയാം. കൂടുതലായ  വിശദീകരണങ്ങൾ "ഓം സത്യം ഡോട്ട് കോം" (www.omsathyam.com) എന്ന വെബ്സൈറ്റിലും, ParamaSivan MahaaDaasan എന്ന ഫേസ്ബുക്കിലും,  omsathyam എന്ന blogger-ലും ലഭ്യമാണ്. വാട്സ്ആപ് മുഖേനയുള്ള പ്രസിദ്ധീകരണങ്ങൾ ഇനി ഉണ്ടാവുമോ. .. ഇല്ലെന്ന് തോന്നുന്നു. .. തൽക്കാലം കൂടുതൽ അറിയില്ല.

ദൈവ-വിപ്ലവത്തോടെ, *ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ*, ഭൂമിയിലെങ്ങുമുള്ള ജനങ്ങൾ സ്വീകരിക്കുന്നതും അനുസരിച്ചു ജീവിക്കുന്നതുമാണ്. _മതങ്ങളും രാഷ്ട്രീയങ്ങളും രാഷ്ട്ര ഭരണഘടനകളും ഉൾപ്പെടെയുള്ള മാനുഷിക നിയമങ്ങൾക്ക് ഭൗതിക അസ്തിത്വം ഇല്ലാത്തതുകൊണ്ട് മണ്ണിൽ ജീവിക്കുന്നവർക്ക് ചേരില്ലായെന്ന_ തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവുന്നതും *ചുമന്നുനടന്നവർ തന്നെ അവയെ ചുട്ടെരിക്കുന്നതുമാണ്*. എല്ലാ രാജ്യങ്ങളിലെയും എല്ലാ അധർമ്മങ്ങളും അനീതികളും അവസാനിക്കുന്നതാണ്.
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ. പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.
www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

*മണ്ണിന്റെ നിയമങ്ങളെ* പാലിക്കേണ്ടത് *മോക്ഷം* ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.
മണ്ണും ഭൂമിയുമായ ദൈവം *മഹാചിരിച്ച്* ഭൂമിയിലെ ജീവികളുടെയെല്ലാം ജീവിതത്തെ മഹാമംഗളമാക്കുന്ന ദൈവ-വിപ്ലവം ഉടനുണ്ട്. പരമാനന്ദത്തോടെ ജീവിക്കാനുള്ള മഹാഭാഗ്യത്തെ ഭൂമിയിലെ എല്ലാ മനുഷ്യർക്കും ലഭിക്കുന്നതാണ്. തുടര്‍ന്ന് ഇപ്പോഴത്തെ സൃഷ്ടിചക്രത്തിന്റെ സംഹാരം ആരംഭിക്കുമ്പോൾ മനുഷ്യരെല്ലാം ക്രമാനുഗതം "ആത്മീയ സാക്ഷാത്ക്കാരം" എന്ന *മോക്ഷം* നേടുന്നതാണ്. മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷം* അഥവാ *മുക്തി* നേടുന്നതിനു മുമ്പ്; ദൈവത്തോടും, ഉറ്റവരോടും, ചുറ്റുമുള്ളവരോടും, മറ്റുള്ള ജീവികളോടും ഒക്കെ ചെയ്ത പിഴവുകൾക്കും ദ്രോഹങ്ങൾക്കുമുള്ള പരിഹാരമുണ്ടാക്കണം :  ദൈവശിക്ഷകളായിട്ട് അനുഭവിച്ചും, നന്മകളെ വർദ്ധിപ്പിച്ചും വേണം *മുക്തി* നേടേണ്ടത്.

*ഏകമഹാശക്തിയും ഏക ദൈവവും, മഹാപ്രപഞ്ചത്തിന് അതീതമായ മഹാബ്രഹ്മവും, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനും മഹാദേവിയും മണ്ണും ഭൂമിയുമായ ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവിക്കു മാത്രം മഹത്വം.*  💓

എന്ന്,
സ്നേഹ വാത്സല്യങ്ങളോടെ,
*മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹാദേവനും മഹാദേവിയും ഭൂമിയുമായ ദൈവത്തിന്റെ ഏകദാസനും മഹാദാസനുമായ പരമശിവൻ.*
/ 11 ഒക്ടോബർ 2016, ചൊവ്വാഴ്ച മഹാദശമി (വിജയദശമി).

💓 *ദൈവത്തിനു മാത്രം മഹത്വം.  ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം.* 💓