Friday, April 14, 2017

എന്റെ മതം/ജാതി / രാജ്യം"* എന്നിങ്ങനെ ചിന്തിക്കുന്നതും പറയുന്നതും​ അതിൻ പ്രകാരം ജീവിക്കുന്നതും കടുത്ത ദൈവനിന്ദയാണ്; ദൈവീക ശിക്ഷകളുമുണ്ട്.

*ഓം*

💓
*"എന്റെ മതം/ജാതി / രാജ്യം"* എന്നിങ്ങനെ ചിന്തിക്കുന്നതും പറയുന്നതും​ അതിൻ പ്രകാരം ജീവിക്കുന്നതും കടുത്ത ദൈവനിന്ദയാണ്; ദൈവീക ശിക്ഷകളുമുണ്ട്.
💓

*മതങ്ങളെപ്പറ്റി ഏറ്റവും ഹ്രസ്വമായ വിശകലനം :*

മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ *ഒരേ ദൈവത്തിൻ്റെ കുഞ്ഞുങ്ങളാണ് *ഭൂമിയിലെ സമസ്ത ജനങ്ങളും* എന്നും, മതങ്ങളെല്ലാം പൈശാചികങ്ങളാണെന്നും
തിരിച്ചറിഞ്ഞ് *മനുഷ്യരായിട്ട് ജീവിക്കുന്ന കാലം* ഉടനെ ദൈവ-വിപ്ലവത്തോടെ ആരംഭിക്കുന്നതാണ്.

*മറ്റു മത-ജാതി പ്രസ്ഥാനങ്ങളുടെ അഥവാ തങ്ങൾക്ക് ഏറ്റവുമധികം അനിഷ്ടമായ മത-ജാതി /രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായ കുടുംബത്തിൽ ജനിക്കുകയും വളരുകയും ചെയ്തിരുന്നുവെങ്കിൽ* എപ്രകാരമുള്ള മത-ജാതി /രാഷ്ട്രീയ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മറ്റും പുലർത്തുമായിരുന്നു,
ശരിവയ്ക്കുമായിരുന്നു എന്നിങ്ങനെ ചിന്തിക്കുവാൻ പോലും ഭൂരിപക്ഷം വരുന്ന  മത-ജാതി- ഉപജാതി- രാഷ്ട്രീയ-വർഗ്ഗ ജീവികൾ തയ്യാറല്ല; തല്പരരല്ല.*
ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്ന ബുദ്ധിശക്തികളെ നന്നായി ഉപയോഗിക്കാൻ ധാർമ്മിക ശുദ്ധിയും പരിശ്രമവും വേണം; അധമ-നീച കോപ്രായങ്ങളെ വിശകലനം ചെയ്യാനും തിരുത്താനും നടന്നാൽ ജീവിക്കാൻ സമയം കിട്ടില്ല തുടങ്ങിയ വസ്തുതകളുമുണ്ട്. അതേസമയം,
*(1)* ഒരു മതം 100% ശരിയായാൽ മറ്റു യാതൊരു മതങ്ങളും 100% ശരിയല്ല എന്നാണർത്ഥം;
*(2)* മതങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴിപാടുകളും ബലികളും
പ്രസാദ-വിതരണങ്ങളും പൂച്ചാണ്ടി നിയമങ്ങളും 50% പോലും അന്യോന്യം
യോജിക്കുന്നില്ല, പലപ്പോഴും പരസ്പര വിരുദ്ധങ്ങളുമാണ്;
*(3)* രണ്ടു ബിന്ദുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേർരേഖ ഒരെണ്ണമേ ഉണ്ടാവുകയുള്ളൂ, വളഞ്ഞ രേഖകൾ എത്ര
വേണമെങ്കിലും വരയ്ക്കാം; എന്നതുപോലെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ
ദൈവത്തെയും, സൃഷ്ടികളായ ജീവികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർരേഖ അഥവാ
സത്യമായ ദൈവശാസ്ത്രം ഒരെണ്ണമേ ഉണ്ടാവുകയുള്ളൂ. ദൈവത്തെയും ജീവികളെയും ബന്ധിപ്പിക്കാൻ ശ്രമിച്ച വളഞ്ഞ രേഖകൾ മാത്രമാണ് മതങ്ങൾ. വളഞ്ഞ രേഖകൾ എത്ര വേണമെങ്കിലും വരയ്ക്കാം എന്നതുപോലെ മതങ്ങൾ എത്ര വേണമെങ്കിലും തട്ടിക്കൂട്ടാനാവും; നൂറ്റാണ്ടുകളായിട്ട് ചെയ്തു പോരുന്നുമുണ്ട്. 
*(4)* മഹാശാസ്ത്രത്തിൽ അഥവാ   *ദൈവശാസ്ത്രത്തിൽ മഹാപ്രപഞ്ചത്തിന്റെ
സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രമാക്കിയിട്ടുള്ള നിയമങ്ങളെയും ദൈവത്തെയും മാത്രമേ വിവരിക്കുകയുള്ളൂ; ശാസ്ത്ര നിയമങ്ങൾ മാത്രം. ദൈവശാസ്ത്രത്തിൽ പ്രപഞ്ച നിയമങ്ങൾ മാത്രമാണ് ഉള്ളതെന്നും മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളുടെ വ്യക്തിഗത ജീവിതകാര്യങ്ങളും ചരിത്രങ്ങളും ശാസ്ത്ര നിയമങ്ങളുടെ ഭാഗമല്ലെന്നും
മനസ്സിലാക്കാനുള്ള ഭാഗ്യത്തെ അന്നോളമിന്നോളമുള്ള ദൈവത്തിന്റെ കുഞ്ഞുങ്ങൾക്കു ലഭിച്ചിട്ടില്ല !*

ഏകമഹാഗുരു കൂടിയായ ദൈവം,
*മഹാ ഉചിതമായ സമയത്ത് ഓരോ മനുഷ്യനും മഹാദർശനവും മഹാശാസ്ത്രവും നേരിട്ട് മഹാ അനുഗ്രഹിച്ചു നൽകുന്നതാണ്.*

ആവേശപ്പെട്ടും തെറ്റിദ്ധരിക്കപ്പെട്ടും, മതജാതിജീവികളും മറ്റും തട്ടിക്കൂട്ടിയ അബദ്ധഭണ്ഡാരങ്ങളായ ഗ്രന്ഥങ്ങളെയും, മനുഷ്യഗുരുവിനെയും പിൻപറ്റുന്നവർക്ക്, അജ്ഞാനത്തെയും സ്വീകരിക്കേണ്ടതായി വരും. അജ്ഞാനത്തെ പകരുന്ന പഴയ ഗുരുക്കന്മാരും, .... ഭാവിയിലെ ഗുരുക്കന്മാരും ദൈവ ശിക്ഷകളെ പിടിച്ചു വാങ്ങുന്നവരാണ്. എന്തെന്നാൽ ദൈവം നേരിട്ട് ചുമതലപ്പെടുത്താതെ ഗൗരവമായ ദൈവ കാര്യങ്ങളിൽ ഇടപെടുന്നതും ജനങ്ങളെ വഴിതെറ്റിക്കുന്നതും കടുത്ത ദൈവനിന്ദയാണ്; ദൈവശിക്ഷകളുമുണ്ട്. ഏകമായ ദൈവശാസ്ത്രത്തിൻ്റെ പേരിൽ നൂറിലധികം മതങ്ങൾ ഉണ്ടായതിൻ്റെയും, മതങ്ങളുടെ പേരിൽ മതജാതിജീവികളായി പരിണമിച്ച മനുഷ്യർ തമ്മിലടിക്കുകയും കൊല്ലുകയും ഒക്കെ ചെയ്യുന്നതിൻ്റെ പൊരുൾ മനസ്സിലായാൽ നന്ന്.

പഴയതും പുതിയതുമായ 3 ഉദാഹരണങ്ങൾ പറയാം:- (1)  മഹാശക്തിയായ ദൈവം സൃഷ്ടിച്ചിട്ടുള്ള മനുഷ്യൻ എന്ന ഏകകുലത്തെ മറന്നും മറച്ചും അറിയാതെയും, നിരപരാധിയാണെന്ന് അറിയാമായിരുന്നിട്ടും ഗർഭിണി കൂടിയായ സാധ്വിയോട് കൊടും അനീതി കാട്ടുന്നൊരാളെ 'മര്യാദാപുരുഷോത്തമൻ' എന്നു പഠിപ്പിക്കുന്ന ഗുരുക്കളും ഏറ്റുപാടുന്ന ഭക്തജനങ്ങളുമാണ് ഇന്ത്യയിൽ/ഭൂമിയിൽ ഏറെയുള്ളത്. ദൈവം നൽകിയ ബുദ്ധി ശക്തികളെയും ധർമ്മശാസ്ത്രത്തെയും അവഗണിച്ചു കൊണ്ടുള്ള കോനാംപീച്ചകൾ.

(2) സൃഷ്ടി, സ്ഥിതി, മഹാനീതി എന്നിവയെ മഹാനിർവ്വഹിക്കുന്നത് ഏകമഹാശക്തിയായ മണ്ണും
ഭൂമിയുമായ ദൈവം തന്നെയാണ്. സൃഷ്ടി, സ്ഥിതി എന്നിവയിൽ പ്രപഞ്ചപിതാവായിട്ടുള്ള
പരമശിവനെ ഉൾപ്പെടുത്തിയിട്ടുണ്ട് ; എന്നാൽ നിർജ്ജീവമായിട്ടാണ്. മഹാനീതിയുടെ വളരെ ചെറിയ ഒരു ഭാഗം മാത്രമായ സംഹാരത്തെ ചെയ്യുന്നത് ഏകമഹാശക്തിയായ മണ്ണും ഭൂമിയുമായ ദൈവം തന്നെയാണെങ്കിലും, പ്രപഞ്ചപിതാവായിട്ട് മഹാഉയർത്തിയിട്ടുള്ള പരമശിവനിലൂടെയാണ്. പരമശിവനെ തന്നെയാണ് *ക്രൈസ്റ്റായിട്ട്* അയച്ചത്. അവനിലൂടെ മാത്രമേ മോചനമുള്ളൂ അഥവാ മോക്ഷം ലഭിക്കൂ എന്ന് ക്രൈസ്റ്റിനെ
കുറിച്ച് പറയുമ്പോൾ ക്രൈസ്റ്റ് *ലൂടെ* അഥവാ മാധ്യമം മാത്രമാണ്; മോക്ഷത്തെ
മഹാഅനുഗ്രഹിച്ചു നൽകുന്നത് മണ്ണും ഭൂമിയുമായ ദൈവമാണ്. മഹത്വം മണ്ണും ഭൂമിയുമായ ഏകദൈവത്തിനു മാത്രം.

(വളരെ പഴയ ഒരു സൃഷ്ടി ചക്രത്തിൽ, മനുഷ്യാവസ്ഥയിൽ നിന്നും ദേവതയായിട്ട് കയറ്റം കിട്ടിയ ഒരു ദേവതയെ നാരായം കൊണ്ട് ചരിത്രം എഴുതുവാൻ നിയോഗിച്ച് നാരായണൻ എന്ന പേരും നൽകി. പ്രത്യേക അവസരത്തിൽ 'പ്രപഞ്ചനിയന്ത്രണ സത്ത കൂടിയായ ഓംകാരത്തെ' അയാൾക്കു ലഭിച്ചപ്പോൾ, കൊടുംവഞ്ചനകളും കൊടുംക്രൂരതകളും കാട്ടുകയും ഓംകാരത്തെ ദുരുപയോഗിച്ച് ദൈവമാകാൻ ശ്രമിക്കുകയും ചെയ്തു. പിശാചുക്കളുടെ രാജാവെന്നോണം അധഃപതിച്ച 'നാരായണനെ' ശുദ്ധീകരിക്കാനാണ് യഥാർത്ഥത്തിൽ ക്രൈസ്റ്റായിട്ട്
പരമശിവനെ അയച്ചത്. ദൈവത്തിന്റെ സമ്മതത്തോടെ, പ്രപഞ്ചപിതാവായ പരമശിവൻ എന്ന ക്രൈസ്റ്റ്, മേല്പടി കൊടിയ പിശാചുമായിട്ട് ഒരു കരാറിൽ ഏർപ്പെട്ട് ഓം ഓംകാരത്തിൽ നിന്നും അയാൾ സൃഷ്ടിക്കുകയും ഒരു ശംഖിൽ സൂക്ഷിക്കുകയും ചെയ്ത അപാര
മായാശക്തികളുള്ള നാഗമാണിക്യത്തെ ഭാഗികമായി നിർവീര്യമാക്കുകയും ചെയ്തു.
'ദൈവമാകാൻ പരിശ്രമിക്കുന്ന കൊടിയതും അതിവിചിത്രവുമായ കരാർ' സാദ്ധ്യമാക്കാൻ
അയാൾ അനവധി സൃഷ്ടിചക്രങ്ങളിൽ കടുത്ത അപരാധങ്ങൾ ചെയ്തുപോന്നു. ഇപ്പോൾ വീണ്ടും മനുഷ്യജന്മം നേടുകയും, പൈശാചിക ശ്രമങ്ങളിൽ പരാജയപ്പെട്ടു പശ്ചാത്തപിക്കുകയും ചെയ്യുന്ന, അദ്ദേഹത്തിന്റെ മേലുള്ള ശുദ്ധീകരണ പ്രക്രിയ 2016-ൽ ഏറെക്കുറെ
പൂർത്തിയായിട്ടുണ്ട്. വഴിതെറ്റിയ മേല്പടി കുഞ്ഞാടിനാവും, ഇപ്പോഴത്തെ
മഹാസൃഷ്ടിചക്രത്തിൽ സംഹാരം ആരംഭിക്കുമ്പോൾ ആദ്യം മോക്ഷം നൽകുക; ഭിക്ഷയായിട്ടു വാങ്ങാതെ ഉന്നതമായ സദ്പ്രവൃത്തികൾ കൊണ്ട് മോക്ഷത്തെ നേടാൻ അദ്ദേഹത്തിന് കഴിയുമാറാവട്ടെ! ആവക കാര്യങ്ങളെ മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.)

(3) ഒരേ ദൈവത്തിൻ്റെ പേരിൽ മതങ്ങൾ പ്രകാരം വ്യത്യസ്തമായ പ്രാർത്ഥനകൾ, ആരാധനകൾ, പൂജകൾ, വഴിപാടുകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, മന്ത്രതന്ത്രങ്ങൾ, യാഗങ്ങൾ, തീർത്ഥാടനങ്ങൾ, എന്നിവ ഭൂമിയിലെങ്ങും നടന്നു പോരുന്നതിനെ ശാസ്ത്രപരമായി വിശകലനം ചെയ്യാൻ പോലും, മൊബൈൽ ഫോണും വാട്സ്ആപ്പും കമ്പ്യൂട്ടറും അത്യാധുനിക വാഹനങ്ങളും പോലെയുള്ള ശാസ്ത്ര സൗകര്യങ്ങളെ ഉപയോഗിക്കുന്ന മതജാതി ജീവികൾ തയ്യാറല്ല.

*ദൈവത്തെ കണ്ടും കേട്ടും അനുഭവിച്ചും അറിയണം.* ഉടൻ ദൈവ-വിപ്ലവം മഹാആരംഭിക്കുന്നതാണ്, മനുഷ്യരുടെ ദൈവീകമായ യോഗ്യതകൾ ക്രമാനുഗതമായി പൂർണ്ണമാകുന്നതും മഹാദർശനം ലഭിച്ചു തുടങ്ങുന്നതുമാണ്.
*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി* ഈയുള്ളവന് മഹാദർശനത്തെ അനേകം തവണ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട് എന്ന് ഏറ്റവും വിനീതമായി അറിയിക്കുന്നു!

💓 💓
ഇനി *"എന്റെ രാജ്യം"* എന്നു ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിലെ *കടുത്ത ദൈവനിന്ദയെ* വിശദമാക്കാം.

*(1). മണ്ണായ ഭൂമിയുടെ അംശങ്ങൾ മാത്രമാണ് രാജ്യവും പ്രദേശങ്ങളും 'ജീവികളുടെ ശരീരങ്ങളും.'*

*ശരീരത്തെ പ്രാദേശികമാക്കാനോ മതപരമാക്കാനോ ജീവികൾക്ക് കഴിയുന്നതല്ല.*

ഭൂമിയിലെ ഏതു പ്രദേശത്തു ജനിച്ചാലും ജീവിച്ചാലും അതാതു പ്രദേശത്തെ മണ്ണ് സൃഷ്ടിക്കുന്നതും നൽകുന്നതുമായ ശരീര കോശങ്ങളെയാണ് ജീവാത്മാവ് "എന്റെ ശരീരം" എന്നു പറയുന്നത്. ശരീരത്തിലെ കോശങ്ങളെ ശരീരം സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്നതു കൊണ്ടാണ് ജീവികളുടെയെല്ലാം ശരീര വളർച്ച, രോഗ ആഗമനം, രോഗ പ്രതിരോധം, ശുശ്രൂഷ, മുറിവ് ഉണങ്ങൽ, തുടങ്ങിയവയെല്ലാം നടക്കുന്നത്. ഭക്ഷണ സാധനങ്ങളും മരുന്നുകളും ഒക്കെ ശരീരത്തിനു നൽകാൻ ജീവാത്മാവിനെ അനുവദിക്കുന്നു എന്നല്ലാതെ അവയെ സ്വീകരിക്കുന്നതും കോശങ്ങളെ പുതിയതായി സൃഷ്ടിക്കുന്നതുമെല്ലാം മണ്ണും ശരീരവുമായ ദൈവാംശം മഹാനിശ്ചയിക്കുന്ന കാര്യങ്ങളാണ്. അക്കാരണത്താൽ തിരുവനന്തപുരത്ത് ജനിച്ച ഒരു മനുഷ്യൻ കോട്ടയം, കൊച്ചി, തമിഴ്നാട്, ബോംബെ, കാശ്മീർ, പാകിസ്ഥാൻ, ചൈന, അമേരിക്ക, റഷ്യ, ഗൾഫ് നാടുകൾ തുടങ്ങിയ പ്രദേശങ്ങളിലെ ഒരു പഴം കഴിക്കുകയോ, ജലം കുടിക്കുകയോ, മരുന്നുകൾ കഴിക്കുകയോ ചെയ്താൽ പോലും, ശരീരം സദാ പുതിയ കോശങ്ങളെ സൃഷ്ടിക്കുകയാൽ മനുഷ്യന്റെ ശരീരത്തിന് ജീവാത്മാവ് അവകാശപ്പെടുന്ന പ്രാദേശിക-മൂഢത്വം നഷ്ടപ്പെടുന്നതാണ്. രാഷ്ട്രങ്ങളിലെ ഭരണാധികാരികൾക്കും സൈനികർക്കും സാധാരണ ജനങ്ങൾക്കും മറ്റുള്ള ജീവികൾക്കുമെല്ലാം ബാധകമായ കാര്യമാണ് ....

ഒരു പ്രദേശത്ത് ജനിച്ചവർ, മറ്റുള്ള​ രാജ്യങ്ങളിലെ വ്യത്യസ്തങ്ങളായ പ്രദേശങ്ങളിൽ ജീവിക്കുമ്പോൾ, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശങ്ങൾ മാത്രമാണ് ഭൂമിയിലെങ്ങും ഉള്ളത് എന്നതുകൊണ്ടാണ് ജീവാത്മാക്കൾക്ക് ജീവിക്കാൻ കഴിയുന്നത്. അവരറിയാതെ അഥവാ അവർ പ്രവർത്തിക്കാതെ മണ്ണും ഭൂമിയുമായ ശരീരത്തിലെ കോശങ്ങളെ ആവശ്യാനുസൃതമായിട്ട് സ്വയം മാറ്റുന്നതു പോലെ പുതിയ പ്രദേശങ്ങളിലെ മണ്ണും ഭൂമിയുമായ ശരീരങ്ങൾ മാറ്റിനിർമ്മിക്കുന്നു.

ജീവികൾ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുമ്പോൾ, 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരം' മഹാശാസ്ത്ര പ്രകാരവും, മഹാനീതിശാസ്ത്ര പ്രകാരവും, സ്വയം വഹിച്ചു കൊണ്ടിരുന്ന ജീവാത്മാവിനെ ശരീരത്തിൽ നിന്നും പുറത്താക്കുകയാണു ചെയ്യുന്നതെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു. മരിക്കുമ്പോൾ, ദൈവത്തിന്റെ വാതക രൂപവും ജീവനുമായ ഓക്സിജൻ, അദൃശ്യ വാതകങ്ങളായ ജീവാത്മാവിനെയും പുണ്യപാപങ്ങളെയും മഹാനീതിശാസ്ത്ര പ്രകാരം നയിക്കുന്നതാണ്. മരിക്കുമ്പോഴും വധിക്കപ്പെടുമ്പോഴും, മറ്റുള്ള ജീവികളുടെ ഭക്ഷണമായിട്ട് പരിണമിച്ചാലും ഇല്ലെങ്കിലും, ശരീരം എവിടെയുമുള്ള മണ്ണിലടിയുന്നതാണ്. ശരീരത്തിന് ജനിച്ച പ്രദേശമെന്നോ ജീവിക്കുന്ന പ്രദേശങ്ങളെന്നോ വ്യത്യാസമില്ല. മണ്ണും ഭൂമിയും ദൈവാംശവുമായ ശരീരം വീണ്ടും മണ്ണിലേക്ക് മടങ്ങുന്നു. സർവ്വം മണ്ണടി.

ശരീരം പ്രത്യക്ഷമായിട്ട്, ജീവാത്മാവിന് അനുവദിക്കുന്നതായ അവയവ-ചലനങ്ങളെക്കൊണ്ട് *ഏതൊരു പ്രവൃത്തിയും ചെയ്യാനും ചെയ്യാതിരിക്കുവാനും, ഏതൊരു വസ്തുവും ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും ജീവാത്മാവിന് സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും ലഭിക്കുന്നുണ്ട്​.*  പ്രസ്തുത സ്വാതന്ത്ര്യത്തെ ഉപയോഗിച്ച് മണ്ണും പ്രദേശവും ഭൂമിയുമായ ദൈവത്തിന്റെ കാര്യങ്ങളിൽ ഇടപെടാൻ സൃഷ്ടികൾക്കു കഴിയുന്നതല്ല.
*പ്രാദേശികത്വത്തെ നിർവ്വചിക്കാനോ പ്രാദേശികത്വം അവകാശപ്പെടാനോ കഴിയുന്നവർ ഭൂമിയിൽ ഇല്ല.*
'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ പ്രദേശത്തെ' നിർവ്വചിക്കാൻ ദൈവത്തിനു മാത്രമാണ് കഴിയുക. ദൈവത്തിനു മാത്രം മഹത്വം.

*മനുഷ്യർക്ക് 'ലഭ്യമായ ബുദ്ധിശക്തി കൊണ്ട് ' ശരിയല്ലാത്ത കാര്യങ്ങളെന്ന് മനസ്സിലാക്കുന്നവയെ ശരിവെച്ചു കൂടാ. ശരിയായ കാര്യങ്ങളെ ശരിവെക്കുകയും വേണം.*

കുറച്ചു ചകിരി കൈയ്യിലെടുത്ത് "ഇതാണ് തെങ്ങ്", ഒരു ചക്കക്കുരു കൈയ്യിലെടുത്ത് "ഇതാണ് പ്ലാവ്", വാഴപ്പഴത്തിന്റെ അല്പം തൊലി കൈയ്യിലെടുത്ത് "ഇതാണ് പ്ലാവ്/തെങ്ങ്", മുറിച്ചെടുത്ത അല്പം മുടി കൈയ്യിലെടുത്ത് "ഇതാണ് മനുഷ്യന്റെ തല /മനുഷ്യൻ", എന്നിങ്ങനെയെല്ലാം പറഞ്ഞാൽ മനുഷ്യൻ അംഗീകരിക്കില്ല.

ഇനി ദൈവത്തിന്റെ മഹാരൂപമായ *ഭൂമിയോട്* അഥവാ *മണ്ണും ഭൂമിയുമായ ദൈവത്തോട്* മനുഷ്യർ കാട്ടുന്ന ഏറ്റവും കൊടിയ അപരാധത്തെ *മനുഷ്യർക്ക് 'ലഭ്യമായ ബുദ്ധിശക്തി കൊണ്ട് ' വിശകലനം ചെയ്ത് ശരിയും തെറ്റും മനസ്സിലാക്കണം :-*
ഭൂമിയിലാണ് മനുഷ്യരും മറ്റുള്ള ജീവികളുമെല്ലാം ജീവിക്കുന്നതെന്നും; ഭൂമിയുടെ ഭാഗങ്ങൾ മാത്രമാണ് ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, റഷ്യ,  ബംഗ്ലാദേശ്, മ്യാൻമർ/ബർമ്മ, ചൈന, ശ്രീലങ്ക/സിലോൺ, ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ 200 -ൽ പരം രാജ്യങ്ങളെന്നും ഒരുവിധപ്പെട്ട ജനങ്ങൾക്കെല്ലാം അറിയാം. കാലാകാലങ്ങളിൽ ഭൂമിയിൽ ജീവിച്ചുപോരുന്ന അനേകം ജീവികളിൽ ഒന്നു മാത്രമായ *മനുഷ്യ ജീവികൾ തങ്ങൾക്ക് ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള അധിക ബുദ്ധിശക്തികളെ ദുരുപയോഗം ചെയ്ത്, തങ്ങളുടെ ഇഷ്ടംപോലെ ഭൂപ്രദേശങ്ങൾക്ക് അതിർത്തികളെ നിശ്ചയിക്കുകയും, വിവിധ പേരുകൾ നൽകി വ്യത്യസ്ത രാജ്യങ്ങളായിട്ട് പ്രഖ്യാപിച്ചതുകൊണ്ട്,  ഭൂപ്രദേശങ്ങൾ വ്യത്യസ്ത രാജ്യങ്ങളായിട്ട് മാറുന്നതല്ല.*
*ഭൂപ്രദേശങ്ങളുടെ ഉടമയും സൃഷ്ടി-സ്ഥിതി-സംഹാര കർത്താവും, ഭൂമി എന്ന മഹാരൂപത്തെ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ദൈവത്തിനു മാത്രമാണ് ഭൂപ്രദേശങ്ങളുടെ കാര്യങ്ങളെ മഹാനിശ്ചയിക്കുവാൻ അവകാശവും അധികാരവുമുള്ളത്.* ഉദാഹരണമായിട്ട് മനുഷ്യ ജീവികൾക്കു  തോന്നുമ്പോലെയെല്ലാം *(1)* ബർമ്മ / മ്യാൻമർ, സിലോൺ / ശ്രീലങ്ക, മദിരാശി / മദ്രാസ് / ചെന്നൈ, ബോംബെ / മുംബൈ എന്നിങ്ങനെ പേരുകൾ ഇടുന്നതുകൊണ്ടോ, പേരുകൾ മാറ്റുന്നതു കൊണ്ടോ;  *(2)* കന്യാകുമാരിയെ തമിഴ്നാടിന്റെയോ കേരളത്തിന്റെയോ ഭാഗമായിട്ട് കണക്കാക്കുന്നതു കൊണ്ടോ; കാശ്മീരിനെ ഭാഗികമായോ പൂർണ്ണമായോ ഇന്ത്യയുടെ ഭാഗമായിട്ട് കണക്കാക്കുന്നതു കൊണ്ടോ; *(3)* ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും മൂന്നായിട്ടോ ഒന്നായിട്ടോ കണക്കാക്കുന്നതു കൊണ്ടോ; ഭൂപ്രദേശങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ല. *അതേസമയം ഭൂകമ്പം, സുനാമി, അഗ്നിബാധ, അഗ്നി പർവ്വതം, കാട്ടുതീ, കൊടുങ്കാറ്റ്, മഞ്ഞ്, വെയിൽ, മഴ, വെള്ളപ്പൊക്കം, തുടങ്ങിയവ കൊണ്ട്* മഹാശാസ്ത്രപരമായിട്ടു തന്നെ ഭൂമിയിലെ പ്രദേശങ്ങളുടെ *അതിർത്തികളെ മാറ്റിമറിക്കാനും,* പഴയ പ്രദേശങ്ങളെ ഭാഗികമായോ പൂർണ്ണമായോ സമുദ്രങ്ങളെ ഉപയോഗിച്ചും മറ്റും പിൻവലിക്കാനും *പുതിയ പ്രദേശങ്ങളെ സൃഷ്ടിക്കാനും* ഭൂപ്രദേശങ്ങളുടെ ഉടമയും സൃഷ്ടി-സ്ഥിതി-സംഹാര കർത്താവുമായ ദൈവത്തിനു കഴിയുന്നതാണ്; *ഭൂപ്രദേശങ്ങളുടെ കാര്യങ്ങളെ മഹാനിശ്ചയിക്കുവാൻ ദൈവത്തിനു മാത്രമാണ് എല്ലായ്പ്പോഴും അവകാശവും അധികാരവുമുള്ളതെന്ന് സുവ്യക്തമായി ബോദ്ധ്യമാവുന്നതാണ്.*
മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം, വൈവിധ്യങ്ങളായ ഭൂപ്രദേശങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് സൃഷ്ടികളായ മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾക്കെല്ലാം വേണ്ടിയാണ്. തന്റെ മഹാആനന്ദമായിട്ട് സൃഷ്ടികളോടുള്ള മഹാവാത്സല്യത്തെ മഹാനിശ്ചയിച്ചു കൊണ്ട് സൃഷ്ടികളെയെല്ലാം തന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവുമായിക്കൊണ്ട് കുഞ്ഞുങ്ങളെയെല്ലാം മഹാകരുതുകയും ചെയ്യുന്നു. മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നീ ജീവിചക്രത്തിലൂടെ കുഞ്ഞുങ്ങളെയെല്ലാം മഹാനയിക്കുകയും പരിണമിപ്പിക്കുകയും അഞ്ചാമത്തെ മനുഷ്യാവസ്ഥയിൽ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെയും; മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷത്തെ* മഹാഅനുഗ്രഹിച്ചു നൽകുകയും ചെയ്യുന്നു. (ഭൂമിയിൽ വച്ച് അറിയുകയും അനുഭവിക്കുകയും ചെയ്ത ആനന്ദങ്ങളെ  *മോക്ഷത്തിൽ* അനന്തമായിട്ട് ആസ്വദിക്കുവാൻ സാധിക്കുന്നതാണ്.)

100 മനുഷ്യ ജന്മങ്ങളിലൂടെ ഭൂമിയിലെ അനന്തങ്ങളായ ആനന്ദങ്ങളെയെല്ലാം, സമആനന്ദമെന്ന മഹാസമനീതിയോടെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുന്നത് *ജന്മഗുണങ്ങളെ* സൃഷ്ടിച്ചുകൊണ്ടാണ്. യാതൊരു വ്യക്തികൾക്കും അവരുടെ മാതാപിതാക്കൾക്കും ജന്മഗുണങ്ങളിൽ പങ്കില്ല. *സ്വന്തമായ ഇഷ്ടപ്രകാരം സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം*, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, മാതാപിതാക്കൾ, *സാമ്പത്തിക* ഭദ്രത, *ജനനസ്ഥലം* തുടങ്ങിയവയെ നിശ്ചയിച്ചു കൊണ്ട് ജനിക്കാൻ യാതൊരു മനുഷ്യർക്കും സാധിക്കുന്നതല്ല എന്നതിൽ നിന്നും അവയെല്ലാം ജന്മഗുണങ്ങളാണെന്നു സുവ്യക്തമാണ്.

മണ്ണും ഭൂമിയുമായ ദൈവം മഹാനീതിശാസ്ത്രമനുസരിച്ച് മഹാനിർവ്വഹിക്കുന്ന *ജനനസ്ഥലം* ഉൾപ്പെടെയുള്ള ജന്മഗുണങ്ങളുടെ പേരിലും; *ദൈവത്തിനു മാത്രം എക്കാലവും സ്വന്തമായ ഭൂപ്രദേശങ്ങളുടെ പേരിലും*; കേമത്തം കാട്ടുന്നതും, കലഹിക്കുന്നതും, ഒളിപ്പോരു നടത്തുന്നതും, യുദ്ധം ചെയ്യുന്നതും എത്ര വലിയ ഭോഷത്തവും നീചത്തവുമാണെന്ന് സ്വയം വിശകലനം ചെയ്തു നോക്കുക. ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള അധിക ബുദ്ധിശക്തികളെ ദുരുപയോഗം ചെയ്ത്, ഭൂപ്രദേശങ്ങളെ തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം വേർതിരിച്ച ശേഷം രാജ്യസ്നേഹം, രാജ്യദ്രോഹം, എന്നിങ്ങനെ പറഞ്ഞ് വാക്കേറ്റങ്ങളും അടിപിടിയും യുദ്ധങ്ങളും ഉണ്ടാക്കുന്നത് ഒരുപക്ഷേ ഭൂമിയിലെ ഏറ്റവും വലിയ ഭോഷത്തമാവാം.

ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവത്തെ, മനുഷ്യരൂപിയായിട്ടോ ഈ സന്ദേശത്തെ വായിക്കുന്ന വ്യക്തിയായിട്ടോ മനസ്സിലാക്കാനും സങ്കല്പിക്കാനും കഴിയുന്നവർക്ക്, ദൈവത്തിന്റെ അഥവാ താങ്കളുടെ ശരീരത്തിലെ പാദം, വിരല്, നഖം, രോമം, തലമുടി, കണ്ണ്, മൂക്ക്, ചെവി, നാവ്, കയ്യ്, ആമാശയം, പൃഷ്ഠം, ഹൃദയം, തുടങ്ങിയ അനേക ശതകം/ ലക്ഷം/കോടി  അവയവങ്ങളിൽ /കോശങ്ങളിൽ ചിലതായിട്ട് രാജ്യങ്ങളെയും അവയിലെ സംസ്ഥാനങ്ങളെയും ജില്ലകളെയും പഞ്ചായത്തുകളെയും പട്ടണങ്ങളെയും കുന്നുകളെയും മലകളെയും പർവ്വതങ്ങളെയും വനങ്ങളെയും സമുദ്രങ്ങളെയും നദികളെയും തോടുകളെയുമൊക്കെ മനസ്സിലാക്കാൻ കഴിയുന്നതാണ്.

ഒരു മനുഷ്യന്റെ എല്ലാ അവയവങ്ങളും ആരോഗ്യത്തോടിരിക്കുമ്പോഴും, ജീവാത്മാവിന്റെ ആഗ്രഹങ്ങൾ സാധിക്കുമ്പോഴും വ്യക്തി ആനന്ദിക്കുന്നു. ആഗ്രഹങ്ങൾക്ക് വിപരീത പരിസ്ഥിതി ഉണ്ടാകുമ്പോഴും; *അവയവങ്ങൾക്ക് ആരോഗ്യം കുറയുകയും യോജിച്ചു പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോഴും അവയവങ്ങൾക്കും വ്യക്തിക്കും മഹാനീതിശാസ്ത്രപരമായ വിനാശം ഉണ്ടാകുന്നതാണ്.* വ്യക്തിയുടെ ശരീര ഭാഗങ്ങളും അവയവങ്ങളുമായ കണ്ണുകൾ, ചെവികൾ, മൂക്ക്, നാക്ക്, തലമുടി, കിഡ്നി, വിരലുകൾ, കൈകാലുകൾ, തുടങ്ങിയവയ്ക്ക് മഹാശാസ്ത്രപരമായിട്ട് ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിന് തടസ്സം ഉണ്ടാവുകയോ, അവയവങ്ങൾ നഷ്ടപ്പെടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുമ്പോൾ *വ്യക്തിയുടെ ജീവിത-വേദന* വർദ്ധിക്കുന്നതാണ്; ഒരു അവയവം നഷ്ടപ്പെടുന്നതും വേദനിക്കുന്നതും മറ്റുള്ള അവയവങ്ങളെ ആനന്ദിപ്പിക്കുന്നതല്ല; അവയവങ്ങൾ അന്യോന്യം ആക്രമിക്കുന്നതുമല്ല; ജീവനും ദൈവത്തിന്റെ വാതകരൂപവുമായ ഓക്സിജൻ മഹാഭരിക്കുന്നതു പ്രകാരം  വ്യക്തിയാണു വേദനിക്കുന്നത്. *വ്യക്തിയുടെ ശരീരത്തിലെ അവയവങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് ഒരേ ജീവാത്മാവാണ്.* അതേപോലെ, ഭൂമിയുടെ എല്ലാ ഭൂപ്രദേശങ്ങളിലും, രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും, ജില്ലകളിലും, നഗരങ്ങളിലും, ഗ്രാമങ്ങളിലും, കുന്നുകളിലും, മലകളിലും, പർവ്വതങ്ങളിലും, വനങ്ങളിലും,  സമുദ്രങ്ങളിലും, നദികളിലും, തോടുകളിലും ഒക്കെ മഹാലയിച്ച് മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നത് മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനും മഹാദേവിയും മണ്ണും ഭൂമിയുമായ ദൈവമാണ്.
ഭൂമിക്കും ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും മറ്റും ജയ് വിളിക്കാൻ മണ്ണും ഭൂമിയുമായ ദൈവമോ ആരോടും ആവശ്യപ്പെടുന്നില്ല. ഭൂമിക്ക് / ദൈവത്തിന് ജയ് വിളിയുടെ ആവശ്യവുമില്ല. അജ്ഞാനികളും അധമരുമായ (?) ജനങ്ങൾ, ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങൾക്കും മറ്റും ജയ് വിളിക്കുകയും ദേശീയ ഗാനങ്ങളെന്ന പേരിൽ കോപ്രായങ്ങൾ കാട്ടിക്കൂട്ടുകയും ചെയ്യുമ്പോൾ ശാസ്ത്രീയത ഇല്ലാതാവുന്നു. അതോടെ മത്സരം, തമ്മിലടി, കൊലപാതകം, യുദ്ധം തുടങ്ങിയ പൈശാചിക കാര്യങ്ങൾ സംഭവിക്കുന്നു.

നേതാക്കന്മാരും പട്ടാളക്കാരും മറ്റും മരിക്കുമ്പോൾ *രാഷ്ട്രം അവരെ നമിക്കുന്നതായിട്ട് മന്ത്രിമാരും മറ്റും പ്രസ്താവിക്കുന്നത് കടുത്ത ദൈവനിന്ദയാണ്.* ആരെയും ആദരിക്കാനും ആദരിക്കാതിരിക്കാനും വൃക്തികളെന്ന നിലയ്ക്ക് ഭരണാധികാരികൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കൈകടത്താൻ അവർക്ക് അവകാശമില്ല, അധികാരവുമില്ല. *ഭൂമി അഥവാ ദൈവം അനുവദിക്കുക കൂടി ചെയ്യുമ്പോഴാണ് ഏതൊരാളും മരിക്കുന്നതെന്നു തിരിച്ചറിയുമ്പോൾ, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും കൂടിയായ ഭൂമി കുഞ്ഞുങ്ങളെ നമിക്കുന്നതായിട്ട് പ്രസ്താവന നടത്തുന്നതിലെ മൗഢ്യത* വെളിവാകുന്നു.

*ആയുധങ്ങൾക്കും മറ്റും പാഴാക്കുന്ന ധനവും ഊർജ്ജവും സമയങ്ങളുമെല്ലാം ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടണം, ഉപകരിക്കണം.* ആയുധങ്ങൾക്കും ആയുധവാഹിനികൾക്കും കര-വായു-നാവിക സേനകൾക്കും അവരുടെയെല്ലാം വാഹനങ്ങൾക്കും ബന്ധപ്പെട്ട കാര്യങ്ങൾക്കുമായിട്ട് ഭൂമിയിലെ രാജ്യങ്ങളിലെല്ലാം പാഴാക്കുന്ന ധനവും ഊര്‍ജ്ജവും സമയങ്ങളും മനുഷ്യ ജീവിതങ്ങളുമെല്ലാം ലാഭിക്കുമ്പോൾ തന്നെ ഭൂമിയിലെങ്ങും സ്വർഗ്ഗ സുഖങ്ങളെ ഒരുക്കാൻ കഴിയുന്നതാണ്. അധമ സംസ്കാരം കൊണ്ട് രൂപപ്പെട്ടതായ *രാജ്യരക്ഷ എന്ന കള്ളപ്പേരിൽ അറിയപ്പെടുന്ന നികൃഷ്ട തൊഴിൽ ചെയ്യുന്ന സൈനികരേക്കാൾ അധമരായിട്ടുളളത്, അന്താരാഷ്ട്രപരമായ തിരുത്തൽ നടപടികൾക്ക് പരിശ്രമിക്കാതെ പട്ടാളക്കാരെക്കൊണ്ട് നികൃഷ്ടജോലികളെ ചെയ്യിക്കുന്ന ഭരണാധികാരികളാണ്.*

ഒരു ജന്മത്ത് *ഏറ്റവുമധികം പുണ്യം നേടാൻ കഴിയുന്നത് ഭരണാധികാരിയുടെ അഥവാ രാജാവിന്റെ അഥവാ മന്ത്രിയുടെ ജോലി ചെയ്യുമ്പോഴാണ്, ധാർമ്മികമായിട്ട് അധ:പതിച്ചാൽ ഏറ്റവുമധികം പാപവും.* മഹാനീതിശാസ്ത്ര പ്രകാരം 100 മനുഷ്യ ജന്മങ്ങളെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുന്നതും, രാജാവ് ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്യാൻ ഭൂമിയിലെ എല്ലാ മനുഷ്യർക്കും അവസരം ലഭിക്കുന്നതുമാണ്. ജീവികളുടെയെല്ലാം *മഹാഭരണാധികാരിയും മഹാനീതിപതിയും മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം എല്ലാ ജീവികളുടെയും മഹാദാസനും മഹാദാസിയുമായിട്ട് പ്രവർത്തിക്കുന്നതിനെ അനുകരിക്കാൻ, ജനങ്ങളുടെ ദാസന്മാരായ മനുഷ്യ -ഭരണാധികാരികൾ പരിശ്രമിക്കണം.* യഥാർത്ഥമായും, ജനങ്ങളുടെയെല്ലാം ദാസരാവണം ഭരണാധികാരികൾ.
*രാജ്യത്തെ തങ്ങൾ രക്ഷിക്കുന്നുവെന്ന് ഭരണാധികാരികളും പട്ടാളക്കാരും മറ്റും ചിന്തിച്ചുപോരുന്നത് കടുത്ത അജ്ഞാനവും അവിവേകവും നിമിത്തമാണ്,* ദൈവനിന്ദയുമാണ്. രാജ്യം അഥവാ ഭൂമി അഥവാ ദൈവം, ജനങ്ങളെയും മറ്റുള്ള ജീവികളെയും സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.*

*മത-ജാതി-രാഷ്ട്രീയങ്ങൾക്കും തൊട്ടുതീണ്ടലുകൾക്കും മറ്റും യാതൊരു സ്ഥാനങ്ങളുമില്ലെന്നു സുവ്യക്തമാക്കിക്കൊണ്ട്,* ദൈവത്തിന്റെ വാതകരൂപമായ ഓക്സിജൻ ഭൂമിയിലെ *എല്ലാ ജീവികളുടെയും നാസികയിലൂടെയും ശ്വാസകോശങ്ങളിലൂടെയും രക്തത്തിലൂടെയും (കയറി ഇറങ്ങി) പ്രവർത്തിച്ച് ജീവികൾക്കെല്ലാം ജീവൻ അഥവാ ശക്തി നൽകുന്നത് തന്റെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ്.

ഭൂമിയിലെങ്ങുമുള്ള എല്ലാ മനുഷ്യരെയും മറ്റുള്ള ജീവികളെയും വസ്തുക്കളെയും സമ്പത്തുകളെയും ആനന്ദങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് മണ്ണും ഭൂമിയുമായ ദൈവം ആകയാൽ സർവ്വതിന്റെയും അവകാശവും അധികാരവും എക്കാലവും ദൈവത്തിനു മാത്രമാണ്. മണ്ണും ഭൂമിയുമായ ദൈവത്തിന്റെ സ്വന്തമായ ശരീരത്തെ മണ്ണ് മടക്കി വാങ്ങുന്നതാണ്; മഹാനീതിശാസ്ത്ര പ്രകാരം മഹാഉചിതമായ മറ്റൊരു ഭൂപ്രദേശത്ത് - ഒരു പക്ഷെ ഇന്ന് ശത്രു രാജ്യമായിട്ടു കണക്കാക്കുന്ന പ്രദേശത്ത് - ഇന്നലെകളിൽ ദ്രോഹിച്ചു വധിച്ച്
പുനർജ്ജനിച്ചിട്ടുള്ള ഒരു വ്യക്തിയുടെ മകനോ മകളോ ആയി ഇന്നത്തെ പ്രധാനമന്ത്രിയോ പട്ടാളക്കാരനോ പുനർജ്ജനിച്ചേക്കാം. ...

*(2).* *യാതൊരു മനുഷ്യനും യാതൊരു ദേശത്തും ജനിക്കുന്നില്ല; ഏതെങ്കിലും ദേശത്ത് ജനിക്കാനോ ജനിപ്പിക്കാനോ യാതൊരു ജീവികൾക്കും കഴിയുന്നതല്ല.*

മുകളിൽ 4.(1)-ലെ വിശദീകരണങ്ങളെയും അവഗണിക്കുന്നവർ അറിയുക:-
യാതൊരു മനുഷ്യനും യാതൊരു ദേശത്തും ജനിക്കുന്നില്ല. എല്ലാവരും ജനിക്കുന്നത് മഹാശിവയും മഹാമാതാവുമായ ദൈവത്തിന്റെ മഹാലിംഗത്തിന് അകത്താണ്.

വിശദീകരണം: ഒരു കുട പോലെ വലുതായിക്കൊണ്ട് പുതിയതായി സൃഷ്ടിക്കപ്പെടുന്ന നക്ഷത്രങ്ങളെയെല്ലാം ഉൾക്കൊണ്ട് ആദിയും അന്തവുമില്ലാത്ത ആകാശം എന്ന 'മഹാലിംഗം' വർത്തിക്കുന്നു. മഹാലിംഗത്തിന് 'മഹാശക്തി ലിംഗം, മഹാശിവ ലിംഗം, ശിവ ലിംഗം' എന്നീ പേരുകളുമുണ്ട്. (മഹാ) ശിവ ലിംഗവും ആകാശവും പുരുഷ ലിംഗത്തെയല്ലാ സൂചിപ്പിക്കുന്നത്. പുരുഷനും സ്ത്രീയും ജീവിയും അല്ലാത്ത മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ 'ശൂന്യം' പോലെയുള്ള 'മഹാ സ്ത്രീലിംഗത്തെ'യാണ്. അതു മനസ്സിലാക്കാൻ 'ശിവലിംഗത്തിന് ' അഭിമുഖമായിട്ട് നിൽക്കുന്നതായിട്ടോ ഇരിക്കുന്നതായിട്ടോ ഭാവന ചെയ്യുക. ദേവാലയത്തിലെ 'ശിവലിംഗ പ്രതിഷ്ഠ' സ്ത്രീ ലിംഗം ആണെങ്കിൽ മാത്രമേ കുത്തനെ അഭിമുഖമാവുകയുള്ളൂ. (( *ഓം നമഃശിവായ* എന്നാൽ ശിവയെ അഥവാ മഹാദേവിയെ നമിക്കുന്നു എന്ന യഥാർത്ഥമായ അർത്ഥം പോലെയാണത്. ശിവയിൽ ശിവനും ഉണ്ട് എന്നതുപോലെ ശിവലിംഗത്തിൽ നിന്നും 'മഹാദേവനും മഹാദേവിയും ഏകദൈവവുമായ മഹാശിവയും, മഹാദാസനായ ശിവനും പ്രത്യക്ഷമാകുന്ന സന്ദർഭങ്ങൾ ദൈവവിപ്ലവത്തോടെ ഉണ്ടാകുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ, മഹാശിവയോ, ശിവനോ അനുവദിക്കുകയാണെങ്കിൽ മാത്രം മഹാശിവയെ ആരാധിക്കാമെന്നല്ലാതെ, വിഗ്രഹത്തെ പൂജിക്കാനോ ആരാധിക്കാനോ കുശുകുശു മന്ത്രങ്ങൾ ജപിക്കാനോ പാടില്ല. ദൈവീകമായിട്ട് ദേവാലയങ്ങളെ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും എങ്ങനെയെന്ന് മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്​. ))

മഹാശിവലിംഗം എന്നത് ആകാശം പോലെ ആദിയും അന്തവുമില്ലാത്ത 'മഹാശൂന്യം' കൂടിയാണ്. ജീവികളിലെ സ്ത്രീകളുടെ യോനി എന്ന പേരുള്ള ലിംഗവും ശൂന്യമാണ് എന്നു പറയുമ്പോൾ, സ്ത്രീകളിൽ ഒരു ശൂന്യഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ട് എന്നല്ലാതെ അങ്ങനെ ഒരു അവയവം അവർക്കില്ല. മണ്ണായ ഭൂമി എന്ന മഹാശരീരമായ മഹാശിവയുടെ 'മഹാലിംഗത്തിൻ്റെ അതിസൂക്ഷ്മമായ അംശങ്ങളാണ്,' ജീവികളിലെ സ്ത്രീകളുടെ ശരീരത്തിൽ ഉള്ളത്. മഹാശിവയുടെ മഹാശരീരമായ ഭൂമിയുടെ അതിസൂക്ഷ്മമായ ഏതാനും അംശങ്ങൾ മാത്രമാണ് സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും ഉൾപ്പടെ എല്ലാ ജീവികളുടെയും ശരീരം. *എല്ലാ ജീവികളും/ജീവാത്മാക്കളും ജനിക്കുന്നത് മഹാലിംഗത്തിന് അകത്താണെന്നു ചുരുക്കം.* *മനുഷ്യരും മാതാപിതാക്കളും മുതുമുത്തശ്ശന്മാരുമെല്ലാം മഹാലിംഗത്തിനകത്ത് ജനിച്ചവരാകുമ്പോൾ, യാതൊരാൾക്കും *എന്റെ രാജ്യം, എന്റെ ദേശം* എന്നിങ്ങനെ പറയാൻ യാതൊരു യോഗ്യതകളും ഇല്ലെന്ന് സുവ്യക്തമാണ്.

*ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണെന്ന് അറിയാത്തവരുണ്ടോ?*

മനുഷ്യരും മറ്റുള്ള ജീവികളും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും മുട്ടയിടുന്നതും പഠന വിധേയമാക്കിയാൽ എത്ര ചെറിയ​ മഹാവിദഗ്ദ്ധ ശൂന്യതയിലൂടെ എത്ര വലിയ കുഞ്ഞിനെ മനുഷ്യരും പശുക്കളുമെല്ലാം പ്രസവിക്കുന്നുവെന്നും അതിലും വലിയ ലോകാത്ഭുതം ഇല്ലെന്നും, മഹാലിംഗം ഓരോ സ്ത്രീയിലും പ്രവർത്തിക്കുന്നതു കൊണ്ടു മാത്രമാണ് സാദ്ധ്യമാവുന്നതെന്നും ബോദ്ധ്യമാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വന്തം ജനനം തന്നെയാണ് എല്ലാ ജന്മങ്ങളിലും ഓരോരുത്തർക്കും ഏറ്റവും വലിയ ലോകാത്ഭുതം.!
(( മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളെല്ലാം തന്നെത്തന്നെ മറന്ന് ഇണയെ മാത്രം ഓർക്കുന്നതായ പരമാനന്ദമായ കാമാനന്ദത്തിൽ മുഴുകുമ്പോൾ, ശരീരമാകുന്ന ദൈവത്തിന്റെ അംശം അഥവാ ദൈവം സന്താന സൃഷ്ടിയെ ആരംഭിക്കുന്നു. ബീജ-അണ്ഡ നിർമ്മാണങ്ങളെയും, സ്ത്രീ-പുരുഷൻ മുഖഛായ നിറം .... തുടങ്ങിയ ജന്മഗുണങ്ങളെയും സമ്മാനിക്കുന്നത് മണ്ണും ഭൂമിയും ശരീരവും മഹാപിതാവും മഹാമാതാവുമായ ഏകദൈവമാണ്.

മഹാലിംഗത്തിന് അകത്ത്, ജീവികളെ സൃഷ്ടിക്കാൻ വേറെയും കാരണങ്ങളുണ്ട്. അല്പം കുറിക്കാം:-

ദൈവത്തിന്റെ ഭാഗമല്ലാത്തതായ ജീവാത്മാവിനെ മത്സ്യമായിട്ട് ആദ്യം ജലത്തിൽ സൃഷ്ടിക്കുകയും, ശേഷം 'മത്സ്യം സസ്യം പക്ഷി മൃഗം മനുഷ്യൻ' എന്ന ജീവിചക്രത്തിലൂടെ പരിണമിച്ചു മോക്ഷത്തെ നേടുകയും ചെയ്യുന്നത് 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരത്തെ ആധാരമാക്കിയാണ്; എങ്കിലും, *'യാതൊരിക്കലും സൃഷ്ടിയായ ജീവാത്മാവിനെ മണ്ണിന്റെ ഭാഗമാക്കുകയോ മണ്ണിൽ തൊടുവിക്കുകയോ ചെയ്യുന്നില്ല.'* ഖരാവസ്ഥയിലുള്ള മണ്ണായ ഭൂമി നീതിയാണ്, മഹാനീതിയാണ്, മഹാനീതിപതിയായ ദൈവമാണ്. *നീതി കാര്യങ്ങളെ വിധിക്കുവാൻ ജീവിയെ അഥവാ ജീവാത്മാവിനെ അനുവദിച്ചിട്ടില്ല.* മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശങ്ങളാണ് എല്ലാ ജീവികളുടെയും ശരീരം എന്നതുകൊണ്ട്, ദൈവാംശമായ ശരീരങ്ങളെ നല്ലതിന് ഉപയോഗപ്പെടുത്തുക എന്നല്ലാതെ (അന്യോന്യം) ശിക്ഷിക്കുന്നതിന് ഉപയോഗപ്പെടുത്തുമ്പോൾ ഗൗരവമായ ക്രമ പ്രശ്നം ഉണ്ടാകുന്നതാണ്. *ജീവാത്മാവിനെ ശിക്ഷിക്കുമ്പോൾ, 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ​ ശരീരം' സൃഷ്ടിച്ചിട്ടുള്ള 'ശരീരത്തെയോ അവയവങ്ങളെയോ' കളങ്കപ്പെടുത്തുന്നു; അന്യായം കാട്ടുന്നു. *ദൈവത്തിന്റെ ഇഷ്ടം എന്ന മഹാ നീതിയെ വിഷയമാക്കാതെ പ്രവർത്തിച്ചാൽ പാപം ഉണ്ടാകുന്നതാണ്.* അതായത് *ശരീരവും മണ്ണുമായ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുള്ള ധർമ്മശാസ്ത്രപരമായി ജീവിക്കുക എന്നല്ലാതെ ശരീരമായ ദൈവാംശത്തെ ശിക്ഷിക്കാൻ യാതൊരാൾക്കും അവകാശമില്ല എന്ന് ചുരുക്കം. മഹാത്മാഗാന്ധിക്ക് പിൻപറ്റാൻ കഴിഞ്ഞതും ഗാന്ധി ആഹ്വാനം ചെയ്തതുമായ അഹിംസയും സത്യാഗ്രഹ സമരങ്ങളും ദൈവീകമാകുന്നത് അങ്ങനെയാണ്. ധർമ്മശാസ്ത്രപരമായി ജീവിക്കാത്തവരോട് നിസ്സഹകരിക്കാനും, കടുത്ത അപരാധങ്ങൾക്ക് ഉടുതുണിയോടെ (മാത്രം) കാട്ടിലേക്കും, ഒറ്റപ്പെട്ട ദ്വീപിലേക്കും നിശ്ചിത കാലത്തേക്ക് നാടുകടത്തുക എന്ന ശിക്ഷയുടെ കാഠിന്യം ഏറ്റവും ഭീകരമാണ്!
കുഞ്ഞുങ്ങളെ, പ്രപഞ്ചപിതാവായ പരമശിവനു പോലും മഹാനീതിശാസ്ത്ര പ്രകാരം പ്രവർത്തിക്കുക എന്നത് കഠിനമാണ്. ഓം മഹാശക്തിയായ മഹാദേവി, മഹാശക്തികളെ മഹാഅനുഗ്രഹിച്ചു നൽകുന്നതോടൊപ്പം പരമശിവന്റെ കഴുത്തിൽ ഓംകാര നാഗബന്ധനത്തെ മഹാനിർവ്വഹിച്ചിട്ടുള്ളത് വെറുതെയല്ല. സ്വന്തം കാര്യങ്ങളിലും,  കുഞ്ഞുങ്ങളായ ഭൂമിയിലെ സമസ്ത മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും കാര്യങ്ങളിലും, പരമശിവന് പിഴവുകൾ ഉണ്ടാവാതെ മഹാസംശുദ്ധമാക്കാനാണത്. പരമശിവന് 'ക്ഷിപ്ര കോപത്തെ' മഹാ അനുഗ്രഹിച്ചു നൽകിയിട്ടുള്ളതും മഹാനീതിശാസ്ത്രത്തിന് കളങ്കം ഉണ്ടാവാതെ മഹാസംരക്ഷിക്കാനാണ്. ആവക കാര്യങ്ങളെ സൂചിത വെബ്സൈറ്റിലെ മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

*(3). മണ്ണായ ഭൂമിയുടെ മക്കളാവാൻ പ്രയത്നിച്ചു പുണ്യം നേടുക.*
💓

*ഭൂമിയെന്ന ഏക മഹാരാജ്യത്തെ സ്നേഹിക്കുകയും, ഭൂപ്രദേശങ്ങൾ മാത്രമായ രാജ്യങ്ങളുടെ പേരിൽ കേമത്തം ഭാവിക്കാത്തവരുമായ കൃഷിക്കാർക്കും, ധർമ്മ ശാസ്ത്ര പ്രകാരം ജീവിക്കുന്ന എല്ലാ ജനങ്ങൾക്കും, മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനും മഹാദാസനുമായ ഈയുള്ളവൻ ദാസനായിരിക്കുമെന്ന് മഹാവിനയത്തോടെയും മഹാവാത്സല്യത്തോടെയും അറിയിക്കുന്നു. പൊന്നുമ്മകൾ*.
മണ്ണും പ്രദേശവും ഭൂമിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ *ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് ഭൂമിയിലെ മുഴുവൻ മനുഷ്യരും മറ്റുള്ള ജീവികളും എന്ന വകതിരിവ് നേടുന്ന മനുഷ്യർ* പ്രാദേശികത്വം അവകാശപ്പെടില്ലെന്നും *ഭൂമിയുടെ കുഞ്ഞ്* എന്ന മഹാ ബഹുമതി ആഗ്രഹിക്കുമെന്നും ചുരുക്കം. ലഭ്യമായ ശക്തിക്ക് അനുസരിച്ച് പ്രയത്നിക്കുന്നവർക്കെല്ലാം തീർച്ചയായും പുണ്യം ലഭിക്കുന്നതാണ്. 💓

മണ്ണിന്റെ നിയമങ്ങൾ *ധർമ്മശാസ്ത്രപരമായ* സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ഓരോ മനുഷ്യനും നൽകിയിട്ടുള്ളത് യഥാർത്ഥത്തിൽ *യാതൊരാളുടെയും സ്വാതന്ത്ര്യങ്ങളെ കുറയ്ക്കുന്നതല്ല.* എന്തുകൊണ്ടെന്നാൽ എല്ലാ രാജ്യങ്ങളിലുമുള്ള *ഓരോ മനുഷ്യനും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും സമആനന്ദമെന്ന മഹാസമനീതിയെയും പ്രത്യേകം പ്രത്യേകമായിട്ട് മഹാഅനുഗ്രഹിച്ചു നൽകാനുള്ള മഹാആവിഷ്ക്കാരം കൂടിയാണ് ധർമ്മ ശാസ്ത്രം*. ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങൾ പ്രപഞ്ച ജീവിതത്തെ മഹാഭദ്രപ്പെടുത്തിയിരിക്കുന്നു.

*മനുഷ്യർ തട്ടിക്കൂട്ടുന്ന നിയമങ്ങളെല്ലാം ഭൗതിക അസ്തിത്വമില്ലാത്തവയും, മനുഷ്യരെ അടിമകളാക്കുന്നവയും ധാർമ്മിക അധഃപതനങ്ങൾക്ക് കാരണമാകുന്നവയുമാണ്.*
*ദൈവ-വിപ്ലവം* ആരംഭിക്കുന്നതോടെ, *പോലീസും സൈനികരും ഉൾപ്പെടെ എല്ലാ ജനങ്ങളും, ധാർമ്മികമായിട്ട്  ഉയരുന്നതാണ്. മന്ത്രിമാരും മറ്റും തട്ടിക്കൂട്ടുന്ന അധമ നിയമങ്ങളെയും ആജ്ഞകളെയും നിർദ്ദേശങ്ങളെയും അനുസരിക്കുന്ന ഏറാൻമൂളിത്തവും അടിമത്തവും അവസാനിക്കുന്നതാണ്.* എല്ലാ വിഷയങ്ങളെയും ധർമ്മശാസ്ത്രപരമായിട്ട് *സ്വയം വിശകലനം ചെയ്ത് ധർമ്മശാസ്ത്രപരമായിട്ട് പ്രവർത്തിക്കുമ്പോൾ മാത്രമാണ് തങ്ങൾക്ക് പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവുമായിട്ട് പരിവർത്തനം ഉണ്ടാവുക എന്ന് സുവ്യക്തമായി തിരിച്ചറിയുന്നതാണ്.* അധമ-നീച കോപ്രായങ്ങളെ തൊഴിലുകളായി തെറ്റിദ്ധരിച്ച് *അധമരായ ഭരണാധികാരികളുടെ അടിമകളായിട്ടാണ് കഴിഞ്ഞു പോന്നത്* എന്നതും പോലീസ് സേനയും നിരവധി സർക്കാർ-ജീവനക്കാരും തിരിച്ചറിയുന്നതാണ്; തിരുത്തുന്നതുമാണ്. *അനേകായിരം വർഷങ്ങളായിട്ട് സമൂഹത്തിൽ‍ സംഭവിച്ചു പോരുന്ന അപചയങ്ങൾക്ക് ഇന്നലെയോ ഇന്നോ പട്ടാളക്കാരും പോലീസുമായിട്ട് തൊഴിൽ നേടിയവരെ ( മാത്രം ) കുറ്റപ്പെടുത്തുന്നത് തെറ്റാണ്. സൗജന്യമായിട്ട് മദ്യവും ദുഃസ്വാതന്ത്ര്യങ്ങളും നകിക്കൊണ്ട് സൈനികരുടെ ചേതനകളെ മരിപ്പിക്കാനും മരവിപ്പിക്കാനും എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ അനേകായിരം വർഷങ്ങളായിട്ട് പ്രവർത്തിച്ചുപോരുന്നത് കടുത്ത ദൈവനിന്ദയും അപരാധവുമാണ് : വിഷയങ്ങളെ *ധർമ്മശാസ്ത്രപരമായിട്ട് വിശകലനം ചെയ്യുന്നതിൽ നിന്നും പട്ടാളക്കാരെ തടഞ്ഞു.*   ധർമ്മശാസ്ത്രപരമായിട്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിവില്ലാത്തവരും, ഭരണാധികാരികളുടെ അടിമകളുമാക്കി. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ളത് ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന തിരിച്ചറിവ് ഉണ്ടാകാതെ വന്നു. ഒരു രാജ്യത്തിലെ പട്ടാളക്കാരെയും ജനങ്ങളെയും മറ്റൊരു രാജ്യത്തിലെ പട്ടാളക്കാരും ജനങ്ങളും ആക്രമിക്കുന്നതും വധിക്കുന്നതും വധിക്കപ്പെടുന്നതും അധമങ്ങളായ ആനന്ദങ്ങളെ നേടാനുള്ള ഉപാധികളാക്കി. മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് എല്ലാ രാജ്യങ്ങളിലെയും പട്ടാളക്കാരും ജനങ്ങളുമെന്നത് അറിയണം. 'രാജ്യ രക്ഷയെന്നും പ്രതിരോധമെന്നുമുള്ള' കള്ളപ്പേരോടെ ദൈവത്തിന്റെ പൊന്നോമന - കുഞ്ഞുങ്ങളെ വധിക്കുന്നതും പീഢിപ്പിക്കുന്നതും കടുത്ത ദൈവനിന്ദയും അപരാധവും ദൈവ ശിക്ഷകളെ വാരിക്കൂട്ടുന്നതുമാണെന്ന് അറിയണം. വധിക്കാൻ കാരണക്കാരായ രാഷ്ട്ര ഭരണാധികാരികൾക്കും, വധിച്ചവരേക്കാൾ പാപവും ദൈവ ശിക്ഷകളും ഉണ്ടെന്നറിയണം. ഭൂമിയിലെങ്ങും വ്യത്യസ്ത മതങ്ങൾ പ്രകാരമുള്ള വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെങ്കിലും, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് ഒരു  ദൈവമാണെന്നു
പറഞ്ഞു നടക്കുന്ന മതഭരണാധികാരികളും മതപുരോഹിത-പ്പരിശകളും ദൈവത്തിന്റെ കുഞ്ഞുങ്ങൾ യുദ്ധം ചെയ്യുന്നതും വധിക്കപ്പെടുന്നതും, ആയുധങ്ങളെയും പട്ടാളക്കാരെയും മറ്റും ഒരുക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിക്കാഞ്ഞതിനും കടുത്ത ദൈവശിക്ഷകളെ അനുഭവിക്കേണ്ടതുണ്ട്.  മറക്കുകയോ, മറയ്ക്കുകയോ,  അറിയാതെ പോവുകയോ ചെയ്തതാണെങ്കിൽ; സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മുഴുവൻ തനിച്ചു ചെയ്യുന്ന മഹാശക്തിയായ ദൈവം എന്നു പ്രസംഗിച്ചുകൊണ്ട്, ദൈവം നേരിട്ട് ഏല്പിക്കാത്ത പണികളെ ചെയ്ത് ദൈവത്തെ കബളിപ്പിക്കാൻ ശ്രമിച്ചതിനും, ദൈവത്തിന്റെ പേരിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അധമ-നീച അനുഷ്ഠാനങ്ങളും അധമ നിയമങ്ങളും അധമ സംവിധാനങ്ങളും  കൊണ്ട് ജനങ്ങളെ ചൂഷണംചെയ്ത് ജീവിക്കുന്നതിനും കടുത്ത ശിക്ഷകളുണ്ട്.

ദൈവത്തിന്റെ പാവം കുഞ്ഞുങ്ങൾ കൂടിയായ ഇന്നത്തെ പട്ടാളക്കാരും പോലീസുകാരും ആരുടെയും അടിമകളല്ലെന്നും, മറിച്ച് *പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവും, ജനങ്ങളുടെയും രാജ്യങ്ങളുടെയും പൊൻകിരീടമാണെന്നും മാങ്ങാക്കുലയാണെന്നും മറ്റും പറഞ്ഞു പറ്റിക്കാൻ,* ദൈവത്തിന്റെ തന്നെ കുഞ്ഞുങ്ങളായ അധമ -ഭരണാധികാരികളും മറ്റും ശ്രദ്ധിച്ചിരുന്നു. നീചത്തങ്ങളെ ശരിവയ്ക്കുന്ന എല്ലാ രാജ്യങ്ങളിലെയും പ്രസിഡന്റുമാരും /രാജാക്കന്മാരും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ന്യായാധിപന്മാരും തോക്കുകളും മറ്റ് ആയുധങ്ങളുമായിട്ട് അതിർത്തികളെ സംരക്ഷിക്കട്ടെ. അവരുടെ പൊൻകിരീടവും 'രക്തസാക്ഷികളും ബലിമൃഗങ്ങളുമായ' പട്ടാളക്കാർ കുടുംബാംഗങ്ങളെയും ഉറ്റവരെയും സ്നേഹിക്കുകയും പരിചരിക്കുകയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തും സ്നേഹ-പരിചരണങ്ങളെ മടക്കി വാങ്ങിയും പട്ടാള ജോലിക്കാലത്ത് ദൈവത്തിന്റെ കുഞ്ഞുങ്ങളായ ഭൂമിയിലെ ഏതെങ്കിലും പട്ടാളക്കാരെയോ ജനങ്ങളെയോ വധിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉചിതമായിട്ട് പശ്ചാത്തപിച്ചും, പാപങ്ങളുടെ ബാക്കിപത്രമായ കീർത്തിമുദ്രകളെയും മദ്യപാനത്തെയും ഉപേക്ഷിച്ച് സംശുദ്ധരാവാൻ പരിശ്രമിക്കണം; സംശുദ്ധരാവണം. *ഉടൻ ഭൂമിയിലെങ്ങും ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ഭൂമിയിലെങ്ങുമുള്ള എല്ലാ രാജ്യങ്ങളിലെയും പട്ടാളക്കാർ സ്വീകരിക്കേണ്ടതായ നടപടികളെയാണ് " അറിയിച്ചത്. *ഭൂമിയിലെങ്ങുമുള്ള എല്ലാ മനുഷ്യരും ധർമ്മശാസ്ത്രപരമായിട്ട് സ്വാതന്ത്ര്യങ്ങളുള്ള രാജാക്കന്മാരാണന്നും, യാതൊരാളും മറ്റുള്ളവരുടെ അടിമകളല്ലെന്നും, യാതൊരു മനുഷ്യനും രാജ്യങ്ങളിലെ രാജാക്കന്മാരെക്കാൾ ചെറിയവരല്ലെന്നും ഭിക്ഷക്കാരനേക്കാൾ വലിയവരല്ലെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.*
ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മത-ജാതി-ഉപജാതി -രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വയമെന്നോണം ഇല്ലാതാവുന്നതാണ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ ഒരാൾ പോലും മുന്നോട്ടു വരുന്നതല്ല. ദൈവത്തിന്റെ സൃഷ്ടിയിൽപെട്ട ഒരു ജീവിയല്ലാ  ' പ്രസ്ഥാനം' എന്നും,  'പ്രസ്ഥാനം' എന്ന ഒരു ജീവിയെയോ, ഒരു എറുമ്പിനെപ്പോലുമോ സൃഷ്ടിക്കാനോ രക്ഷിക്കാനോ ഇന്നത്തെ പ്രസ്ഥാനങ്ങളിലെ മുഴുവൻ ആൾക്കാർ  ശ്രമിച്ചാലും നടക്കുന്നതല്ലാ എന്നും 'പ്രസ്ഥാനമല്ലാ വ്യക്തിയാണ് വലുതെന്നും' ഓരോ വ്യക്തിയെയും പ്രത്യേകമായി സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് ദൈവം ചെയ്യുന്നതെന്നും, ദൈവം മഹാനീതിശാസ്ത്ര പ്രകാരം മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നത് ഓരോരോ വ്യക്തിയോടുമാണെന്നും, ദൈവീക ശിക്ഷകളെ വാരിക്കൂട്ടുന്നതും വ്യക്തികളാണെന്നും (യഥാർത്ഥത്തിൽ  അസ്തിത്വമില്ലാത്തതായ മത-ജാതി-രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാണ് ഭ്രമിച്ചുപോന്നതെന്നും)  തിരിച്ചറിയുന്നതാണ്. കൂടുതൽ ശാസ്ത്ര-വിശദീകരണങ്ങൾക്ക് *www.omsathyam.com* വെബ്സൈറ്റ് അഥവാ *omsathyam* ബ്ലോഗ് സന്ദർശിക്കുക.

ഉടനെ തന്നെ ഭൂമിയിലെങ്ങും ദൈവത്തിന്റെ *മഹാചിരിയും, സൃഷ്ടിമന്ത്രം, സംഹാര കാഹളം, ദൈവ-വിപ്ലവ ഗാനം, ശബ്ദബ്രഹ്മം, അക്ഷരബ്രഹ്മം, മഹാശാസ്ത്ര മൂലം, മഹാശബ്ദം, മഹാസംഗീതം,  മുഴങ്ങുന്നതാണ്; ദൈവ-വിപ്ലവം മഹാആരംഭിക്കുന്നതാണ്.* എന്നാൽ തീയതിയെപ്പറ്റി ഈയുള്ളവന് വ്യക്തമായി അറിയില്ല; മഹാഉചിതമായ സമയത്ത് മഹാവെളിപ്പെടുത്തുമെന്നു മാത്രം  അറിയാം.

*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി*, ഈ വരികൾ കുറിക്കുന്ന 2017 ഏപ്രിൽ 13-ാം തീയതിവരെ പരമശിവനെ മഹാഅനുഗ്രഹിച്ച് ശക്തിപ്പെടുത്തിയിട്ടുള്ള ഏതാനും കാര്യങ്ങൾ :

*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി (= ബ്രഹ്മം = അല്ലാഹു = മഹാദേവൻ = മഹാദേവി = ദൈവം) പരമശിവൻ എന്ന മഹാനാമം ഈയുള്ളവന് മഹാഅനുഗ്രഹിച്ചു നൽകി.* ക്രൈസ്റ്റ്, റസൂൽ, പ്രപഞ്ച പിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി, വ്യവസ്ഥാപിതമായ അർദ്ധ-മഹാദേവി, ബ്രഹ്മദേവൻ, സംഹാര ദേവൻ, പശുപതി (കാള), നീലകണ്ഠൻ, മഹാദാസൻ, 50 വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവൻ, തുടങ്ങിയ മഹാനാമങ്ങളെയും മഹാപദവികളെയും മഹാശക്തികളെയും ഏകദാസന് മഹാശക്തിയായ ദൈവം, ഓരോ കാലഘട്ടത്തിലെയും ആവശ്യങ്ങളെ അനുസരിച്ച് മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്, ഈയുള്ളവന് പണ്ടേ മഹാഅനുഗ്രഹിച്ചു നൽകിക്കഴിഞ്ഞ കാര്യങ്ങളാണവ.
മഹാദേവിയുടെ *മഹാ-ഹൃദയവും* മഹാപ്രപഞ്ചത്തിൻ്റെ *ശക്തിനിയന്ത്രണ സത്ത*യുമായ *ഓംകാരം*, പരമശിവന്റെ ഹൃദയത്തോടു ചേർത്തുകഴിഞ്ഞു. *മഹാജഗദംബയുടെ മഹാപാദങ്ങളിൽ ഇടതുപാദം മുഴുവനും വലതുപാദം പകുതിയും, മഹാശരീരത്തിന്റെ ഇടതുഭാഗത്തിന്റെ പകുതി, മഹാ വലതുകൈ, സൂര്യനെ ഉൾപ്പെടെ മഹാപ്രപഞ്ചത്തിലുള്ള എന്തും സൃഷ്ടിക്കാൻ കഴിയുന്ന മൂന്നാം നേത്രം, ശിരസ്സിൽ ചന്ദ്രക്കലയും നക്ഷത്രവും, മഹാശാസ്ത്രം അഥവാ വേദങ്ങൾ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള മഹാശാസ്ത്രപരമായ മത്സ്യാവതാരം, ഏതൊരു ഉപകരണത്തെയും ആയുധത്തെയും സൃഷ്ടിക്കാൻ കഴിയുന്ന മഹാശൂലം, ഉടുക്കാൻ മഹാനരസിംഹത്തോൽ, നാവിൽ അക്ഷരബ്രഹ്മമായ 'ഓം', മഹാശക്തിയുടെ മഹാനീതിശാസ്ത്ര പ്രകാരം മാത്രം പ്രവർത്തിക്കുവാൻ കഴുത്തിൽ 5 തലയുള്ള ഓംകാരനാഗബന്ധനം,  മഹാപ്രപഞ്ചത്തിന്റെയും പരമശിവന്റെയും മഹാസംരക്ഷണത്തിനായി മഹാശക്തി 10 തലയുള്ള മഹാനാഗമാതാവായി ശിരസ്സിനു മുകളിൽ,* തുടങ്ങിയ മഹാദാനങ്ങളായ മഹാശക്തികളെ പരമശിവന് മഹാ-അനുഗ്രഹിച്ചു നൽകിക്കഴിഞ്ഞു.
*മഹാദാനങ്ങളിൽ ചിലവ പ്രത്യക്ഷമായും, ചിലവ പ്രതീകാത്മകമായും, ചിലവ  അജ്ഞാതമായുമാണ് മഹാഅനുഗ്രഹിച്ചു നൽകിയത്.* നാവിലുള്ള അക്ഷരബ്രഹ്മമായ 'ഓം', ഇടതുനെറ്റിയിലുള്ള ചന്ദ്രക്കലയും നക്ഷത്രവും എന്നിവ മഹാശാസ്ത്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് മുമ്പ് അറിയിച്ചിരുന്നതാണ്. മഹാശക്തിയായ മഹാദേവി നൽകിയ മഹാദാനങ്ങൾ കൂടിയായ മഹാശക്തികൾ, മഹാദേവിയുടെ മഹാദാസനായ പരമശിവനിൽ പൂർണ്ണമായി പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല ; *മഹാജ്ഞാനഭാഗം മാത്രമാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്* എന്നു കഷ്ടിച്ചുപറയാം; മഹാശക്തിയുടെ മഹാശാസ്ത്രങ്ങൾക്കും മഹാഇഷ്ടങ്ങൾക്കും അനുസരിച്ചുമാത്രം മറ്റ് മഹാശക്തികൾ പ്രവർത്തിച്ചു തുടങ്ങുന്നതാണ് ; അതോടെ പരമശിവന്റെ മാനുഷികാവസ്ഥയ്ക്ക് കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. www.omsathyam.com വെബ്സൈറ്റിലെ മഹാഗ്രന്ഥത്തിൽ വിശദീകരണമുണ്ട്.
*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവിക്കുമാത്രം മഹത്വം.*

മണ്ണിന്റെ നിയമങ്ങൾ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ഭരണഘടനകളായി മാറുന്നതും, അതോടെ നിയമസഭകൾ അവസാനിക്കുന്നതുമാണ്. മണ്ണിന്റെ നിയമങ്ങൾ പ്രകാരമുള്ള അഥവാ മഹാശാസ്ത്രപരമായ രാജഭരണ സംവിധാനങ്ങൾ ഉണ്ടാവുന്നതും ജനങ്ങൾക്ക് സാമൂഹിക നീതി ഉറപ്പായും ലഭിക്കുന്നതുമാണ്. രാജാവും മന്ത്രിമാരും *നീതിന്യായങ്ങളെ ചെയ്യുന്നതോടെ* ഇന്നത്തെ പൂച്ചാണ്ടിക്കോടതികൾ ഇല്ലാതാവുന്നതുമാണ്.  💓
ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു മനുഷ്യരുടെയും യാതൊരു സഹായങ്ങളും യാതൊരിക്കലും ആവശ്യമില്ലാ എന്നറിയുക. മഹാശക്തിയായ ദൈവം, സൃഷ്ടികളായ മനുഷ്യർക്കെല്ലാം ജ്ഞാനവും സമ്പത്തും ഊർജ്ജവും സമയങ്ങളുമെല്ലാം നൽകുന്നതു കൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകം പേർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു; നഷ്ടപ്പെടുത്തുന്നു. ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും എല്ലാ ജീവികൾക്കും എല്ലാ മംഗളങ്ങളും മഹാഅനുഗ്രഹിച്ചു നൽകുമാറാകട്ടെ !

എന്ന്,
മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിന്റെ ഏകദാസനായ പരമശിവൻ  C/o  www.omsathyam.com
2017 ഏപ്രിൽ 14 വെള്ളിയാഴ്ച.

*ദൈവത്തിനു വേണ്ടിയോ, ഏക ദൈവദാസനായ ഈയുള്ളവനു വേണ്ടിയോ*, സന്ദേശം പോലെ തയ്യാറാക്കിയിട്ടുള്ള 'ദൈവശാസ്ത്ര കാര്യങ്ങളെ' ഷെയർ ചെയ്യരുത്. *ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു സൃഷ്ടികളുടെയും യാതൊരു സഹായവും ആവശ്യമില്ല.*
സന്ദേശത്തെ ഷെയർ ചെയ്യാൻ *ഏതൊരാൾക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്.* വ്യക്തികൾക്ക് ധർമ്മശാസ്ത്രപരമായ ആനന്ദം ലഭിക്കുന്നുവെങ്കിൽ, ഷെയർ ചെയ്യാവുന്നതാണ്. *സ്വന്ത ചുമതലയായി ഷെയർ ചെയ്താൽ പുണ്യം ലഭിക്കുന്നതാണ്.* പുണ്യത്തെ ആഗ്രഹിച്ചു ഷെയർ ചെയ്താൽ, പുണ്യം ലഭിക്കുന്നതുമല്ല. 💓
ഏകമഹാശക്തിയും ഏക ദൈവവും, മഹാപ്രപഞ്ചത്തിന് അതീതമായ മഹാബ്രഹ്മവും, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനുംമഹാദേവിയും മണ്ണും ശരീരവും ഭൂമിയുമായ *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവിക്കു മാത്രം മഹത്വം* = *ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനുമാത്രം മഹത്വം. ദൈവത്തിനുമാത്രം മഹത്വം.*
💓

No comments: