Saturday, July 30, 2016

ഓരോ മനുഷ്യനും രാജാവാണ്


   💓 ഓരോ മനുഷ്യനും രാജാവാണ്. 💓
             ദൈവ-വിപ്ലവ വിശകലനം -1
                   (ദൈവ-വിപ്ലവം ഉടൻ ! )

💓💓 മണ്ണായ ദൈവം ഓരോ മനുഷ്യനെയും സൃഷ്ടിച്ചിട്ടുള്ളത് രാജാവായിട്ടാണ്; അതിനാൽ ഓരോ മനുഷ്യനും രാജാവാണ്. രാജാക്കന്മാരായ ജനങ്ങൾ ഊട്ടുന്ന ദാസന്മാർ മാത്രമാണ് മന്ത്രിമാരെല്ലാം. ദാസന്മാരെ തെരഞ്ഞെടുക്കാനായിട്ട് ജനങ്ങളുടെ ധനവും ഊര്‍ജ്ജവും സ്വസ്ഥതയും സമാധാനവും (ജീവിതവും! ) ജീവതാനന്ദവും സമയങ്ങളുമെല്ലാം നഷ്ടപ്പെടുത്തുന്നത് കടുത്ത അജ്ഞാനവും അവിവേകവും നിമിത്തമാണ്. ജനങ്ങൾക്കെല്ലാം എല്ലായ്പ്പോഴും ദാസന്മാരായ മന്ത്രിമാരെയും (ന്യായാധിപന്മാർ ഉൾപ്പെടെയുള്ള) ഏതൊരാളെയും ധർമ്മശാസ്ത്രപരമായിട്ട് ഭരിക്കാനും ശിക്ഷിക്കാനും പിരിച്ചുവിടാനും കഴിയുന്നതാണ്; ദൈവ-വിപ്ലവത്തോടെ യഥാര്‍ത്ഥമായ ജനാധിപത്യം ഉടനെ സ്ഥാപിതമാവും എന്നതിനാൽ കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പമാണ്.

കൈവിട്ടു പോയതെന്നു പറയാവുന്ന സുപ്രധാന വസ്തുത കുറിക്കാം : ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് നല്ലവരായ വ്യക്തികളോട് അപേക്ഷിക്കേണ്ടത് ജനങ്ങളാണ്. പകരം; കുറെ വ്യക്തികളും അനുചരന്മാരും ജനങ്ങളോട് വോട്ട് യാചിക്കുമ്പോൾ, ആവശ്യം അവർക്കാണെന്നും ലക്ഷ്യം അധികാരങ്ങളും അവരുടെയെല്ലാം സ്വാർത്ഥങ്ങളുമാണെന്നും സുവ്യക്തമാകുന്നു. അതായത് ഇന്ത്യയെപോലെയുള്ള രാജ്യങ്ങളിൽ ജനങ്ങളുടെ നികുതിപ്പണവും ഊര്‍ജ്ജവും സ്വസ്ഥതയും സമാധാനവും (ജീവിതവും ആയുസ്സും !) സമയങ്ങളുമെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് പൊതുതെരഞ്ഞടുപ്പുകൾ നടത്തുന്നത് യഥാര്‍ത്ഥത്തിൽ ജനങ്ങൾക്കു വേണ്ടിയല്ല. അധമ സംവിധാനങ്ങൾ മാത്രമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത-ജാതി പ്രസ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്നവർക്ക് മന്ത്രിമാരാവാനും അവരുടെ ഇഷ്ടത്തിന് അധമ നിയമങ്ങളെ തട്ടിക്കൂട്ടാനും ജനങ്ങളെ ഭരിച്ചു-കൊള്ളയടിക്കാനും പീഢിപ്പിക്കാനും മറ്റുമാണ്. സമ്മതി, ദാനം, അവകാശം, എന്നീ വാക്കുകളെ സമ്മതി ദാനം, സമ്മതി ദാന അവകാശം എന്നിങ്ങനെ ചേർത്തതു  പോലും തെറ്റാണ്. അധമമായ  തട്ടിക്കൂട്ടലാണത് ! ദാനമായി കൊടുക്കുന്ന ഒന്നല്ല സമ്മതി. സമ്മതിയെ ദാനമായി കൊടുത്താൽ, കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും മഹാനീതിശാസ്ത്ര പ്രകാരം പാപം ലഭിക്കുന്നതാണ്. വോട്ട് ചെയ്തുപോരുന്ന എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളും പാപം വാങ്ങുന്നത് ഭരണാധികാരികളെപ്പറ്റിയുള്ള അവരുടെ  പരാതികളിൽ പ്രകടമാണ്.

ഊട്ടുന്ന ജനങ്ങളുടെ ദാസരായിട്ടു സ്വയം മനസ്സിലാക്കുകയും ഉള്‍ക്കൊണ്ടു പ്രവർത്തിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നുണ്ടോ എന്ന്  ഭൂമിയിലെങ്ങുമുള്ള മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും പോലീസുകാരും പട്ടാളക്കാരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. 💓💓

മേൽ പ്രസ്താവിച്ച കാര്യങ്ങളെ
www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. പരമസംഗ്രഹം ചുവടെ:

ജീവികളെല്ലാം ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിന്റെ
സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്ന മഹാശക്തിയായ ദൈവം, ഓരോ മനുഷ്യനെയും സൃഷ്ടിച്ചിട്ടുള്ളത് രാജാവായിട്ടാണ്. അതെങ്ങനെയെന്നാൽ ഏതൊരു കാര്യവും ചെയ്യാനും ചെയ്യാതിരിക്കാനും, ഏതൊരു വസ്തുവും ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള, സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയാണ് ദൈവം ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളത്. ആനന്ദം, അഭിമാനം, സ്നേഹം, വിനയം, ജ്ഞാന സമ്പാദനം, ഭക്തി, തൊഴിൽ, വിനോദം, അഹംഭാവം, കോപം, ശീലങ്ങൾ, ഗുണദോഷങ്ങൾ, ചിന്ത, സംഭാഷണം, പ്രവൃത്തി തുടങ്ങിയവയിൽ ഓരോ മനുഷ്യനും അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളെ സ്വയം വിശകലനം ചെയ്താൽ ഓരോ മനുഷ്യനെയും അടിസ്ഥാനപരമായിട്ട് രാജാവായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നു വ്യക്തമാണ്. സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനുഭവിക്കുന്ന ഓരോ മനുഷ്യനും സ്വയം രാജാവാണ്.

ഓരോ മനുഷ്യനും അവരവരുടെ രാജാവ് ആണെന്നതു കൂടാതെ, മറ്റൊരു രാജാവിനെ നേരിട്ട് ഭരിക്കാൻ അവർക്കെല്ലാം അവകാശവും അധികാരവുമുണ്ട്, അടിസ്ഥാനപരമായിട്ട് അവരതു ചെയ്യുന്നുമുണ്ട്. അതെങ്ങനെയെന്നാൽ മനുഷ്യൻ എന്ന പദം ബഹുവചനമാണ്; ഓരോ മനുഷ്യനും 2 ശരീരമുണ്ട്. സ്ത്രീ, പുരുഷൻ എന്നിങ്ങനെ  2 ഭാഗങ്ങളായിട്ടാണ് മനുഷ്യന്റെയും മറ്റുള്ള ജീവികളുടെയും ശരീരത്തെ സൃഷ്ടിച്ചിട്ടുള്ളത്, ആകയാൽ സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും തങ്ങളുടെ ശരീരത്തിന്റെ ഭാഗമാണ്, അന്യോന്യം ധർമ്മശാസ്ത്രപരമായിട്ട് സ്നേഹിക്കുകയും സഹായിക്കുകയും  ശുശ്രൂഷിക്കുകയും ഭരിക്കുകയും ചെയ്യേണ്ടുന്നത് അവരുടെ ആനന്ദകരമായ ജീവിതത്തിന് അത്യാവശ്യമാണ്. മുമ്പ് വ്യക്തമാക്കിയതുപോലെ ആനന്ദം, അഭിമാനം, സ്നേഹം, വിനയം, ജ്ഞാന സമ്പാദനം, ഭക്തി, തൊഴിൽ, വിനോദം, അഹംഭാവം, കോപം, ശീലങ്ങൾ, ഗുണദോഷങ്ങൾ, ചിന്ത, സംഭാഷണം, പ്രവൃത്തി തുടങ്ങിയവയിൽ ഓരോ മനുഷ്യനും അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളിൽ ഓരോ മനുഷ്യന്റെയും സ്ത്രീ, പുരുഷൻ എന്നിങ്ങനെയുള്ള 2 ഭാഗങ്ങൾക്കും യോജിപ്പുണ്ടാവണം, മനുഷ്യൻ എന്ന രാജാവ് പൂർണ്ണമാവാൻ അതാവശ്യമാണ്. ഓരോ മനുഷ്യന്റെയും സ്ത്രീ, പുരുഷൻ എന്നീ 2 ഭാഗങ്ങളും തമ്മിലുള്ള ബഹുവിധ പൊരുത്തങ്ങളെ ലളിതമായി കോർത്തിണക്കുന്നത് ധർമ്മശാസ്ത്രപരം എന്ന വാക്കുകളെ ഉപയോഗിച്ചാണ്. ധർമ്മശാസ്ത്രപരം എന്ന പരിധിയെ സ്വയം സ്വീകരിക്കേണ്ടതുണ്ട്; ഓരോ വ്യക്തിയുടെയും സ്വന്തമായ ആവശ്യമായിട്ട് അതിനെ തിരിച്ചറിയുകയും വേണം. അതായത് ഏതൊരു കാര്യവും ചെയ്യാനും ചെയ്യാതിരിക്കാനും, ഏതൊരു വസ്തുവും ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള, സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ദൈവം എല്ലാ മനുഷ്യർക്കും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളതിനെ ധർമ്മശാസ്ത്രപരമായിട്ട് ചെയ്യേണ്ടുന്നത് ഓരോ വ്യക്തിയുടെയും ആവശ്യമാണ്.

ധർമ്മശാസ്ത്രപരമായിട്ട് എന്ന വാക്കുകളെ ഉൾക്കൊണ്ട് ജീവിച്ചാൽ എല്ലാവർക്കും ആനന്ദിച്ചു മാത്രം ജീവിക്കുവാൻ സാധിക്കുന്നതാണ്. അതെങ്ങനെയെന്നാൽ ദൈവത്തിന്റെ ഭാവങ്ങളായ സത്യം, ധർമ്മം, നീതി എന്നിവകളുടെ സമ്പൂർണ്ണ രൂപത്തെയാണ് ധർമ്മശാസ്ത്രം എന്നു പറയുന്നത്. (സത്യം, ധർമ്മം, നീതി എന്നീ 3 കാര്യങ്ങളെ ദൈവത്തിന്റെ ഭാവങ്ങളായിട്ട് മഹാനിശ്ചയിച്ചത് മഹാപ്രപഞ്ചത്തിലെ ജീവികളോടെല്ലാം മഹാശക്തിയായ ദൈവം പുലർത്തുന്ന മഹാവാത്സല്യത്തെയും മഹാപ്രപഞ്ചത്തിന്റെ മഹാമംഗളമായ നിലനില്പിനെയും കണക്കാക്കിയാണ്.). സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴിൽ, ഭരണശാസ്ത്രം, നീതിന്യായ ശാസ്ത്രം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളും ധർമ്മശാസ്ത്രത്തിനുണ്ട്.

ഉറ്റവരെയും ചുറ്റുമുള്ളവരെയും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും ദൈവത്തിന്റെ മക്കളായിട്ട് മനസ്സിലാക്കാനും ധർമ്മശാസ്ത്രപരമായിട്ട് സ്നേഹിക്കാനും ആദരിക്കാനും സഹായിക്കാനും ഉപദേശിക്കാനും ശാസിക്കാനും ശിക്ഷിക്കാനും മനുഷ്യന്റെ സമൂഹ ജീവിതം ആവശ്യമാക്കുന്നു. മനുഷ്യരെ സൃഷ്ടിക്കുവാൻ ദൈവം ഉപകരണമാക്കിയ മാതാപിതാക്കൾക്കും, വളർത്തി വലുതാക്കാൻ ഉപയോഗിക്കപ്പെട്ട ഉറ്റവർക്കും ഉൾപ്പെടെയുള്ള എല്ലാവർക്കും ബാധകമാണത്.

ധർമ്മശാസ്ത്രപരമായിട്ട് ജീവിക്കുമ്പോൾ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും രാജാക്കന്മാരായിക്കൊണ്ട് അന്യോന്യം ആദരിക്കാനും സ്നേഹിക്കാനും സഹായിക്കാനും ഉപദേശിക്കാനും ശാസിക്കാനും ശിക്ഷിക്കാനും കഴിയുന്നതാണ്. കവികളും കലാകാരന്മാരും രാഷ്ട്രീയക്കാരും ഉൾപ്പെടെ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളും ഓരോരോ സന്ദർഭങ്ങളിൽ ഭൂമിയിലെങ്ങുമുള്ള വ്യത്യസ്ത വിഷയങ്ങളിൽ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെയും സ്വാതന്ത്ര്യങ്ങളെയും താല്പര്യങ്ങളെയും സഹായങ്ങളെയും യുദ്ധങ്ങളെയും പരിശോധിച്ചാൽ, ഓരോ മനുഷ്യനും അടിസ്ഥാനപരമായിട്ട് രാജാവായിട്ടാണ് ജീവിക്കുന്നതെന്നു വ്യക്തമാണ്.

മേൽ പ്രസ്താവിച്ച കാര്യങ്ങളെ വിശകലനം ചെയ്യുമ്പോൾ; ധർമ്മശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്നവരെ ഭരിക്കുവാൻ മറ്റുള്ളവർക്ക് അവകാശവും അധികാരവുമുണ്ട് എന്നു തോന്നുന്നതാണ്; എന്നാൽ അതും ശരിയല്ല; യോഗ്യത വിഷയമാണ്; ധർമ്മശാസ്ത്രപരമായിട്ട് ജീവിക്കുന്നവർക്ക് മാത്രമേ ധർമ്മശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്നവരെ ഭരിക്കുവാൻ അവകാശവും അധികാരവുമുള്ളൂ. എന്തെന്നാൽ ധർമ്മശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്നവരെ ഭരിക്കുന്നത് അവരെ ധാർമ്മികമായിട്ട് ഉയർത്താനാവണം; വിദ്വേഷത്തോടെ തകര്‍ക്കാൻ ആവരുത്. അതായത് ധർമ്മശാസ്ത്രപരമായിട്ട് സ്നേഹിക്കുകയും സഹായിക്കുകയും  ശുശ്രൂഷിക്കുകയും ചെയ്തുകൊണ്ടാവണം ഭരിക്കേണ്ടുന്നത്.

💓 ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാൻ ജനങ്ങൾക്ക്, ദാസന്മാരുടെ ആവശ്യം ഉണ്ടാവുന്നതാണ്. 💓

മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികളെയും  സൃഷ്ടിച്ചിട്ടുള്ളത് വായു, വെളളം, മണ്ണ് എന്നീ ജീവഘടകങ്ങൾ കൊണ്ടാണ്.
മനുഷ്യന്റെ ജീവിതത്തിന് എല്ലായ്പ്പോഴും അത്യാവശ്യമായത് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണ്. അവയുമായി ബന്ധപ്പെട്ട കൃഷി, നെയ്ത്ത്, തയ്യൽ, ആശാരിപ്പണി, മേശിരിപ്പണി, തുടങ്ങിയവ അത്യാവശ്യ തൊഴിലുകളുമാണ്. കച്ചവടം, ഗതാഗത സൗകര്യങ്ങള്‍, വാർത്താ വിനിമയം, റേഡിയോ, ടെലിഫോൺ, ടെലിവിഷൻ, കമ്പ്യൂട്ടർ, തുടങ്ങിയവയെല്ലാം ചേര്‍ന്ന് തൊഴിലുകൾക്കെല്ലാം അനന്തത ഉണ്ടാക്കുന്നുണ്ട്. അവയെല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ മണ്ണുമായിട്ട് നേരിട്ടു ബന്ധമുള്ള
തൊഴിലുകളുമാണ്.

സമൂഹ ജീവിതം, കാലം, ജനപ്പെരുപ്പം, ശാസ്ത്ര സാങ്കേതിക വികസനങ്ങൾ, ആനന്ദങ്ങളുടെ വർദ്ധനവ്, തുടങ്ങിയ അനേകം ഘടകങ്ങൾ ചേര്‍ന്ന് മനുഷ്യരുടെ പൊതുവായ ആവശ്യങ്ങളെ വർദ്ധിപ്പിക്കുമ്പോൾ; മണ്ണുമായിട്ട് നേരിട്ടു ബന്ധമില്ലാത്തതായ ഒരു കൂട്ടം പുതിയ തൊഴിലുകളും അതിൻപ്രകാരമുള്ള തൊഴിലാളികളും ഉണ്ടാകുന്നുണ്ട്. തൊഴിലുകൾ ഉള്‍പ്പെടെ, മനുഷ്യരുടെ സമസ്ത ജീവിത കാര്യങ്ങളെയും ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ 4 വിഭാഗങ്ങളായി (മഹാശാസ്ത്രപരമായിട്ട്) തരം തിരിക്കാനാവും എന്നതിൽ ആവശ്യം- വിഭാഗത്തിലുള്ള പൊതുജന സേവനമാണത്. സമൂഹത്തിലെ എല്ലാ ജനങ്ങളുടെയും പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് ജനങ്ങൾക്ക് ആവശ്യമാവുകയും നിശ്ചയിക്കുകയും നിയമിക്കുകയും ഊട്ടുകയും ചെയ്യുന്ന തൊഴിലാളികളാകയാൽ അവർ ജനങ്ങളുടെ സേവകരാണ് അഥവാ ദാസരാണ്. (ദൈവം, മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളെയും സൃഷ്ടിച്ചിട്ടുള്ളത് ദൈവത്തിന്റെ കുഞ്ഞുങ്ങളായിട്ടാണെന്നും ദൈവകാര്യങ്ങൾക്കായിട്ട് സൃഷ്ടികളിൽ നിന്ന് ദാസന്മാരെയോ ദാസികളെയോ  നിയമിക്കുന്നില്ലായെന്നും, സുവ്യക്തമായി അറിഞ്ഞുകൊള്ളണം.)

വ്യക്തിസ്വാതന്ത്ര്യത്തെ പരിമിതമായി ആസ്വദിച്ചുകൊണ്ട് ഊട്ടുന്നവരുടെ സാത്വികമായ ഇഷ്ടങ്ങളെ സാധിച്ചു കൊടുക്കുക എന്നത് ദാസന്മാരുടെ ധർമ്മമാണ്. സമൂഹത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയുളള പ്രവർത്തനം ആകയാൽ, ഏതൊരാൾക്കും ഏറ്റവുമധികം പുണ്യം നേടാൻ കഴിയുന്നത് ജനങ്ങളുടെ ദാസരായ ഭരണാധികാരിയുടെ ജോലി ചെയ്യുമ്പോഴാണ്. ജനങ്ങളുടെ ദാസന്മാർ എന്ന ആദ്യ പേരിന്റെ അനുബന്ധം മാത്രമാണ് ഭരണാധികാരി, രാജാവ്, പ്രധാനമന്ത്രി, പ്രസിഡന്റ്, മുഖ്യമന്ത്രി, മന്ത്രി,  തുടങ്ങിയ സ്ഥാനപ്പേരുകൾ. (രാഷ്ട്രപതി, രാഷ്ട്ര പിതാവ് എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകൾ ദൈവീകമല്ല). പഠിക്കാനും പാലിക്കുവാനും പോലും ആനന്ദകരവും ലളിതവുമായ  ധർമ്മശാസ്ത്രത്തെ അനുസരിച്ച്  ജീവിക്കുന്ന ആരോഗ്യവാന്മാർക്കു മാത്രമേ ജനങ്ങളുടെ സേവകരാവാനുള്ള യോഗ്യതകൾ ഉള്ളൂ എന്ന് പൊതുവെ  പറയാനാവും. ധാർമ്മികമായിട്ട് വളരെയധികം ഉയര്‍ന്നവരും നല്ലവരുമായ വ്യക്തികളെ ഏല്പിക്കേണ്ടതായ തൊഴിലാണ് പൊതുജന സേവനം എന്നും സുവ്യക്തമാകുന്നു. അതെങ്ങനെ വേണമെന്ന് ചുരുക്കി പറയാം :

മഹാശക്തിയായ ദൈവം, മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾക്കായിട്ട് മഹാആവിഷ്ക്കരിച്ചിട്ടുള്ള യഥാര്‍ത്ഥമായ 4 വേദങ്ങളിൽ രണ്ടാമത്തേതായ ധർമ്മശാസ്ത്രത്തെയും, അതിന്റെ ശാഖകളായ സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴിൽ ശാസ്ത്രം, ഭരണ ശാസ്ത്രം, നീതിന്യായ ശാസ്ത്രം തുടങ്ങിയവയെയും www.omsathyam.com എന്ന  വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുളളത് പഠിക്കുമ്പോൾ ജനങ്ങളുടെ ദാസരായ ഭരണാധികാരികളെ നിശ്ചയിക്കാനും നിയമിക്കാനും ഇന്ത്യയിലും മറ്റനേകം രാജ്യങ്ങളിലുമുള്ള തെരഞ്ഞെടുപ്പു സമ്പ്രദായങ്ങൾ ആവശ്യമില്ലായെന്ന് സുവ്യക്തമായി ബോദ്ധ്യപ്പെടുന്നതാണ്. സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴിൽ ശാസ്ത്രം, ഭരണ ശാസ്ത്രം, നീതിന്യായ ശാസ്ത്രം തുടങ്ങിയ ധർമ്മശാസ്ത്ര ശാഖകളെല്ലാം തന്നെ ഏതൊരാൾക്കും വളരെയധികം ആനന്ദത്തോടെ പഠിക്കാനും പഠിപ്പിക്കാനും കഴിയുന്നത്ര ലളിതമാണെന്ന്  ആദ്യമായി അറിയണം. കൃഷി ചെയ്തും പത്രം വിറ്റും ചായക്കച്ചവടം ചെയ്തും സിനിമയിൽ അഭിനയിച്ചും മറ്റും ജീവിച്ചവർ ധർമ്മശാസ്ത്ര ശാഖകളിൽ താല്പര്യപ്പെട്ടും പ്രവർത്തിച്ചും രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും മുഖ്യ ഭരണാധികാരികളായ ചരിത്രങ്ങൾ സാക്ഷ്യമാണ്. രാജ്യത്തിലെ ഏതെങ്കിലും ഒരു കോണിലുള്ള, ഉദാഹരണമായിട്ട് ഒരു ഗ്രാമത്തിലെ ഒരു വാർഡിലുള്ള ഏതാനും കുടുംബങ്ങളിലെ അംഗങ്ങൾക്ക് തങ്ങളിൽ നിന്ന് തങ്ങളെയും മറ്റുള്ളവരെയും  സേവിക്കാൻ കഴിയുന്ന (ജനങ്ങളുടെ ദാസരായ) ഭരണാധികാരികളെ നിശ്ചയിക്കാനാവും ..... അത്ര ലളിതമായ കാര്യത്തിനാണ് ഇന്ത്യയിലും മറ്റനേകം രാജ്യങ്ങളിലും തെരഞ്ഞെടുപ്പു മത്സരങ്ങളെന്ന ആഭാസങ്ങൾ നടത്തുന്നത്. വീടും പരിസരങ്ങളും പൊതുസ്ഥാപനങ്ങളായ ആശുപത്രികളും ബസ്സ് സ്റ്റേഷനുകളും ഒക്കെ ചൂലും ബക്കറ്റ്-വെള്ളവുമായി നടന്ന് സ്വയം ശുചിയാക്കുന്നതും, ആനന്ദത്തോടെ തോട്ടിപ്പണി ചെയ്യുന്നതും ജനങ്ങളുടെ ദാസരായ ഭരണാധികാരികളുടെ വിദ്യഭ്യാസ-പരിശീലനത്തിന്റെ ഭാഗമാവണം. ഉത്തമരായ 'ജനസേവകരായ ഭരണാധികാരികളെയും', 'വൈദ്യന്മാരെയും (ഡോക്ടർ)', ഒക്കെ സമൂഹത്തിലെ കുട്ടികളിൽ നിന്നും നിശ്ചയിക്കുന്ന ദൈവീകമായ 'ഗുരുകുല' വിദ്യഭ്യാസ സമ്പ്രദായത്തെ 'ഉടനെയുള്ള ദൈവ-വിപ്ലവത്തോടെ' പുനഃസ്ഥാപിക്കുന്നതാണ്.
മറ്റൊരു ഉദാഹരണം കുറിക്കാം :- ദൈവം കഴിഞ്ഞാൽ, ജനങ്ങളുടെ ആരോഗ്യ-രോഗ ശുശ്രൂഷ ചെയ്യുന്ന തൊഴിലാളിയുടെ ഔന്നത്യത്തെ അറിയിക്കാൻ ദൈവം എന്ന പേരിൽ നിന്നുമാണ് വൈദ്യം, വൈദ്യൻ എന്നീ പേരുകളെ സൃഷ്ടിച്ചിട്ടുള്ളത്. ഉത്തമരായ വൈദ്യന്മാർക്ക് പുണ്യത്തെ വാരിക്കൂട്ടാനാവും; മഹാനീതി ശാസ്ത്രം വൈദ്യന്മാരെ വളരെയധികം ഉയർത്തുന്നത് സുവ്യക്തമായിട്ടാണ്. അതേസമയം ധർമ്മശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്ന വൈദ്യന്മാർക്കുള്ള ദൈവീക ശിക്ഷയും കഠിനമാണ്. വൈദ്യൻ എന്ന പേരിന്റെ ഇംഗ്ലീഷ് തർജ്ജമയായ 'ഡോക്ടർ' എന്ന പദത്തിന്റെ ഉച്ചാരണത്തിൽ ശിക്ഷയെന്തെന്ന് ഒളിപ്പിച്ചിട്ടുണ്ട്; എന്നിട്ടും മനസ്സിലാവാത്തവർ ദൈവം എന്ന പദത്തിന്റെ ഇംഗ്ലീഷ് തർജ്ജമയായ GOD എന്ന പദത്തെ തിരിച്ചെഴുതുക. കഠിന ശിക്ഷ, ഡോക്ടറുടെ ഔന്നത്യത്തെയും സാമൂഹിക ഉത്തരവാദിത്തത്തെയും ഉറപ്പിക്കാനാണ്. കഠിനമായ ശിക്ഷയെ ചൂണ്ടിക്കാട്ടുന്നത് ദൈവത്തിന്റെ ഒരു കുഞ്ഞിനെ സ്നേഹത്തോടെ തിരുത്താനാവാം. ശിക്ഷയുടെ പേരിൽ വൈദ്യന്മാരെ അപമാനിക്കാൻ സമൂഹത്തിലെ വ്യക്തികൾ തുനിഞ്ഞാൽ അതേ ശിക്ഷ അവർക്കും കിട്ടുമെന്ന് മഹാനീതിശാസ്ത്രം അറിയിക്കുന്നത് വിഷയത്തെ ഗൗരവപ്പെടുത്തുന്നു. അതായത് എല്ലാവരും ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന ഉൾക്കാഴ്ചയോടെ, പരസ്പരം സാത്വികമായിട്ട് സ്നേഹിക്കുകയും സഹായിക്കുകയും ആദരിക്കുകയും തിരുത്തുകയും വേണമെന്ന അറിയിപ്പ് സുവ്യക്തമാകുന്നു.

ഡോക്ടറന്മാർ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികൾക്കും തങ്ങൾക്ക് അറിയാവുന്ന തൊഴിലുകളെ തങ്ങളുടെ ഇഷ്ടംപോലെ ഏതൊരാളെയും പഠിപ്പിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ട്; ഏതൊരാൾക്കും തങ്ങളുടെ ഇഷ്ടംപോലെ വൈദ്യം ഉൾപ്പെടെ ഏതൊരു വിഷയവും പഠിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യവുമുണ്ട്. ഭൂമിയിലെ രാജ്യങ്ങളിലെല്ലാമുള്ള ഭരണാധികാരികൾക്കും, അന്യായ ക്കോടതികളിലെ (അ)ന്യായാധിപന്മാർക്കും ദൈവീകമായ വ്യക്തിസ്വാതന്ത്ര്യത്തെ തിരിച്ചറിയാൻ കഴിയാത്തത് അവർ ദൈവീകമായിട്ട് ജീവിക്കാത്തതുകൊണ്ടു മാത്രമല്ല; ദൈവത്തിന്റെ കുഞ്ഞുങ്ങളായ അവർ പൈശാചികമായിട്ട് ജീവിക്കുന്നതുകൊണ്ടാണ്. ദൈവീകമായ തിരുത്തലുകളെ നടത്തുവിൻ. ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ദൈവത്തിന്റെ മഹാവാത്സല്യത്തെ സർവ്വരും തിരിച്ചറിയുന്നതും സത്യങ്ങളെ ഉള്‍ക്കൊണ്ടു ജീവിക്കുന്നതുമാണ്.

ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിറവേറ്റാൻ ജനങ്ങൾ ചുമതലപ്പെടുത്തുന്ന ദാസന്മാരും ശക്തരാവണം. പൊതുജന സേവനത്തെ തങ്ങളുടെ ആനന്ദമായിട്ടു കരുതുന്നവരും ധാർമ്മികമായിട്ട് വളരെയധികം ഉയര്‍ന്നവരും നല്ലവരുമായ വ്യക്തികൾക്ക്,
ആവശ്യമായ സാമ്പത്തിക ശക്തികളെയും വസ്തുക്കളെയും ഊര്‍ജ്ജത്തെയും ധർമ്മശാസ്ത്രപരിധികളോടെ നൽകേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. മഹാശക്തിയായ ദൈവം, ഭൂമിയിലെ എല്ലാ മനുഷ്യരുടെയും മഹാദാസനും മഹാദാസിയുമായിട്ട് സേവനം ചെയ്യുന്നതിനെ മാതൃകയാക്കിക്കൊണ്ട്, ജനങ്ങളുടെ ദാസന്മാർ ജനങ്ങൾക്ക് ധർമ്മശാസ്ത്രപരമായിട്ട് സേവനം ചെയ്യട്ടെ.

ജനങ്ങൾ നൽകിയ ശക്തികളെക്കൊണ്ട് ജനസേവനത്തിനു പകരം ജനദ്രോഹം ചെയ്യുകയും, ജനദ്രോഹപരങ്ങളായ കാര്യങ്ങൾക്ക് ജനസേവനം എന്ന കള്ളപ്പേരിടുകയും ചെയ്താൽ കടുത്ത ദൈവനിന്ദയും അനീതിയുമാകും.

💓💓💓💓💓
ജനങ്ങൾക്കെല്ലാം എല്ലായ്പ്പോഴും ദാസന്മാരായ മന്ത്രിമാരെയും (ന്യായാധിപന്മാരെയും ഉൾപ്പെടെയുള്ള) ഏതൊരാളെയും ധർമ്മശാസ്ത്രപരമായിട്ട് ഭരിക്കാനും ശിക്ഷിക്കാനും കഴിയുന്നതാണ്; ദൈവ-വിപ്ലവത്തോടെ യഥാര്‍ത്ഥമായ ജനാധിപത്യം ഉടനെ സ്ഥാപിതമാവും എന്നതിനാൽ കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പമാണ്.

ധർമ്മശാസ്ത്രപരമായിട്ട് ജനസേവനം ചെയ്യാത്തവർക്ക് ജനങ്ങളുടെ ദാസരാവാനുള്ള യോഗ്യതകൾ ഇല്ല. ജനങ്ങൾ തങ്ങളുടെ ദാസരായിട്ടു നിയമിച്ച, മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അയോഗ്യരാണെന്ന് തെളിയുകയോ, സ്വഭാവ ദൂഷ്യം ഉണ്ടാവുകയോ, സേവനം മതിയാവുകയോ ചെയ്താൽ, ആവശ്യമില്ലാത്തവരുടെ സേവനം അവസാനിപ്പിക്കണം. ഗൃഹനാഥനും കട  ഉടമയും മറ്റും, ജോലിക്കാരെ പിരിച്ചുവിടുന്നതുപോലെ ഏതൊരു ജനസേവകനെയും ലാഘവത്തോടെ പിരിച്ചുവിടാൻ ജനങ്ങൾക്ക് കഴിയുന്നതാണ്; മന്ത്രിമാരാവട്ടെ, ഗുമസ്തരാവട്ടെ, സാദ്ധ്യമാണത്. സാദ്ധ്യമാവണമത്.

ജനങ്ങളെല്ലാം ശക്തികളെ നൽകുമ്പോൾ മാത്രമാണ് ദാസന്മാരായ മന്ത്രിമാരും മറ്റും ശക്തരാവുന്നത്. ദാസന്മാർക്ക് നൽകിപ്പോന്ന ശക്തികളെ, ധർമ്മശാസ്ത്രപരമായിട്ട് പിൻവലിക്കാനും ജനങ്ങൾക്കു കഴിയുന്നതാണ്. അതിന്നായിട്ട് വോട്ടിടീലും തെരഞ്ഞെടുപ്പു മത്സരങ്ങളും ആവശ്യമില്ല. ജനദ്രോഹപരങ്ങളായ നടപടികളിലൂടെ അഥവാ ധർമ്മശാസ്ത്രപരമായിട്ടല്ലാതെ, ജനങ്ങളിൽ നിന്ന് ദാസന്മാർ കവർന്നെടുത്ത ശക്തികളെയും ധർമ്മശാസ്ത്രപരമായിട്ട് പിൻവലിക്കാൻ ജനങ്ങൾക്ക് കഴിയുന്നതാണ്; ഓരോ വ്യക്തിക്കും / മനുഷ്യനും കഴിയുന്നതാണ് !

💓💓💓💓 മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, ഭൂമിയിലെങ്ങുമുള്ള എല്ലാ രാജ്യങ്ങളിലുമായിട്ട് ജീവിക്കുന്ന എല്ലാ മനുഷ്യരും ഉൾപ്പെട്ട തന്റെ കുഞ്ഞുങ്ങളായ ജീവികളെ മഹാഅനുഗ്രഹിച്ച്, കുഞ്ഞുങ്ങൾക്കെല്ലാം പരമാനന്ദത്തോടെ എല്ലായ്പ്പോഴും ജീവിക്കാൻ മഹാആവിഷ്ക്കരിച്ചിട്ടുള്ളതായ 'ധർമ്മ ശാസ്ത്രം', കുഞ്ഞുങ്ങൾക്കെല്ലാം സമ്പൂർണ്ണമായ മഹാസംരക്ഷണത്തെ നൽകുന്ന മഹാകവചവും, മഹാആയുധവും, മഹാഔഷധവും കൂടിയാണ്. 💓💓💓💓

'ധർമ്മ ശാസ്ത്രം' പ്രകാരമാണ് ജനങ്ങളെല്ലാം ജീവിക്കേണ്ടുന്നത്. 'ധർമ്മ ശാസ്ത്രം' പ്രകാരം ജനങ്ങളെല്ലാം ജീവിക്കുകയാണെങ്കിൽ ജനങ്ങൾക്കെല്ലാം പ്രത്യക്ഷമായും ആനന്ദത്തോടെ ജീവിക്കാൻ കഴിയുന്നതാണ്. ധർമ്മ ശാസ്ത്രം' പ്രകാരം ജീവിച്ചില്ലെന്നാലും, മഹാനീതി ശാസ്ത്രം പ്രകാരം ജനങ്ങൾക്കെല്ലാം സമആനന്ദമെന്ന മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്; എന്നാൽ ധർമ്മ ശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്ന സമൂഹത്തില്‍ അത് പ്രകടമാവുന്നതല്ല (പ്രത്യക്ഷമായിട്ട് അനുഭവപ്പെടുന്നതല്ല).

മുമ്പ് വ്യക്തമാക്കിയതുപോലെ  ദൈവത്തിന്റെ ഭാവങ്ങളായ സത്യം, ധർമ്മം, നീതി എന്നിവകളുടെ സമ്പൂർണ്ണ രൂപമാണ് ധർമ്മശാസ്ത്രം എന്നറിയുക. സ്വന്തമായ ആനന്ദങ്ങളെ കണക്കാക്കിയും, ദൈവത്തോടുള്ള സ്നേഹവും ഭക്തിയും പ്രകടിപ്പിക്കാനും ധർമ്മശാസ്ത്രപരമായിട്ട് ജീവിച്ചേ മതിയാവൂ. ജനങ്ങളുടെ ദാസന്മാർ മാത്രമായ മന്ത്രിമാർക്കും മറ്റും സല്യൂട്ട് ചെയ്യുന്നതും അവരെയെല്ലാം അനുസരിക്കുന്നതും അവസാനിപ്പിക്കണം. തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണ് എന്നതും, ഓരോരോ തൊഴിലുകളും സമൂഹത്തില്‍ ആവശ്യമാണെന്നതും, എല്ലാ തൊഴിലുകളും ചെയ്യാൻ ആളുണ്ടാവണം എന്നതും, അതിൻപ്രകാരം ജനങ്ങൾക്ക് തൊഴിൽ അഭിരുചിയെ മഹാനീതിശാസ്ത്ര പ്രകാരം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളത് മഹാശക്തിയായ ദൈവമാണ് എന്നും മനസ്സിലാക്കാണം. ഉയര്‍ന്നവരെന്ന് തെറ്റിദ്ധരിച്ച് ഉദ്യോഗസ്ഥരുടെയും മറ്റും വാക്കുകളെ അനുസരിക്കുന്ന രീതികൾ പാടേ മാറണം.

ഊട്ടുന്ന ജനങ്ങളുടെ ദാസന്മാർ ആണെന്ന തിരിച്ചറിവോടെ ധർമ്മശാസ്ത്രപരമായിട്ട് മാത്രം പ്രവൃത്തികളെ ചെയ്യണം. എല്ലാവരും എല്ലായ്പ്പോഴും ധർമ്മശാസ്ത്രത്തെ മാത്രം അനുസരിക്കുക. അതോടെ എല്ലാ മനുഷ്യരും ദൈവത്തെ അനുസരിക്കുന്നവരായി മാറുന്നു; ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായിട്ട് പരമാനന്ദത്തോടെ ജീവിക്കാനുള്ള ഭാഗ്യത്തെ ഉറപ്പാക്കുന്നു. ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികളുടെ സംരക്ഷകരും ഏറാൻമൂളികളും ആവാതെ, പകരം ധർമ്മശാസ്ത്രത്തെ അനുസരിക്കുകയും ഊട്ടുന്ന ജനങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുവാൻ മാത്രം
പോലീസ് സേനയും, പട്ടാളക്കാരും ശ്രദ്ധിക്കണം. അവർ യഥാര്‍ത്ഥമായും ജനങ്ങളുടെ സഹായികളാവുന്നതോടെ, ജനങ്ങളുടെ ഭാഗമാവുന്നതും, പോലീസും പട്ടാളവും ഞങ്ങൾക്ക് പുല്ലാണേ എന്ന മുദ്രാവാക്യം ഇല്ലാതാവുന്നതുമാണ്. (ഇപ്പോഴവർ ജനങ്ങളുടെ ഭാഗമല്ല. ജനങ്ങളുടെ ദാസന്മാരാണന്നതു മറന്നും തെറ്റിച്ചും പ്രവർത്തിക്കുന്ന അധമരായ ഭരണാധികാരികളുടെ ഭാഗവും, ഊട്ടുന്ന ജനങ്ങളെ മർദ്ദിക്കാനും വേദനിപ്പിക്കാനും മറ്റുമുള്ള ഉപകരണവുമാണ്. )

ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ജനങ്ങളുടെ ദാസന്മാരായ മന്ത്രിമാരും സർക്കാർ-ജീവനക്കാരും പോലീസും പട്ടാളവുമെല്ലാം, അനേക കാലങ്ങളായിട്ട് തങ്ങളുടെ ധർമ്മം മറന്നിരിക്കുന്നു; തെറ്റിച്ചിരിക്കുന്നു; അറിയാതെയും കഴിയുന്നു. ഊട്ടുന്ന ജനങ്ങളോടും, തങ്ങളോടുതന്നെയും ആണ് (അതിലൂടെ ദൈവത്തോടുമാണ്) കടപ്പാട് ഉണ്ടാവേണ്ടത് എന്നതുപോലും തിരിച്ചറിയാതെ നിയമിച്ചവരുടെ ഇഷ്ടങ്ങളെയും പൂച്ചാണ്ടി നിയമങ്ങളെയും പരിപാലിക്കുന്നവരായിട്ട് സർക്കാർ-ജീവനക്കാരും മറ്റും അധഃപതിച്ചു. തങ്ങളെ ഊട്ടുന്ന ജനങ്ങളുടെ ധർമ്മശാസ്ത്രപരമായ സ്വാതന്ത്ര്യങ്ങളെയും ഇഷ്ടങ്ങളെയും അവർ അവഗണിച്ചിരിക്കുന്നു. തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം സൃഷ്ടികളെ ഭരിക്കാൻ കഴിയുമെന്നും, തങ്ങൾ ഭരണാധികാരികളാണെന്നും, മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും പോലീസും മറ്റും ഉൾപ്പെട്ട വളരെയേറെ ജനസേവകർ തെറ്റിദ്ധരിച്ചിട്ടുമുണ്ട്.

രാജാവ്, പ്രധാനമന്ത്രി, പ്രസിഡന്റ്, മുഖ്യമന്ത്രി, മന്ത്രി, കളക്ടർ, തുടങ്ങിയ സ്ഥാനപ്പേരുകളെ (സ്വയം) ഉപയോഗിക്കുന്നതുകൊണ്ട്, ജനസേവകർ ഭരണാധികാരികളാവില്ല. യാതൊരു മനുഷ്യർക്കും യാതൊരിക്കലും ഭരണാധികാരിയാവാൻ യഥാര്‍ത്ഥത്തിൽ സാധിക്കുന്നതല്ല. വിശദീകരിക്കാം :-

💓 💓 ജനസേവകരായ ഭരണാധികാരികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവിത കാര്യങ്ങളിൽ സമനീതി നിർവ്വഹിക്കാൻ ഭരണാധികാരികൾക്കോ, സമൂഹത്തിലെ ഏതെങ്കിലും മനുഷ്യർക്കോ കഴിയുമോ എന്ന് ' മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട മനുഷ്യ -ഭരണാധികാരികൾ ' തീർച്ചയായും ചിന്തിക്കണം.💓 💓

മഹാശക്തിയായ ദൈവം, കുഞ്ഞുങ്ങളായ ജീവികളെ ഭാരപ്പെടുത്താതെയും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ലഭ്യമാക്കിയും ആനന്ദങ്ങളെ നേടാനും ആസ്വദിക്കുവാനും മഹാഅനുഗ്രഹിച്ചിട്ടുണ്ട്. ഉദാഹരണമായിട്ട് മാമ്പഴം, പായസം, കഞ്ഞി, സദ്യ, ബിരിയാണി, ഐസ് ക്രീം, തുടങ്ങിയവ രുചിച്ച് ആസ്വദിക്കുകയും ആനന്ദിക്കുകയും ചെയ്യുവാൻ മനുഷ്യരെ മഹാഅനുഗ്രഹിച്ചിട്ടുണ്ട് ദൈവം; എന്നാൽ ഭക്ഷണത്തെ ദഹിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ശരീരത്തിലെ ബഹുവിധ കാര്യങ്ങളെ ചെയ്യുന്നത് ദൈവമാണ്; തന്റെ കുഞ്ഞുങ്ങളായ ജീവികളെ ഭാരപ്പെടുത്താതെയുള്ള മഹാവാത്സല്യമാണത്. പ്രസ്തുത മഹാവാത്സല്യത്തിന്റെ അളവ് ബോദ്ധ്യമാവാൻ, ശരീരത്തിലെ രക്ത ഓട്ടവും, ദഹന പ്രക്രിയകളും, ദഹന രസങ്ങളുടെയും നാഢീഞരമ്പുകളുടെയും കോശങ്ങളുടെയും അസ്ഥികളുടെയും നിർമ്മാണവും പ്രവർത്തനവുമെല്ലാം സ്വത്വബോധത്തോടെ മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളായിട്ട് സങ്കല്പിച്ചാൽ മതിയാകും; അങ്ങനെയായാൽ, ജീവികളുടെയെല്ലാം ജീവിതം മുഴു-നരകമാവുന്നതാണ്; ദാസരാവാനും ഭരണാധികാരികളാവാനും നരകജീവിതത്തിൽ ആരെയും ലഭിക്കുന്നതുമല്ല. ശരീരത്തിലെ രക്ത ഓട്ടവും, ദഹന പ്രക്രിയകളും, ശരീര വളർച്ചയും ഒക്കെ തനിയെ പ്രവർത്തിക്കുമെന്ന് വാദിക്കുവാൻ നിരീശ്വരവാദിക്കും, മഹാശാസ്ത്രപരമായി വിശദീകരിക്കാൻ മതവിഴുപ്പുകളെ കൊണ്ട് ജീവിക്കുന്ന തട്ടിപ്പുകാർക്കും (മത പുരോഹിതന്മാർക്കും) കഴിയുന്നതല്ല.

മഹാനീതിപതിയും മഹാവാത്സല്യവുമായ ദൈവം, എല്ലാ മനുഷ്യർക്കും തനതു ജന്മത്തിലെ പ്രവൃത്തികളുടെ ഗുണദോഷങ്ങളെ വിശകലനം ചെയ്യാനും, കൂടുതൽ കൂടുതൽ ശുദ്ധരാവാനും, അവസരങ്ങളെ നൽകുന്നുണ്ട്. ദൈവത്തിനു തന്റെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യം തന്നെയാണ് കാരണം. അതേസമയം നീതി കാര്യങ്ങളെ നിർവ്വഹിക്കാനുള്ള യോഗ്യതകൾ യഥാര്‍ത്ഥത്തിൽ മനുഷ്യർക്കില്ല. എന്തെന്നാൽ തന്റെയും മറ്റുള്ളവരുടെയും സ്ത്രീ-പുരുഷ വ്യത്യാസം, സൗന്ദര്യം, നിറം തുടങ്ങിയ അനവധി അതിപ്രധാനങ്ങളായ  വിഷയങ്ങൾ ചേര്‍ന്ന ജന്മഗുണങ്ങളിലെ സമനീതി നിർവ്വഹിക്കാൻ മനുഷ്യനു കഴിയില്ല.

💓ദൈവം മഹാനിർവ്വഹിക്കുന്ന മഹാനീതികാര്യങ്ങളെ മനുഷ്യർക്കു ചെയ്യാൻ കഴിയുന്നതല്ലായെന്നതിന് ഒരു  ഉദാഹരണം :
ഇന്നത്തെ ഭൂമിയിലെ സുമാർ 700 കോടി ജനങ്ങൾക്ക് തുല്യമായ സൗന്ദര്യം നൽകിയാൽ ഒരേ മുഖഛായ ഉണ്ടാവുന്നതും അന്യോന്യം തിരിച്ചറിയാൻ കഴിയാതെ ജനങ്ങൾ കഷ്ടപ്പെടുന്നതുമാണ്. മുഖഛായ പോലെയുള്ള കാര്യങ്ങളെ നിർവ്വഹിക്കാൻ  ജനങ്ങളെയോ (ജനങ്ങളുടെ) ഭരണാധികാരികളെയോ ചുമതലപ്പെടുത്താൻ ദൈവം തയ്യാറായാൽ, വേണ്ടേ വേണ്ടേ എന്നുപറഞ്ഞ് ഭരണാധികാരികൾ ഉൾപ്പെടെ എല്ലാ ജനങ്ങളും നിലവിളിക്കുന്നതാണ്. മറ്റു ജന്മഗുണങ്ങളായ സ്ത്രീ, പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയവകളിലെ  വ്യത്യസ്തത കൂടി മനുഷ്യരെ ഏല്പിക്കാനാവുമോ എന്നതും ചിന്തിക്കണം !

മഹാശക്തിയും മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവം, മനുഷ്യർക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നത്  ജന്മഗുണങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ്. സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയവയാണ് ജന്മഗുണങ്ങൾ. ജന്മഗുണങ്ങളിലെ വ്യത്യസ്തത; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മ-പിൻജന്മകാര്യങ്ങൾ; കാലഘട്ടവും ജനപ്പെരുപ്പവും ശാസ്ത്രവികസനവും സമന്വയിച്ച് ആവശ്യമാക്കുന്ന ബഹുവിധ കാര്യങ്ങൾ, തുടങ്ങിയവയെല്ലാം മഹാശക്തിയായ ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്ന മഹാനീതികാര്യങ്ങളാണ്.

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായ ദൈവത്തിന്റെ മഹാഅധികാരമാണ് തന്റെ സൃഷ്ടികളെ തന്റെ ഇഷ്ടത്തിന് ഭരിക്കുന്നത്; എന്നാൽ തന്റെ സൃഷ്ടികളെ ദാസരായിട്ടു കരുതാതെ, തന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മാത്രമായിക്കൊണ്ട്, കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ മഹാ-കരുതുകയുമാണ്  ചെയ്യുന്നത്.

മഹാശക്തിയായ ദൈവം, മഹാനീതിശാസ്ത്രമനുസരിച്ച്, മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികൾക്കും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ 💓 മഹാനീതിശാസ്ത്രത്തെ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്

മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം; രാഷ്ട്രങ്ങളിലെ മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട മനുഷ്യ - ഭരണാധികാരികളെയും എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും,  മഹാനീതിശാസ്ത്ര പ്രകാരം - എല്ലായ്പ്പോഴും - മഹാഭരിക്കുന്നത് ലളിതമായി മനസ്സിലാക്കാനാവും. മനുഷ്യരുടെ ശരീര കാര്യങ്ങളെയും ഭൂമിയുടെ പ്രവർത്തനങ്ങളെയും അല്പം ശ്രദ്ധിച്ചാൽ സ്വയം ബോദ്ധ്യപ്പെടുന്നതാണ്. ഉദാഹരണമായിട്ട് മന്ത്രിമാർ ഉൾപ്പെടെയുള്ള ജനങ്ങളുടെ ശരീരത്തിലുണ്ടാവുന്ന ചൊറിച്ചിൽ,  മുഖക്കുരു, പനി, ജലദോഷം, ചുമ, പല്ലുവേദന, വയറ്റുവേദന, കിഡ്നി കല്ല് വേദന, വെരിക്കോസ് വെയ്ൻ, ഹെർണിയ, ശ്വാസംമുട്ടൽ, ക്ഷയം, മഞ്ഞപ്പിത്തം, കാൻസർ, എയ്ഡ്സ്, ഹൃദ്രോഗം, തുടങ്ങിയ രോഗങ്ങളെയും; അപകടങ്ങളിലൂടെയും മറ്റും ശരീരത്തിന് സംഭവിക്കുന്ന മുറിവുകളെയും ക്ഷതങ്ങളെയും അംഗവൈകല്യങ്ങളെയും; ജനനം മുതൽ മരണം വരെയുള്ള ശരീരത്തിന്റെ ക്രമേണയുള്ള വളർച്ചയെയും; പ്രസവ വേദന ഉൾപ്പെടെയുള്ള അനന്തങ്ങളെന്നോണമുള്ള ജീവിതകാര്യങ്ങളിൽ ഓരോ മനുഷ്യനും ലഭിക്കുന്ന വൈവിധ്യങ്ങളും വ്യത്യസ്തങളുമായ ആനന്ദങ്ങളെയും; മരണത്തെയും; ഭൂകമ്പം, സുനാമി, അഗ്നിബാധ, അഗ്നി പർവ്വതം, കാട്ടുതീ, കൊടുങ്കാറ്റ്, മഞ്ഞ്, മഴ, വെയിൽ, കാലാവസ്ഥ, തുടങ്ങിയവകളെയും മഹാനീതിശാസ്ത്ര പ്രകാരം മഹാഭരിക്കുന്നത് സർവ്വതും സൃഷ്ടിച്ചിട്ടുള്ള ദൈവമാണ്. ഓരോ പ്രദേശങ്ങളിലെയും കാലാവസ്ഥ അല്പമൊന്ന് വ്യത്യാസപ്പെടുമ്പോൾ, ഉദാഹരണമായിട്ട് സൂര്യന്റെ ചൂട് കൂടുകയും നദികളും തോടുകളുമെല്ലാം വറ്റിവരളുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യുന്നത് തുടർന്നാൽ മനുഷ്യ ഭരണാധികാരികൾക്കും ജനങ്ങൾക്കും നാട് ഉപേക്ഷിക്കുകയോ ദാഹിച്ചു മരിക്കുകയോ വേണ്ടിവന്നേക്കും ! മഹാനീതിശാസ്ത്ര പ്രകാരം സൂര്യ താപവും വരൾച്ചയും വർദ്ധിച്ചിട്ടുള്ളത് മനുഷ്യ ഭരണാധികാരികളുടെ ധാർമ്മിക അധഃപതനങ്ങൾ നിമിത്തമാണെങ്കിലോ ?

ജനങ്ങളുടെ ഏതാനും പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനുള്ള ഭരണകൂടം, ധർമ്മശാസ്ത്രപരമായോ  ധർമ്മശാസ്ത്രപരമായിട്ടല്ലാതെയോ പ്രവർത്തിച്ച് ജനങ്ങളെ സഹായിക്കുകയോ പീഢിപ്പിക്കുകയോ ചെയ്യുന്നതാണ് ഭരണമെന്ന് ധരിച്ചിട്ടുള്ള കുഞ്ഞുങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിച്ചാലും. ദൈവം, ഓരോ മനുഷ്യനെയും വെവ്വേറെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഓരോ മനുഷ്യന്റെയും മേലുള്ള മഹാനീതിയെന്നത് ജീവിതകാലത്ത് മുഴുവൻ ചിന്തിച്ചതും സംസാരിച്ചതും ചെയ്തതുമായ മുഴുവൻ കാര്യങ്ങളെയും; സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം കണക്കാക്കിയാണ്. അതായത് ഓരോ മനുഷ്യന്റെയും ജനനം മുതൽ മരണം വരെയുള്ള കാലഘട്ടത്തിലെ മുഴുവൻ ചെയ്തികളെയും സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം കണക്കാക്കിയുള്ള നീതി നിർവ്വഹണം മാത്രമേ സമ്പൂർണ്ണമാവുകയുള്ളൂ. ഓരോ  മനുഷ്യന്റെയും തനതു ജന്മത്തിലെ സമ്പൂർണ്ണ ജീവിതകാര്യങ്ങളുടെയും കണക്കുകളെ പോലും ഭൂരിപക്ഷം ജനങ്ങൾക്കും അറിയില്ല; അറിയണമെങ്കിൽ ദൈവാനുഗ്രഹം വേണം; ദൈവാനുഗ്രഹം വേണമെങ്കിൽ,    ആത്മപരിശോധനകൾക്കും തിരുത്തലുകൾക്കും തയ്യാറാവുന്ന മനസ്സ് മനുഷ്യർക്കുണ്ടാവണം. കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ, മുജ്ജന്മ-തജ്ജന്മ-പിൻജന്മകാര്യങ്ങളുടെയെല്ലാം കണക്കുകളെ മഹാശക്തിയും മഹാനീതിപതിയുമായ ദൈവം മഹാസൂക്ഷിക്കുന്നുണ്ട്.

((( ജീവികളെല്ലാം ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ ഭൗതികമായിട്ട് മഹാനിർവ്വഹിക്കുന്ന മഹാശക്തിയായ ദൈവം, മഹാനീതികാര്യങ്ങളെയും ഭൗതികമായിട്ട് തന്നെയാണ് മഹാനിർവ്വഹിക്കുന്നത്. ദൈവത്തിന്റെ വാതക രൂപമായ ഓക്സിജൻ, ജീവികളുടെയെല്ലാം ജീവനായിക്കൊണ്ട് ജീവികളുടെയെല്ലാം ശരീരങ്ങളെയും ജീവാത്മാക്കളെയും (ഹൈഡ്രജൻ) നിർമ്മിക്കുന്നതും, ജീവികൾക്കെല്ലാം വ്യക്തിസ്വാതന്ത്ര്യത്തെ അനുവദിച്ചുകൊണ്ട് പ്രവർത്തിപ്പിക്കുന്നതും ഓക്സിജന്റെ ഇഷ്ട പ്രകാരമാണ് അഥവാ  മഹാനീതിശാസ്ത്ര പ്രകാരമാണ്. മഹാശക്തിയായ ദൈവം മഹാനിർവ്വഹിക്കുന്ന മഹാനീതിശാസ്ത്രം ഒഴികെയുള്ള പ്രപഞ്ച കാര്യങ്ങളിൽ സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യൻ അനുഭവിക്കുന്നുണ്ട്. അതേസമയം സർവ്വ കാര്യങ്ങളിലും ഓക്സിജൻ സാക്ഷിയാണ്. എങ്ങനെയെന്നാൽ ഒരു മിനുട്ടിൽ സുമാർ 18 തവണ ഓരോ മനുഷ്യനും ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ, ദൈവത്തിന്റെ വാതകരൂപമായ ഓക്സിജൻ, മനുഷ്യരുടെ ചിന്തകളെപ്പോലും മഹാശാസ്ത്രപരമായിട്ട് അറിയുന്നു. മനുഷ്യർ ചന്ദ്രനിൽ പോയാലും സമുദ്രത്തിന്റെ അടിയിൽ പോയാലും ഓക്സിജനെ കൂടെക്കൊണ്ടു പോവേണ്ടതുണ്ട്. ഓക്സിജൻ എങ്ങനെയെല്ലാം പ്രവർത്തിക്കണമെന്നു മഹാനിശ്ചയിക്കുന്നത് ഓക്സിജൻ തന്നെയാണ്. ആവക കാര്യങ്ങളെയും; സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം സദാ നടന്നുകൊണ്ടിരിക്കുന്ന മഹാനീതികാര്യങ്ങളെയും www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുളളത് അല്പം പഠിച്ചാൽ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാത്ഭുതകരമെന്നോണം മഹാഭരിക്കുന്ന ദൈവം മാത്രമാണ് ഏക മഹാഭരണാധികാരിയും മഹാനീതിപതിയും എന്നു ബോദ്ധ്യപ്പെടുന്നതാണ്. )))

മനുഷ്യ ഭരണാധികാരികളുടെ ഭരണ നടപടികൾക്ക് യഥാര്‍ത്ഥത്തിൽ തുച്ഛമായ പ്രാധാന്യം മാത്രമേ ഉള്ളൂവെന്ന് മനസ്സിലാക്കാനും ഉള്‍ക്കൊണ്ടു പ്രവർത്തിക്കാനും സാമാന്യ ബുദ്ധിശക്തി മതിയാകും. ഗാന്ധിജിയെപ്പോലെ ധാർമ്മികമായിട്ട് ഉയര്‍ന്നവർക്ക് പെട്ടെന്ന് തിരിച്ചറിവ് ഉണ്ടാകുന്നതാണ്. ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും സത്യങ്ങളെ മനസ്സിലാക്കാനും ഉള്‍ക്കൊണ്ടു പ്രവർത്തിക്കാനും അവസരം ലഭിക്കുന്നതുമാണ്.

മഹാപ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങൾക്കും - പുണ്യത്തിനും പാപത്തിനുമെല്ലാം -  കൃത്യമായ അളവുകളുണ്ട്.
മഹാശക്തിയായ ദൈവം, മഹാപ്രപഞ്ചത്തിലെ മൂലകങ്ങളെയും സംയുക്തങ്ങളെയും ന്യൂനശക്തികളെയും ജീവികളെയും സൃഷ്ടിക്കുന്നത് കൃത്യമായ അളവുകളോടെയാണെന്ന് അറിയണം. ഭൂമിയിലെങ്ങും നൂറ്റാണ്ടുകളായിട്ട് സംഭവിച്ചു പോന്നതും, ഇന്നത്തെ ഓരോരോ ഭരണാധികാരിയുടെയും ദുസ്വാർത്ഥങ്ങളും ദുർനടപടികളും നിമിത്തം അസഹനീയമാംവിധം ഇന്ന് വർദ്ധിച്ചിട്ടുള്ളതുമായ ധാർമ്മിക അധഃപതനങ്ങൾക്കും കൃത്യമായ അളവുകളുണ്ട്. മഹാനീതിപതിയായ ദൈവം മഹാനീതിശാസ്ത്ര പ്രകാരം ഓരോ വ്യക്തിയെയും പ്രത്യേകമായിട്ടും അളവുകളോടെയുമാണ് രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത്.

മാനുഷികമായ ഭരണ സംവിധാനങ്ങൾക്ക് യഥാര്‍ത്ഥത്തിൽ തുച്ഛമായ പ്രാധാന്യം മാത്രമേ ഉള്ളൂവെന്ന തിരിച്ചറിവിന് ഉപരിയായി ധർമ്മങ്ങളും സ്ഥാനങ്ങളും ഉൾക്കൊണ്ട് അതീവ ജാഗ്രതയോടെ ജീവിക്കുവാൻ ജനസേവകർ മാത്രമായ മന്ത്രിമാരും മറ്റും ശ്രദ്ധിക്കുക. അതേസമയം, സമൂഹത്തിലെ ഏതാനും പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനുള്ള ചുമതലയെ ഭരണകൂടം, ഭരണാധികാരികൾ, മന്ത്രിസഭ, മന്ത്രിമാർ എന്നെല്ലാം വിളിക്കപ്പെടുന്ന ജനസേവകരെ ഏല്പിക്കുമ്പോൾ, സമൂഹത്തിലെ സമസ്ത കാര്യങ്ങളിലും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനുഭവിക്കുന്ന പ്രതീതി മനുഷ്യന് ഉണ്ടാവുന്നതാണ്. മനുഷ്യർക്കെല്ലാം കൂടുതൽ കൂടുതൽ ആനന്ദിച്ചു ജീവിക്കുവാൻ കഴിയുംവിധം മനുഷ്യരുടെ ജീവിതകാര്യങ്ങളെ മഹാസംവിധാനം ചെയ്തിരിക്കുകയാണ് ദൈവം.

മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവത്തിന്റെ പ്രിയപ്പെട്ട മനുഷ്യ കുഞ്ഞുങ്ങളെ, അറിയുക, അന്യോന്യം സ്നേഹിക്കുകയും പരിചരിക്കുകയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത് ആനന്ദങ്ങളെ ആസ്വദിച്ചു ജീവിക്കുന്നതിലാവട്ടെ ശ്രദ്ധ.

💓💓💓💓💓💓💓💓💓
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും പരമാനന്ദത്തോടെ എല്ലായ്പ്പോഴും ജീവിക്കാൻ മഹാആവിഷ്ക്കരിച്ചിട്ടുള്ളതായ 'ധർമ്മ ശാസ്ത്രത്തെ ' എവിടെയാണ് അഥവാ എങ്ങനെയാണ് കണ്ടെത്തുക ? ജനങ്ങൾക്കെല്ലാം സമ്പൂർണ്ണമായ മഹാസംരക്ഷണത്തെ നൽകുന്ന മഹാകവചവും, മഹാആയുധവും, മഹാഔഷധവുമായിട്ട് ഓരോ മനുഷ്യനും 'ധർമ്മ ശാസ്ത്രത്തെ ' ഉപയോഗിക്കുന്നത് എങ്ങനെയാണ് ?

ധർമ്മശാസ്ത്രം അവരവരുടെ ശരീരത്തിൽ തന്നെയുണ്ട്. മഹാപ്രപഞ്ചത്തിന്റെ സമ്പൂർണ്ണ ധർമ്മശാസ്ത്രത്തെയും ഓരോ മനുഷ്യന്റെയും ശരീരത്തിൽ മഹാഭദ്രപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ വേദമായ ധർമ്മശാസ്ത്രം മാത്രമല്ല, ഒന്നാമത്തെ വേദമായ ഭൗതിക ശാസ്ത്രവും, മൂന്നാമത്തെ വേദമായ ആത്മീയ ശാസ്ത്രവും, നാലാമത്തേതും വർജ്ജ്യവുമായ മന്ത്ര ശാസ്ത്രവും അവരവരുടെ ശരീരത്തിൽ തന്നെയുണ്ട്. ശരീരത്തിലെ വസ്തുക്കളെന്നത് മണ്ണിലെ മൂലകങ്ങളും സംയുക്തങ്ങളുമാണ് എന്നതിനാൽ എല്ലാ ശാസ്ത്രങ്ങളും മണ്ണിൽ ഉണ്ട്; ഭൂമിയിൽ ഉണ്ട് എന്നതും ശരിയാണ്. www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

ഒരു ഉദാഹരണത്തെ ലഘുവായിട്ട് കുറിക്കാം :-  പാൽ. മനുഷ്യൻ ഉൾപ്പെടെ അനേകം ജീവികളിൽ പാലിനെ സൃഷ്ടിച്ചിട്ടുള്ളത് എന്തിനാണ് എന്നും, പാലിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്നും, എങ്ങനെയെല്ലാം ഉപയോഗിക്കണമെന്നും, എങ്ങനെയെല്ലാം
ഉപയോഗിക്കരുതെന്നും ഒക്കെ നിർണ്ണയിക്കുന്നത് എന്താണ്  ? അല്പമൊന്ന് ചിന്തിച്ചു നോക്കൂ. ആരാണ് നിർണ്ണയിക്കുന്നത് എന്ന ചോദ്യത്തിന്; പാലിനെ സൃഷ്ടിച്ചിട്ടുള്ള ദൈവമാണ് നിർണ്ണയിക്കുന്നത് എന്ന ഏക ശരിയുത്തരം പറയാൻപോലും കേമരെന്ന് സ്വയം അവകാശപ്പെടുന്ന അനേകർക്ക് സാധിക്കുന്നതല്ല. നിർണ്ണയിക്കുന്നത് എന്താണ് ? (പാലിനെ സൃഷ്ടിച്ചിട്ടുള്ള ഏക മഹാശക്തിയായ ദൈവം) പാലിൽ ഉളളടക്കം ചെയ്തിരിക്കുന്ന ശക്തികളും, ശക്തികളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാശാസ്ത്ര നിയമങ്ങളുമാണ്. ഇനി മഹാപ്രപഞ്ചത്തിലെ ദ്രവ്യങ്ങളെ ഹ്രസ്വമായി വിശകലനം ചെയ്യാം :-

ഇരുമ്പ്, സ്വർണ്ണം, വെള്ളി, സൾഫർ, കാർബൺ, യുറേനിയം, നൈട്രജൻ, ക്ലോറിൻ, സോഡിയം തുടങ്ങിയ (പ്രപഞ്ചത്തിലെ) നൂറു  (!) മൂലകങ്ങളിലും അവയുടെ സംയുക്തങ്ങളിലും; (അവയെല്ലാം സൃഷ്ടിച്ചിട്ടുള്ള ഏക മഹാശക്തിയായ ദൈവം) ഉളളടക്കം ചെയ്തിരിക്കുന്ന ശക്തികളും, ശക്തികളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാശാസ്ത്ര നിയമങ്ങളും പ്രകാരമാണ് അവയെല്ലാം പ്രവർത്തിക്കുന്നത്. വൃക്ഷങ്ങളുടെ തടികളും മനുഷ്യരുടെയും ജന്തുക്കളുടെയും ശരീര കോശങ്ങളും അവയവങ്ങളും ഉൾപ്പെടെ പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം തന്നെ മേല്പടി മൂലകങ്ങളും സംയുക്തങ്ങളുമാണ് എന്നറിയണം.

മനുഷ്യന്റെ ആനന്ദങ്ങളെ എക്കാലത്തും വർദ്ധിപ്പിക്കുന്ന വൈവിധ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആഭരണം, വാഹനം (കാള, കുതിര, ആന, കാളവണ്ടി, തേര്, സൈക്കിൾ, മോട്ടോർ സൈക്കിൾ, വള്ളം, മോട്ടോർ ബോട്ട്, കപ്പൽ, ജീപ്പ്, ലോറി, ടിപ്പർ, തീവണ്ടി, ബസ്, കാർ, വിമാനം ..... ), ഗൃഹോപകരണങ്ങൾ, വാദ്യ ഉപകരണങ്ങൾ, വിനോദ സാമഗ്രികൾ,  റേഡിയോ, ടെലിഫോൺ, ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ,  തുടങ്ങിയവയും അവയെല്ലാം വൻതോതിൽ ഉല്പാദിപ്പിക്കാനാവശ്യമായ യന്ത്ര സാമഗ്രികൾ, സുരക്ഷാ സാമഗ്രികൾ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്കാനിങ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, വൈവിധ്യങ്ങളായ കളിപ്പാട്ടങ്ങൾ, എല്ലാ സാധന സാമഗ്രികളെയും അനുകരിച്ച് നിർമ്മിക്കുന്ന തട്ടിപ്പ് സാമഗ്രികൾ, അത്യാവശ്യമോ ആവശ്യമോ ആയതും അല്ലാത്തതുമായ ആയുധങ്ങൾ, അത്യാവശ്യമോ ആവശ്യമോ ആയതും അല്ലാത്തതുമായ സാധന സാമഗ്രികൾ, തുടങ്ങിയവയെല്ലാം ... മനുഷ്യർ നിർമ്മിക്കുന്നതാണ്. മനുഷ്യരുടെ ബുദ്ധിസാമർത്ഥ്യങ്ങളെന്നു മാത്രം കണക്കാക്കുകയും അതിൽ ഊറ്റം കൊള്ളുകയും ചെയ്യുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. (വീഴ്ചകൾ തിരുത്തണം !). ദൈവം, ശാസ്ത്ര നിയമങ്ങൾ പ്രകാരം സൃഷ്ടിച്ചിട്ടുള്ള പ്രപഞ്ച ദ്രവ്യങ്ങളെ ഉപയോഗിച്ചാണ് മനുഷ്യർ പുതിയ സാധന സാമഗ്രികളെ നിർമ്മിക്കുന്നത്. ശൂന്യതയിൽ നിന്ന് യാതൊന്നും സൃഷ്ടിക്കാൻ മനുഷ്യർക്കു കഴിയുന്നതല്ല. ദൈവം വസ്തുക്കളിൽ ഉളളടക്കം ചെയ്തിരിക്കുന്ന ശാസ്ത്രനിയമങ്ങളെ ഉപയോഗിച്ച് മാത്രമാണ് മനുഷ്യർ പുതിയ സാധന സാമഗ്രികളെ നിർമ്മിക്കുന്നത്. ശാസ്ത്രനിയമങ്ങളെ സൃഷ്ടിക്കുവാൻ മനുഷ്യർക്കു കഴിയുന്നതല്ല. ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്ന ശാരീരിക ശക്തികളെയും ബുദ്ധിശക്തികളെയും അവസരങ്ങളെയും ഉപയോഗിച്ചു മാത്രമേ പുതിയ സാധന സാമഗ്രികളെ നിർമ്മിക്കുവാൻ മനുഷ്യർക്കു കഴിയുകയുളളൂ. പ്രപഞ്ചത്തിലെ മൂലകങ്ങളിലും അവയുടെ സംയുക്തങ്ങളിലും; (അവയെല്ലാം സൃഷ്ടിച്ചിട്ടുള്ള ഏക മഹാശക്തിയായ ദൈവം) ഉളളടക്കം ചെയ്തിരിക്കുന്ന ശക്തികളും, ശക്തികളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാശാസ്ത്ര നിയമങ്ങളും പ്രകാരമാണ് പുതിയ സാധന സാമഗ്രികളും പ്രവർത്തിക്കുന്നത്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, മനുഷ്യർക്കെല്ലാം സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യം നൽകുന്നതിനെ മനുഷ്യർ ദുരുപയോഗം ചെയ്യുന്നു എന്നും അഹംഭാവം, അഹങ്കാരം തുടങ്ങിയ അധമ ശീലങ്ങൾ മനുഷ്യരിൽ വർദ്ധിച്ചിട്ടുണ്ടെന്നും സുവ്യക്തമാകുന്നു.

സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴിൽ, ഭരണശാസ്ത്രം, നീതിന്യായ ശാസ്ത്രം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളും ധർമ്മശാസ്ത്രത്തിനുണ്ട്; അവയെല്ലാം ശരീരത്തിൽ അഥവാ മണ്ണിൽ അഥവാ ഭൂമിയിൽ അഥവാ ഭൂമിയിലെ മൂലകങ്ങളിൽ മഹാലയിപ്പിച്ചിരിക്കുകയാണ് മഹാവാത്സല്യവുമായ ദൈവം. ധർമ്മശാസ്ത്രത്തെയും, അതിൻപ്രകാരം എല്ലാ ജീവികളും ഉൾപ്പെട്ട മഹാപ്രപഞ്ചത്തെയും മഹാസംരക്ഷിക്കുവാനായിട്ട് ശരീരം ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളിലും ന്യൂനശക്തികളെയും മഹാലയിപ്പിച്ചിട്ടുണ്ട്.  www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായി വിശദീകരിച്ചിട്ടുണ്ട് 💓. വസ്തുക്കളിൽ മഹാലയിപ്പിച്ചിട്ടുള്ള ധർമ്മ ശാസ്ത്ര നിയമങ്ങൾ മാത്രമേ മഹാപ്രപഞ്ചത്തിന് അഥവാ ജീവികളുടെയെല്ലാം ജീവിതത്തിന് ചേരുകയുള്ളൂ. പകരം വസ്തുക്കളുടെ ശാസ്ത്രങ്ങളുമായിട്ട് ബന്ധമില്ലാത്തതായ അധമ നിയമങ്ങളെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത-ജാതി പ്രസ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്നവർ തട്ടിക്കൂട്ടിയാൽ, അവ ജനങ്ങളുടെ സ്വസ്ഥതയും സമാധാനവും നശിപ്പിക്കുന്നതാണ്. മുമ്പ് വ്യക്തമാക്കിയതുപോലെ മഹാപരിഹാരവും, ശരീരം ഉൾപ്പെടെയുള്ള പ്രപഞ്ച വസ്തുക്കളിൽ തന്നെയുണ്ട്. മനുഷ്യർ തട്ടിക്കൂട്ടുന്ന അധമ നിയമങ്ങളെ പുറന്തള്ളാനായിട്ട് വസ്തുക്കളിൽ മഹാലയിപ്പിച്ചിട്ടുള്ള ന്യൂനശക്തികൾ മനുഷ്യരിലൂടെ പ്രവർത്തിക്കുന്നതും, സത്യാവസ്ഥ പുനഃസ്ഥാപിക്കും വരെ സമൂഹത്തില്‍ തീവ്രവാദങ്ങളെയും യുദ്ധങ്ങളെയും ഒളിപ്പോരുകളെയുമെല്ലാം ഉണ്ടാക്കുന്നതും വർദ്ധിപ്പിക്കുന്നതുമാണ്. ബഹുവിധ പീഢനക്കാരെയും കൊള്ളക്കാരെയും തീവ്രവാദികളെയും സൃഷ്ടിച്ചിട്ടുള്ളത് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത-ജാതി പ്രസ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്ന ഭരണാധികാരികളും മറ്റുമാണ് എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.

ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ സർവ്വരും സത്യങ്ങളെ മനസ്സിലാക്കുകയും ഉള്‍ക്കൊണ്ടു പ്രവർത്തിക്കുകയും ചെയ്യുന്നതാണ്.

'ധർമ്മ ശാസ്ത്രം' പ്രകാരമാണ് ജനങ്ങളെല്ലാം ജീവിക്കേണ്ടുന്നത്. 'ധർമ്മ ശാസ്ത്രം' പ്രകാരം ജനങ്ങളെല്ലാം ജീവിക്കുകയാണെങ്കിൽ ജനങ്ങൾക്കെല്ലാം പ്രത്യക്ഷമായും ആനന്ദത്തോടെ ജീവിക്കാൻ കഴിയുന്നതാണ്. ധർമ്മ ശാസ്ത്രം' പ്രകാരം ജീവിച്ചില്ലെന്നാലും, മഹാനീതി ശാസ്ത്രം പ്രകാരം ജനങ്ങൾക്കെല്ലാം സമആനന്ദമെന്ന മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്; എന്നാൽ ധർമ്മ ശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്ന സമൂഹത്തില്‍ അത് പ്രകടമാവുന്നതല്ല (പ്രത്യക്ഷമായിട്ട് അനുഭവപ്പെടുന്നതല്ല).

💓💓💓ജനങ്ങൾക്കെല്ലാം സമ്പൂർണ്ണമായ മഹാസംരക്ഷണത്തെ നൽകുന്ന മഹാകവചവും, മഹാആയുധവും, മഹാഔഷധവുമായിട്ട് ഓരോ മനുഷ്യനും 'ധർമ്മ ശാസ്ത്രത്തെ ' ഉപയോഗിക്കുന്നത് എങ്ങനെയാണ് ?💓💓💓  സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴിൽ, ഭരണശാസ്ത്രം, നീതിന്യായ ശാസ്ത്രം, തുടങ്ങിയ ധർമ്മശാസ്ത്ര ശാഖകളെല്ലാം തന്നെ മണ്ണിലുണ്ട് എന്നതു മാത്രമല്ല, ഏതൊരാൾക്കും പഠിക്കാനും പഠിപ്പിക്കാനും കഴിയുന്നത്ര ലളിതമാണെന്ന് മുമ്പ് വ്യക്തമാക്കിയതാണ്. ദൈവീകമായതും മണ്ണിലുള്ളതുമായ സാമ്പത്തിക ശാസ്ത്രം ഉൾപ്പെടെയുള്ള ധർമ്മ ശാസ്ത്ര ശാഖകളെല്ലാം www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുമുണ്ട്. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും സമനീതി ഉൾപ്പെടെയുള്ള നീതിന്യായങ്ങളെ നിർവ്വഹിക്കേണ്ടുന്നത് പരമമായ ആവശ്യമായതുകൊണ്ട്, ധർമ്മ ശാസ്ത്ര ശാഖകളുടെ ഏറ്റവും മുകളിലാണ്  നീതിന്യായ ശാസ്ത്രം. ന്യായാധിപൻ, നീതിപതി, എന്നിങ്ങനെ നീതിന്യായ ശാസ്ത്രം കൈയ്യാളുന്ന ഉന്നതനെ വിളിക്കാനാവും. അദ്ദേഹത്തിനു മാത്രമാണ് വിധിക്കാനുള്ള അധികാരമുള്ളത്. സമൂഹത്തിലെ എല്ലാ ജനങ്ങളുടെയും മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. നീതിപതിയായ അദ്ദേഹത്തെ, സമൂഹത്തിലെ ഭരണാധികാരികൾ ഉൾപ്പെടെയുള്ള ജനങ്ങളേറെയും ഭയക്കുന്നതാണ്. അദ്ദേഹത്തിനു സമക്ഷം കുറ്റവാളികളും പാപികളുമായവർ കരഞ്ഞു നിലവിളിച്ചെന്നു വരും. അദ്ദേഹം കരയില്ല; നീതി ശാസ്ത്രത്തിൽ ബന്ധിതനായ അദ്ദേഹം കർക്കശക്കാരനാണ്.

നീതിപതിക്ക് അഥവാ ന്യായാധിപന്
നീതിന്യായങ്ങളെ നിർവ്വഹിക്കുവാൻ നീതിന്യായ നിയമങ്ങളെ ആവശ്യമാണ്. അതായത് ജനങ്ങൾക്കെല്ലാം ബാധകമായ ഭരണഘടന വേണം. ഒരേ ഭൂമിയിൽ വസിക്കുന്നവരും ഒരേ ദൈവത്തിന്റെ കുഞ്ഞുങ്ങളുമായ ജനങ്ങൾക്കെല്ലാം ഒരേ ഭരണഘടന മാത്രമേ പാടുള്ളൂ എന്ന് നിസ്സാരമായിട്ട് മനസ്സിലാക്കാനാവും. ഒരേ കുറ്റത്തിന് വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത നിയമങ്ങളും ശിക്ഷകളും ഉണ്ടാവുന്നത് ശരിയല്ല. തെറ്റുകുറ്റങ്ങൾക്ക് ദൈവം നൽകുന്ന ശിക്ഷകളും മനുഷ്യ ഭരണാധികാരികൾ നൽകുന്ന ശിക്ഷകളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാവുന്നതും ശരിയല്ല; ചുരുക്കത്തിൽ ദൈവത്തിന്റെ ഭരണഘടനയെയും നീതിന്യായ ശാസ്ത്രത്തെയും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളും പിൻപറ്റണം. മഹാശക്തിയായ ദൈവം, ധർമ്മശാസ്ത്രത്തെ മഹാവാത്സല്യത്തോടെ മണ്ണിൽ മഹാലയിപ്പിച്ചിട്ടുണ്ട് എന്നാവുമ്പോൾ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളുടെയും ഭരണ ഘടന ആവേണ്ടത് രണ്ടാമത്തെ വേദമായ ധർമ്മ ശാസ്ത്രം ആണെന്നും സുവ്യക്തമാകുന്നു. അതായത് രാഷ്ട്രീയ-മത-ജാതി-ഉപജാതി പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന നേതാക്കളും മറ്റും, രാഷ്ട്ര ഭരണഘടനകളെന്ന പേരിൽ  തട്ടിക്കൂട്ടുന്ന അധമ നിയമങ്ങളെ പുറന്തള്ളേണ്ടതുണ്ട്.

നീതിപതിക്ക് അഥവാ ന്യായാധിപന് ധാർമ്മിക യോഗ്യതകൾ ഉണ്ടാവണം; സമ്പൂർണ്ണ സന്മാർഗ്ഗിയാവണം. സ്വന്തമായ ജീവിതത്തിൽ അദ്ദേഹത്തിനു യാതൊരു തെറ്റുകളും കുറ്റങ്ങളും ഉണ്ടാവാൻ പാടില്ല. അദ്ദേഹത്തിന്റെ നീതിന്യായ വിധികളിൽ യാതൊരു പിഴവുകളും യാതൊരിക്കലും ഉണ്ടാവാൻ പാടില്ല.
സമ്പൂർണ്ണ ജ്ഞാനി ആവണം; യാതൊരു കുറവുകളും യാതൊരിക്കലും ഉണ്ടാവാൻ പാടില്ല. നീതിന്യായ നിർവ്വഹണത്തിൽ ഒരു സെക്കന്റ് സമയത്തെ കാലതാമസം പോലും അദ്ദേഹത്തിനു യാതൊരിക്കലും ഉണ്ടാവാൻ പാടില്ല; അതായത് ആവശ്യമെങ്കിൽ ഉണ്ണുകയോ ഉറങ്ങുകയോ പോലും ചെയ്യാതെ സദാസമയവും പ്രവർത്തിച്ചുകൊണ്ടിരിക്കാൻ അദ്ദേഹത്തിനു കഴിയണം.
അങ്ങനെയെല്ലാമുള്ള ഒരു വ്യക്തിയെപ്പോലും ഭൂമിയിൽ ലഭിക്കുന്നതല്ല; മനുഷ്യർക്ക് അത്രത്തോളം സംശുദ്ധരാവാൻ കഴിയുന്നതല്ല.
മാത്രമല്ല, അത്തരക്കാരുടെ ആവശ്യവുമില്ല. എല്ലാ തൊഴിലുകൾക്കും തുല്ല്യപദവിയാണ് എന്നതും തുല്യങ്ങളിൽ ഒന്നാമത്തേതായിട്ട് എല്ലാ മനുഷ്യരെയും ഊട്ടുന്ന കൃഷിക്കാരാണെന്നതും കളങ്കപ്പെടുവാൻ മനുഷ്യരിലെ നീതിപതി കാരണമാകുന്നതാണ്.

സമൂഹത്തിലെ ഭരണാധികാരികൾക്ക്  ജനങ്ങൾക്കെല്ലാം സമനീതിയെ നൽകാനാവില്ലായെന്ന് ജന്മഗുണങ്ങളിലെ വ്യത്യാസങ്ങളെയും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് മുമ്പ് വിശദമാക്കിയതാണ്. യാതൊരു മനുഷ്യർക്കും യാതൊരിക്കലും സമ്പൂർണ്ണ നീതിപതികളാവാൻ സാധിക്കുന്നതല്ല. മനുഷ്യർക്ക് പരമമായിട്ട് വിധിക്കാൻ കഴിയുന്നതല്ല എന്നും അവകാശമില്ല എന്നും സാരം. അതേസമയം എല്ലാ മനുഷ്യർക്കും വിധിക്കാനും വിധിക്കാതിരിക്കാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ മണ്ണ് അഥവാ ദൈവം തീർച്ചയായും നൽകുന്നുണ്ട്. ഓരോരോ സന്ദർഭങ്ങളിലെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂമിയിലെങ്ങുമുള്ള ഓരോ മനുഷ്യനും അറിവിന് അനുസരിച്ച് നീതി നടപ്പാക്കുന്നുണ്ട്. ഗൃഹ ഭരണത്തിൽ കൊച്ചു കുട്ടികൾ പോലും നീതി നടപ്പാക്കുന്നുണ്ട്. അറിവിന് അനുസരിച്ച് അഥവാ ധർമ്മശാസ്ത്രപരമായിട്ട് നീതി കാര്യങ്ങളെ പറയുന്നതും, നീതി നടപ്പാക്കുന്നതും വേതനം വാങ്ങിയിട്ടുമല്ല. ഗൃഹ ഭരണത്തിൽ മാത്രമല്ല, സമൂഹ കാര്യങ്ങളിലും ധർമ്മശാസ്ത്രപരമായിട്ട് തീരുമാനിക്കണം എന്നേയുള്ളൂ. മന്ത്രിമാർ തീരുമാനിച്ചാലും, സാധാരണ ജനങ്ങൾ തീരുമാനിച്ചാലും സത്യം ഒന്നേയുള്ളൂ. കൂടുതൽ ശരിയായിട്ടു ബോദ്ധ്യപ്പെടുന്നതിനെ അംഗീകരിക്കാൻ പോലീസ് സേന ഉൾപ്പെടെയുള്ള എല്ലാ ജനങ്ങളും തയ്യാറാവുകയും വേണം.

ധർമ്മശാസ്ത്രത്തെ അറിയാവുന്നവർ അതിൻപ്രകാരം പ്രവർത്തിക്കുമ്പോൾ, അവരെ സഹായിക്കുകയാവണം പോലീസ് സേനയുടെ ചുമതല. പകരം അധമ നിയമങ്ങളെ ചുമന്നുനടക്കുന്നത് അവസാനിപ്പിക്കണം. നിയമങ്ങളെ ജനങ്ങൾ കൈയ്യിലെടുക്കാൻ പാടില്ല എന്ന് പോലീസ് സേന ഉൾപ്പെടെയുള്ള ഇന്നത്തെ ഭരണാധികാരികൾ പറയുന്നത്;  ഇന്നത്തെ ഭൂമിയിലെ അധമ നിയമങ്ങളെയും പൂച്ചാണ്ടി ഭരണഘടനകളെയും സംബന്ധിച്ചാണ്. അധമങ്ങളായ കടലാസ് രേഖകളിലൂടെ അസ്തിത്വം നേടിയിട്ടുള്ള നിയമങ്ങളെ ജനങ്ങൾ കൈയ്യിലെടുത്താൽ, എടുക്കുന്നവരുടെയും ചുറ്റുമുള്ളവരുടെയും ശരീരം നാറുന്നതാണ്, അഴുക്കാവുന്നതാണ്, ആനന്ദങ്ങൾക്കെല്ലാം കുറവുണ്ടാകുന്നതാണ്.

യഥാര്‍ത്ഥമായ ധർമ്മശാസ്ത്രം ഉൾപ്പെടെയുള്ള എല്ലാ വേദങ്ങളെയും മണ്ണിൽ മഹാലയിപ്പിച്ചിരിക്കുകയാണ്; അനന്തങ്ങളെന്നോണമുള്ള അവയെ കൈയ്യിലെടുക്കാൻ യാതൊരാൾക്കും കഴിയുന്നതല്ല. അവയെല്ലാം മനുഷ്യരുടെ ഹൃദയത്തിൽ ഉൾപ്പെടെ ഭൂമിയിലെങ്ങുമുണ്ട്. ഹൃദയത്തിലുള്ള ധർമ്മശാസ്ത്രത്തെ ഹൃദയത്തിൽ വച്ച് കടയണം, പ്രവർത്തിപ്പിക്കണം. പോലീസ് സേന ഉൾപ്പെടെയുള്ള ഭരണാധികാരികൾ ചെയ്യേണ്ടുന്നത് അതാണ്. ധർമ്മശാസ്ത്രത്തെ അറിയാവുന്നവരും ധർമ്മ ശാസ്ത്രം പ്രകാരം ജീവിക്കുന്നവരും സമൂഹത്തിലെ നീതി കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുകയാണു വേണ്ടത്.

ഒരു ഉദാഹരണത്തെ ലഘുവായിട്ട് കുറിക്കാം :- കേരളത്തിലെ കോട്ടയത്തിനടുത്തുള്ള ഒരു സാധു കുടുംബം. അമ്മ, 2-3 കുട്ടികൾ. അമ്മ കൂലിവേല ഉൾപ്പെടെ വളരെയേറെ കഷ്ടപ്പാടുകളെ സഹിച്ച് മൂത്ത മകനെ വക്കീൽ പണി പഠിപ്പിച്ചു. പഠിത്തം കഴിഞ്ഞ് പ്രാക്ടീസിനു പോയ യുവാവ് മദ്യപാനം ആരംഭിച്ചു. അമ്മയുടെയും ഉറ്റവരുടെയും ഉപദേശങ്ങളെ സ്വീകരിക്കാൻ തയ്യാറായില്ല. ദിവസവും വീട്ടിൽ വഴക്കും ബഹളവുമായി. അമ്മ കൂലിവേല ചെയ്ത് ഭക്ഷണത്തിനു നേടുന്ന പണത്തെ പിടിച്ചുപറിക്കുകയും, അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന അതിനീച അവസ്ഥയിലേക്ക് മകൻ കൂപ്പുകുത്തി. സഹിക്കവയ്യാതെ അമ്മയും ഇളയമകനും ചേര്‍ന്ന് വക്കീൽ-മോനെ കൊന്നു കെട്ടിത്തൂക്കി. ആത്മഹത്യയായി വരുത്തി തീർക്കാനുള്ള ശ്രമത്തെ അയൽക്കാരുടെയും, പോലീസുകാരുടെയും വക്കീലന്മാരുടെയും  ജഡ്ജിമാരുടെയും മറ്റും പരിശ്രമം വിഫലമാക്കി. കഷ്ടപ്പെട്ട് മോനെ വളർത്തി വലുതാക്കിയ അമ്മയെയും കുട്ടികളെയും അന്വേഷണങ്ങളുടെയും തെളിവെടുപ്പുകളുടെയും വിചാരണകളുടെയും പേരിൽ കൂടുതൽ പീഢിപ്പിക്കാനാണ് മന്ത്രിമാരും മറ്റും ശ്രമിച്ചതെന്നു തോന്നുന്നു. 💓പ്രസ്തുത കേസിലെ ധർമ്മശാസ്ത്ര-നീതിശാസ്ത്ര വിശകലനം :-  വക്കീൽ-മോനെ പ്രസവിക്കുകയും, വളർത്തി വലുതാക്കാൻ കഷ്ടപ്പെടുകയും ചെയ്ത അമ്മ, മോന്റെ പീഢനങ്ങളെ താങ്ങാനാവാതെ വധിക്കാൻ തയ്യാറാകുമ്പോൾ, ആത്മഹത്യയായി വരുത്തി തീർക്കാനുള്ള ശ്രമത്തെ വേണ്ടി വന്നത് സമൂഹത്തിലെ അധമ നിയമങ്ങളും സംവിധാനങ്ങളും നിമിത്തമാണ്. എന്തെന്നാൽ വക്കീൽ-മോനെ സംഹരിക്കുവാനുള്ള അവകാശവും അധികാരവും അമ്മയ്ക്കും ഉറ്റവർക്കും ഉണ്ട്. ധർമ്മശാസ്ത്രപരമായിട്ട് ജീവിക്കുന്നവർക്ക്, ധർമ്മശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്നവരെ ഭരിക്കുവാനും ആവശ്യമെങ്കിൽ വധം ഉൾപ്പെടെയുള്ള ശിക്ഷകളെ നൽകാനും ധർമ്മ ശാസ്ത്രം അനുവദിക്കുന്നുണ്ട്. വധം ഉൾപ്പെടെയുള്ള ധാർമ്മിക ഉത്തരവാദിത്തത്തെ പൂർത്തിയാക്കുന്ന വ്യക്തിക്ക് മനോവീര്യം കൊടുക്കുകയും ശവശരീരത്തെ മറവു ചെയ്യുകയുമാണ് അത്തരം സന്ദർഭങ്ങളിൽ ജനങ്ങളുടെ പൊതുവായ ആവശ്യം. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനായിട്ട് ജനങ്ങൾ ഊട്ടുന്നവർ കടമകളെ മറന്നു കൊണ്ട് പൂച്ചാണ്ടി നിയമങ്ങൾ പ്രകാരം ജനങ്ങളെ പീഢിപ്പിക്കുന്നത് ദൈവീകമല്ല.

വക്കീൽ-മോൻ മദ്യപാനി ആവാനും, തിരുത്താൻ ശ്രമിച്ചിട്ടു പരാജയപ്പെടുവാനും കാരണം സമൂഹത്തിലെ അധമ നിയമങ്ങളും സംവിധാനങ്ങളുമാണ്. കടുത്ത ദൈവീക ശിക്ഷകളെ മന്ത്രിമാരും സർക്കാർ-ജീവനക്കാരും പോലീസും മറ്റും ഉൾപ്പെട്ട ഭരണാധികാരികൾ വാരിക്കൂട്ടുന്നുണ്ട്.
നികുതികളെയും മറ്റും നൽകിക്കൊണ്ട് വക്കീൽ-മോന്റെ അമ്മ ഉൾപ്പെടെയുള്ള ജനങ്ങളെല്ലാം ഊട്ടുന്ന ദാസന്മാരായ ഭരണാധികാരികൾ കടമകളെ ചെയ്തില്ല. മകനെ വധിക്കേണ്ടിവന്നതിന് കാരണക്കാരായ പൂച്ചാണ്ടിക്കോടതികളിലെ ന്യായാധിപന്മാരും പോലീസും ഉൾപ്പെടെയുള്ളവരെ ശിക്ഷിക്കാനുള്ള അവകാശം വക്കീൽ-മോന്റെ അമ്മ ഉൾപ്പെടെയുള്ള ജനങ്ങൾക്കെല്ലാം ഉണ്ട്.

മദ്യ വിചാരണ. മദ്യപാനത്ത സമൂഹത്തില്‍ അനുവദിക്കാമോ എന്നതിനെ ധർമ്മശാസ്ത്രപരമായിട്ട് വിശദീകരിക്കുന്നു. മഹാശക്തിയായ ദൈവം മഹാഉചിതമായി പ്രവർത്തിപ്പിക്കുന്ന മനുഷ്യരുടെ നാഢീവ്യൂഹത്തെ താളംതെറ്റിക്കുന്ന മദ്യത്തിന്റെ നിർമ്മാണത്തെ പാനത്തിനായിട്ട് ഉപയോഗിക്കാതെ ശ്രദ്ധിക്കേണ്ടവരാണ് ജനങ്ങളുടെ ദാസരായ ഭരണാധികാരികൾ. പാനത്തിനായിട്ട് മദ്യം നിർമ്മിക്കുകയോ, നിർമ്മാണത്തിന് അനുവദിക്കുകയോ ചെയ്യുന്ന മന്ത്രിമാരും ജഡ്ജിമാരും സർക്കാർ-ജീവനക്കാരും പോലീസും മറ്റും ഉൾപ്പെട്ട ഭരണാധികാരികൾ പിശാചുക്കളുടെ പണിയാണു ചെയ്യുന്നത്, അധമരാണവർ. ദൈവം നല്‍കിയിട്ടുള്ള സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് മദ്യപിക്കുവാനോ അനുവദിക്കുവാനോ കഴിയുന്നതല്ല. എന്തെന്നാൽ വ്യക്തിസ്വാതന്ത്ര്യത്തെ ധർമ്മശാസ്ത്രപരമായിട്ട് - മറ്റുള്ളവർക്ക് ദോഷമുണ്ടാക്കാതെ -ഉപയോഗിക്കേണ്ടതുണ്ട്. അല്ലെന്നാൽ, ഒന്നാമത്തെ വേദമായ ഭൗതിക ശാസ്ത്രത്തിന്റെ വികസനത്തിലൂടെ നേടാൻ കഴിഞ്ഞിട്ടുള്ള ആനന്ദങ്ങളെ ഉപേക്ഷിച്ചുകൊണ്ടും ഉടുതുണി മാത്രമെടുത്ത് നാട് വിടാനും, മറ്റുള്ള ജന്തുക്കൾക്ക് സ്വൈരവിഹാരം ചെയ്യാൻ  (ദൈവം) അനുവദിച്ചിട്ടുള്ള കാട്ടിൽ പോയി, മദ്യം ഉൾപ്പെടെയുള്ളവ വാറ്റിക്കുടിച്ചും, ഇലകൾ കൊണ്ട് നാണം മറച്ചും മറയ്ക്കാതെയും മറ്റും ഇഷ്ടംപോലെ ജീവിക്കാം. നാട്ടിലെ മനുഷ്യർക്ക് കാട്ടിൽ അധികാരമില്ലെന്ന് മഹാശാസ്ത്രപരമായിട്ട് അറിയണം. അല്ലെന്നാൽ, ഭൗതിക ശാസ്ത്ര വികസനത്തിലൂടെ നേടാൻ കഴിഞ്ഞിട്ടുള്ള ആനന്ദ വസ്തുക്കളും ആയുധങ്ങളും ഇല്ലാതെ ഉടുതുണി മാത്രം ധരിച്ച് കാട്ടിൽ അധികാരം ചെലുത്താവുന്നതാണ്. മറ്റുള്ള ജീവികളും  ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന ഉൾക്കാഴ്ചയോടെ ധർമ്മശാസ്ത്രപരമായിട്ട് ദൈവത്തിന്റെ കുഞ്ഞുങ്ങളായ മനുഷ്യർ പെരുമാറണം എന്ന് സാരം.

വക്കീൽ-മോനും, അമ്മയും, ഉറ്റവരും, പീഢിപ്പിച്ച ഭരണാധികാരികളും,  മഹാപ്രപഞ്ചത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളും ഉൾപ്പെടെയുള്ള സർവ്വസൃഷ്ടികൾക്കും മഹാത്ഭുതകരമെന്നോണം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതും ഉൾപ്പെടെ മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാനീതിശാസ്ത്രം വിശദീകരിക്കുന്നുണ്ട്.

💓 💓 💓 മനുഷ്യർ തട്ടിക്കൂട്ടുന്ന (അധമ) നിയമങ്ങൾ പ്രകാരം എങ്ങനെയെങ്കിലുമൊക്കെ മനുഷ്യരും മറ്റുള്ള ജീവികളും ജീവിക്കട്ടെ എന്നല്ല ദൈവശാസ്ത്രം. ജീവികളെല്ലാം ഉൾപ്പെട്ട മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭരിക്കുകയും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതും സ്രഷ്ടാവായ ദൈവത്തിന്റെ ഉത്തരവാദിത്തമാണ്. www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിലെ മഹാനീതിശാസ്ത്രത്തെ പഠിക്കുമ്പോൾ, ദൈവം എല്ലായ്പ്പോഴും മഹാമംഗളമായിട്ടു മഹാനിർവ്വഹിക്കുന്നുമുണ്ട് എന്ന് സുവ്യക്തമായി ബോദ്ധ്യപ്പെടുന്നതാണ്. മഹാശക്തിയായ ദൈവം, മഹാപ്രപഞ്ചത്തിന്റെ മഹാഭരണാധികാരിയും മഹാനീതിപതിയുമായിട്ട് എക്കാലവും മഹാവാത്സല്യത്തെ ചൊരിയണമെന്ന് മനുഷ്യരെല്ലാം ആഗ്രഹിക്കുന്നതുമാണ്. 💓 💓 💓

ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ സമൂഹ ജീവിതത്തിൽ സംഭവിക്കുന്ന മുഖ്യ തിരുത്തൽ ഇന്നത്തെ കോടതികൾ ഉൾപ്പെടെയുള്ള ഭരണകൂടത്തിലാണ് എന്ന് സുവ്യക്തമായിരിക്കുമല്ലോ.

മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ സമ്പൂർണ്ണമായും മണ്ണിൽ മഹാലയിപ്പിച്ചിട്ടുണ്ട് എന്നാവുമ്പോൾ, ജനങ്ങൾ പാലിക്കേണ്ടതിന്നായിട്ട് ഭരണഘടനകളെ സൃഷ്ടിക്കാനും നിയമങ്ങളെ തട്ടിക്കൂട്ടാനും മനുഷ്യ ഭരണാധികാരികൾ സാഹസപ്പെടണ്ടാ എന്ന് തെളിയുന്നു. മണ്ണിന്റെ നിയമങ്ങൾ പ്രകാരം, സാമൂഹിക കാര്യങ്ങളിൽ ഉടനുടൻ തീർപ്പുകല്പിക്കുന്ന ന്യായാധിപന്മാരായിട്ട് ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികൾ രൂപാന്തരപ്പെടുന്നു. അതോടെ ഇന്നത്തെ പൂച്ചാണ്ടിക്കോടതികളും അനുബന്ധങ്ങളായ അധമ സംവിധാനങ്ങളും അവസാനിക്കുന്നതാണ്.  ജനങ്ങളുടെ ദാസന്മാരായ രാജാവും മന്ത്രിമാരും ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ സ്വയമേവ കണ്ടെത്താനും
നിറവേറ്റാനും ശ്രദ്ധിക്കേണ്ടവരാണ്; ഊട്ടുന്ന ജനങ്ങളോടുള്ള കടപ്പാടാണത്.

ധർമ്മശാസ്ത്ര പ്രകാരം ഏതൊരു വ്യക്തിക്കും, ജനങ്ങളുടെ ദാസന്മാരായ മന്ത്രിമാരെയും മറ്റും പരസ്യമായി ചോദ്യം ചെയ്യാനും, ആവശ്യമെങ്കിൽ പുറത്താക്കാനും പുതിയ നിയമനം നടത്താനും കഴിയുന്നതാണ്. ദൈവ-വിപ്ലവത്തോടെ ഗുരു കുല വിദ്യഭ്യാസ സമ്പ്രദായത്തെ മടക്കി കൊണ്ടുവരുമ്പോൾ കാര്യങ്ങൾ എളുപ്പമാവുന്നതാണ്.

ജോലി ചെയ്യാതെ വേതനവും, വേതന വർദ്ധനകളും ആഗ്രഹിക്കുന്ന നീചത്തങ്ങളും അലസതയും ജനങ്ങളിൽ വർദ്ധിച്ചുപോരുന്നുണ്ട്. ധർമ്മശാസ്ത്രപരമായിട്ട് ജീവിക്കുകയാണ് പരിഹാരം. ഒന്നാമത്തെ വേദമായ ഭൗതിക ശാസ്ത്രത്തിന്റെ വികസനത്തിലൂടെ നേടാൻ കഴിഞ്ഞിട്ടുള്ള ആനന്ദങ്ങളെ ധർമ്മശാസ്ത്രപരിധികളോടെ മാത്രം ആസ്വദിക്കുവാനും ദൈവീകമായ സാമ്പത്തിക ശാസ്ത്രത്തെ പിൻപറ്റുവാനും തയ്യാറാകുമ്പോൾ അടിസ്ഥാനപരമായിട്ട് മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.

💓 💓
ജനങ്ങളുടെ പൊതുവായ ആവശ്യമല്ലാത്തവയെ ജനങ്ങൾ ഭരണകൂടത്തെ ഏല്പിച്ചു കൂടാ, ഭരണകൂടം ഏൽക്കാനും പാടില്ല. ജനങ്ങളുടെ അലസതയെ ചൂഷണംചെയ്ത് ഭരണകൂടത്തിന്റെ പ്രവർത്തന മേഖലകളെ വിപുലപ്പെടുത്താൻ ഭരണാധികാരികൾക്ക് കാലാനുസൃതമായിട്ട് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ ഭരണ സംവിധാനങ്ങൾ ഇല്ലെങ്കിൽ ജീവിതം സ്തംഭിക്കുമെന്നുപോലും അനേകർ ചിന്തിച്ചെന്നുവരും. എന്നാൽ സത്യമതല്ല. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾ അല്ലാത്തവയെ ചേര്‍ത്ത് ഉണ്ടാക്കിയ വലിപ്പം ബലൂൺ പോലെയാണ്. എത്ര വലിയ ബലൂൺ ആണെങ്കിലും നിസ്സാരമായിട്ട് പൊട്ടുന്നതാണ്, രാഷ്ട്രീയ പാര്‍ട്ടികളും അങ്ങനെയാണ്. ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള 'രാഷ്ട്രീയ-മത-ജാതി-ഉപജാതി ഭരണകൂടങ്ങളാവുന്ന ബലൂണുകൾ' ഒന്നിച്ചു പൊട്ടുന്നതും, സർവ്വരും സത്യങ്ങളെ മനസ്സിലാക്കുകയും ഉള്‍ക്കൊണ്ടു പ്രവർത്തിക്കുകയും ചെയ്യുന്നതാണ്.

💓💓💓💓💓💓💓💓💓

ജനങ്ങളുടെയെല്ലാം ദാസന്മാരായ ഭരണാധികാരികൾ അറിയേണ്ടുന്നതും ശ്രദ്ധിക്കേണ്ടുന്നതുമായ ഏതാനും കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഏക മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനായ ഈയുള്ളവൻ വിശകലനം ചുരുക്കാം :-

💓
കാലമാറ്റത്തിൽ ആവശ്യം വിഭാഗത്തിലുള്ള തൊഴിലുകൾ മനുഷ്യരുടെ അത്യാവശ്യങ്ങളാണെന്നു തോന്നുമെങ്കിലും സത്യമതല്ല. അത്യാവശ്യങ്ങളല്ലാത്തവ അത്യാവശ്യം എന്ന കള്ളപ്പേരിൽ പ്രവർത്തിക്കുമ്പോൾ, മണ്ണിന്റെ മൂലകങ്ങളിലുള്ള ന്യൂനശക്തികൾ പ്രവർത്തിക്കുന്നതും, സത്യാവസ്ഥ പുന:സ്ഥാപിക്കും വരെ സമൂഹത്തില്‍ തീവ്രവാദം ഉൾപ്പെടെയുള്ള അധർമ്മങ്ങളെ ഉണ്ടാക്കുന്നതും വർദ്ധിപ്പിക്കുന്നതുമാണ്.

ഉദാഹരണത്തിന് ഇന്ത്യയെപോലെയുള്ള രാജ്യങ്ങളിൽ ജനങ്ങളുടെ നികുതിപ്പണവും ഊര്‍ജ്ജവും സ്വസ്ഥതയും സമാധാനവും (ജീവിതവും ആയുസ്സും !) സമയങ്ങളുമെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് പൊതുതെരഞ്ഞടുപ്പുകൾ നടത്തുന്നത് യഥാര്‍ത്ഥത്തിൽ ജനങ്ങൾക്കു വേണ്ടിയല്ല. അധമ സംവിധാനങ്ങൾ മാത്രമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത-ജാതി പ്രസ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്നവർക്ക് മന്ത്രിമാരാവാനും അവരുടെ ഇഷ്ടത്തിന് അധമ നിയമങ്ങളെ തട്ടിക്കൂട്ടാനും ജനങ്ങളെ ഭരിച്ചു-കൊള്ളയടിക്കാനും പീഢിപ്പിക്കാനും മറ്റുമാണ്. കൈവിട്ടു പോയതെന്നു പറയാവുന്ന സുപ്രധാന വസ്തുത മുമ്പ് സൂചിപ്പിച്ചുവല്ലോ  : ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് നല്ലവരായ വ്യക്തികളോട് അപേക്ഷിക്കേണ്ടത് ജനങ്ങളാണ്. പകരം; കുറെ വ്യക്തികളും അനുചരന്മാരും ജനങ്ങളോട് വോട്ട് യാചിക്കുമ്പോൾ, ആവശ്യം അവർക്കാണെന്നും ലക്ഷ്യം അധികാരങ്ങളും അവരുടെയെല്ലാം സ്വാർത്ഥങ്ങളുമാണെന്നും സുവ്യക്തമാകുന്നു.

സമ്മതി, ദാനം, അവകാശം, എന്നീ വാക്കുകളെ സമ്മതി ദാനം, സമ്മതി ദാന അവകാശം എന്നിങ്ങനെ ചേർത്തതു  പോലും തെറ്റാണ്. അധമമായ  തട്ടിക്കൂട്ടലാണത് ! ദാനമായി കൊടുക്കുന്ന ഒന്നല്ല സമ്മതി. സമ്മതിയെ ദാനമായി കൊടുത്താൽ, കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും മഹാനീതിശാസ്ത്ര പ്രകാരം പാപം ലഭിക്കുന്നതാണ്. വോട്ട് ചെയ്തുപോരുന്ന എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളും പാപം വാങ്ങുന്നത് ഭരണാധികാരികളെപ്പറ്റിയുള്ള അവരുടെ  പരാതികളിൽ പ്രകടമാണ്.

💓
രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ നേതാക്കൾ പോലും പ്രസ്ഥാനങ്ങളുടെ ലക്ഷ്യങ്ങളെ മറന്നും മറച്ചും തെറ്റിച്ചും പ്രവർത്തിക്കുന്നത് വിഷയമല്ലാതായിരിക്കുന്നു. ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റ് - മാർക്സിസ്റ്റ് ചിന്തകളെ പിന്തുണയ്ക്കുന്നവർ തങ്ങളുടെ സ്വകാര്യ സമ്പത്തുകളെ ഉപേക്ഷിച്ചുകൊണ്ട് അവയെ പൊതു സമ്പത്തുകളിൽ ചേർക്കാനും പൊതുസമ്പത്ത് വർദ്ധിപ്പിക്കാനും തയ്യാറാവണം ! ദൈവീകമായ അഥവാ കുറ്റങ്ങളും കുറവുകളുമില്ലാത്തതായ സാമ്പത്തിക ശാസ്ത്രത്തെ www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. ദൈവീകമായ സാമ്പത്തിക ശാസ്ത്രം പഠിച്ചാൽ തന്നെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നവർക്ക് ശുചിത്വ മാർഗ്ഗം സുവ്യക്തമാകുന്നതാണ്. എല്ലാ ഇസങ്ങളെയും മഹാശാസ്ത്രപരമായിട്ട് ശുദ്ധിചെയ്യുകയാൽ, മാറ്റങ്ങളെ ആനന്ദത്തോടെ സ്വീകരിക്കാൻ എല്ലാവർക്കും കഴിയുന്നതാണ്.

💓
ജനങ്ങളെ സേവിക്കുന്നതിനെ തങ്ങളുടെ ആനന്ദമായിട്ടു കരുതുന്നവർ തെരഞ്ഞെടുപ്പു മത്സരങ്ങളെ ശരിവയ്ക്കുകയോ മത്സരിക്കുകയോ ചെയ്യില്ല. ഗാന്ധിജിയെപ്പോലെ സ്വന്തം കൈകൾകൊണ്ട് റോഡുകളിലും ബസ് സ്റ്റാന്റുകളിലും മറ്റുമുള്ള മാലിന്യങ്ങളെ ശുചിയാക്കി സന്തോഷിക്കാമല്ലോ. അങ്ങനെ എന്തെല്ലാം.

💓
ഓരോ വ്യക്തിക്കും ധർമ്മശാസ്ത്രപരിധികളോടെ സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും ധാർമ്മിക നീതിയെയും നൽകാൻ ഭരണാധികാരികൾ തീർച്ചയായും ശ്രദ്ധിക്കേണ്ടവരാണ്.
ജനങ്ങളെ കൊള്ളയടിക്കുമ്പോഴാണ്  സബ്സിഡികൾ, നികുതി പിരിവ്, ഇൻഷ്വറൻസ്, പബ്ലിക് സർവീസ് കമീഷൻ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലോട്ടറി, ബാങ്ക്, കോടതി, സംസ്ഥാന-കേന്ദ്രനിയമസഭകൾ, തുടങ്ങിയ അധമ സംവിധാനങ്ങൾ ആവശ്യമാവുന്നതും, ഉണ്ടാവുന്നതും.

💓യാതൊരു നികുതികളും ദൈവീകമല്ല💓

മണ്ണിന്റെ നിയമങ്ങൾ, യാതൊരു നികുതികളെയും അനുവദിക്കുന്നില്ല. ഉടന്‍തന്നെ ഭൂമിയിലെങ്ങും ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ വസ്തു നികുതി, കെട്ടിട നികുതി, ആദായ നികുതി, വ്യാപാര നികുതി, തൊഴിൽ നികുതി, സേവന നികുതി, തുടങ്ങിയ സർവ്വ നികുതികളും; കൂടാതെ രജിസ്ട്രേഷൻ ഫീസ്, ലൈസന്‍സ് ഫീസ്,   തുടങ്ങിയവകളും ഇല്ലാതാവുന്നതാണ്.
ഇന്നത്തെ നികുതി-കാര്യാലയങ്ങളിൽ അധമ ജോലികൾ ചെയ്ത് ബഹുവിധങ്ങളിലായിട്ട് മുഴുവൻ ജനങ്ങളെയും പീഢിപ്പിച്ചുപോരുന്ന അനേകർക്ക് സാത്വികമായ ജോലികളെ സ്വീകരിക്കാൻ കഴിയുന്നതാണ്. നികുതി മന്ദിരങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ സമൂഹത്തിലെ ഏറെക്കുറെ മുഴുവൻ ജനങ്ങൾക്കും വളരെയേറെ സാമ്പത്തിക ആശ്വാസം ഉണ്ടാകുന്നതാണ്; നികുതിപ്പണവുമായി ബന്ധപ്പെട്ടതും കൊടുംഅധമങ്ങളുമായ അനവധി ജോലിഭാരങ്ങൾ ഒഴിയുന്നതാണ്;💓 ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളായ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും മാനസികവും ശാരീരികവുമായ സ്വസ്ഥതയും സമാധാനവും ജീവതാനന്ദവും വർദ്ധിക്കുന്നതാണ്.
ഊട്ടുന്ന ജനങ്ങൾക്ക് കൊടുംദുരിതങ്ങളും കഷ്ടപ്പാടുകളും നൽകുന്നത് അധമന്മാരായ ഭരണാധികാരികളുടെ ദുസ്വാർത്ഥങ്ങളും അധമ വിനോദങ്ങളുമായിരിക്കുന്നു !

💓ജീവഘടകമായ ജലത്തെ സൗജന്യമായിട്ട് (ആവശ്യക്കാരായ) വീട്ടുകാർക്കെല്ലാം നൽകാനും, സൗജന്യമായിട്ട് പൊതുക്കിണറുകളും സത്രങ്ങളും സ്ഥാപിക്കാനും പൊതുജന സേവനത്തെ ധർമ്മശാസ്ത്രപരമാക്കാനും ഭരണാധികാരികൾ ബാദ്ധ്യസ്ഥമാകുന്നതാണ്.

💓ജോലിയിൽ നിന്ന് എപ്പോൾ വിരമിക്കണമെന്നു നിശ്ചയിക്കുന്നത് വ്യക്തിയാണ്; ഭരണകൂടമല്ല. ഇന്ത്യയെപോലെയുള്ള രാജ്യങ്ങളിൽ ഭരണാധികാരികൾ സ്വന്തം കാര്യത്തിൽ അതിനെ ശരിവയ്ക്കുന്നുണ്ട്, 90-100..... വയസ്സുവരെ മന്ത്രി, മുഖ്യമന്ത്രി, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിങ്ങനെ ജനങ്ങളെ ഭരിക്കുന്ന തൊഴിൽ ചെയ്യാം; അവരെ ഊട്ടുന്ന ജനങ്ങളെല്ലാം 55-58-60 വയസ്സുകളിൽ വിരമിച്ചുകൊള്ളണം. മനുഷ്യർക്കെല്ലാം വ്യക്തിസ്വാതന്ത്ര്യത്തെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള ദൈവം, മനുഷ്യാവതാരമെടുത്താൽ, 55 വയസ്സിൽ ജോലിയിൽ നിന്ന് വിരമിക്കണം; കൈക്കൂലി കൊടുത്ത് കള്ള ജനന സർട്ടിഫിക്കറ്റു വാങ്ങിക്കൊടുത്താൽ വിരമിക്കൽ തീയതി നീട്ടാം; ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കണമെങ്കിൽ ഫൈൻ എന്ന പേരിൽ കൈക്കൂലി കൊടുക്കണം; അത്യാവശ്യ കാര്യത്തിനു സ്പീഡിൽ വാഹനമോടിച്ചാൽ ഫൈൻ എന്ന പേരിൽ കൈക്കൂലി; മോശമായ റോഡുകളിൽ ഹമ്പുകളുടെ നീണ്ട നിര; സർക്കാരിന്റെ ആഫീസുകളിലെല്ലാം കൈക്കൂലി -അഴിമതി മത്സരങ്ങളും ബഹുവിധ പീഢനങ്ങളും...

💓
വീട് പണിയാൻ വരുന്ന ആശാരിയും മേശിരിയും പണിക്കാരും ഇലക്ട്രിഷ്യനുമൊക്കെ ഏതാനും ദിവസംകൊണ്ട് പണി തീര്‍ത്തു മടങ്ങുന്നവരാണ്. അവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും എന്ന പേരിൽ വീട്ടുകാർ ധനം കൊടുക്കുന്നില്ല. സേവനത്തിന് വേതനം. അതേപോലെ സർക്കാർ ആഫീസുകളിലും മറ്റുമുള്ള ഉദ്യോഗസ്ഥർക്കും ജീവിക്കാൻ ആവശ്യമായ ഒരു വേതനം. തൊഴിലാളിയുടെ സേവനം ആവശ്യമില്ലെങ്കിൽ അവസാനിപ്പിക്കണം. ഭരണാധികാരികൾക്കും മറ്റും തൊഴിലാളികളോട് പ്രത്യേക സ്നേഹം ഉണ്ടാവുന്നത് നല്ലതാണ്; അതേസമയം സാത്വികമായിട്ടുള്ള സേവനമില്ലാതെ വേതനം കൊടുക്കുന്നത് സ്വന്തമായ സമ്പാദ്യങ്ങളിൽ നിന്നു മാത്രമേ പാടുള്ളൂ, പൊതുഖജനാവിൽ നിന്നു പാടില്ല.

സർക്കാർ ജോലി പെൻഷന്റെ മാനദണ്ഡമല്ല. സാത്വികമായിട്ട് ജീവിക്കുന്നവർക്ക് സാമ്പത്തിക പരാജയമുണ്ടായാൽ, സാത്വികമായ സാമ്പത്തിക സഹായം ഭരണകൂടം ചെയ്യേണ്ടതാണ്.

💓
ഉചിതമായ തൊഴിൽ ചെയ്യേണ്ടുന്നത് വ്യക്തിയുടെ ആവശ്യമാണ്, വ്യക്തിക്കു തൊഴിൽ ഉണ്ടാക്കുന്നത് പൊതുവായ ആവശ്യമല്ല.

💓
ഭരണാധികാരികളുടെ ധർമ്മങ്ങളും സ്ഥാനങ്ങളും ഭരണച്ചിലവുകൾക്കുള്ള ശാസ്ത്രീയമായ പദ്ധതികളുമെല്ലാം മണ്ണിന്റെ നിയമങ്ങളിലുണ്ട്.

💓
രാജ്യത്തെയും ജനങ്ങളെയും തങ്ങൾ രക്ഷിക്കുന്നുവെന്ന് ഭരണാധികാരികളും പട്ടാളക്കാരും മറ്റും ചിന്തിച്ചുപോരുന്നത് കടുത്ത അജ്ഞാനവും അവിവേകവും നിമിത്തമാണ്, ദൈവനിന്ദയുമാണ്. രാജ്യം അഥവാ ഭൂമി അഥവാ ദൈവം, ജനങ്ങളെയും മറ്റുള്ള ജീവികളെയും സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് യഥാര്‍ത്ഥത്തിൽ ചെയ്യുന്നത്.

രാജ്യം അഥവാ ഭൂമി എന്നാലെന്താണ് എന്ന് പഠിക്കാനും അന്വേഷിക്കുവാനും കഴിയണമെങ്കിൽ, രാജ്യം അഥവാ ഭൂമി അഥവാ മണ്ണ് കനിയണം. ജനങ്ങൾക്കും എല്ലാ ജീവികൾക്കും ജീവിക്കാൻ ആവശ്യമായ സർവ്വതും നൽകി സംരക്ഷിക്കുന്ന മണ്ണിനെ സ്നേഹിക്കുന്നവരോട് മണ്ണ് കനിയുന്നുണ്ട്. രാജ്യങ്ങളിലെ മുഖ്യ ഭരണാധികാരികൾ ഉൾപ്പെടെയുള്ള അനേകരേക്കാൾ പുണ്യം നേടാൻ കഴിഞ്ഞിട്ടുള്ള കോടിയിലേറെ കൃഷിക്കാർ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും ആനന്ദത്തോടെ ജീവിക്കുന്നുണ്ട്. ജീവിക്കുന്ന രാജ്യത്തപ്പറ്റിയും ഭരണാധികാരികളെപ്പറ്റിയും തുച്ഛമായി മാത്രം അറിയാവുന്ന വിഡ്ഢികളെന്ന് അവരെ ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർ കണക്കാക്കുമ്പോൾ, സത്യം മറ്റൊന്നാണ്. ആവശ്യമല്ലാത്ത കാര്യങ്ങളെ അറിയാനും പഠിക്കാനുമായിട്ട് കൃഷിക്കാരുടെ (അഥവാ കൃഷിക്കാർക്ക് ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്ന) ഊര്‍ജ്ജവും സ്വസ്ഥതയും  സമയങ്ങളുമെല്ലാം നഷ്ടമാവാതെ മണ്ണായ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായിട്ട് പരമാനന്ദത്തോടെ ജീവിക്കാനുള്ള ഭാഗ്യത്തെ കൃഷിക്കാർക്ക് ലഭിക്കുന്നു. അവർ ജീവിക്കുന്നത് ഏതെങ്കിലും രാജ്യത്തിലെ പ്രജ ആയിട്ടല്ല, മറിച്ച് മണ്ണിന്റെ സന്തതി ആയിട്ടാണ്, അഥവാ ഭൂമ്യനായിട്ടാണ്.
അതേസമയം ഭരണാധികാരികളുടെ നില മോശമായി മാറുന്നു. എങ്ങനെയെന്നാൽ; ഭരണാധികാരികളാവാനുളള അവസരത്തെ ലഭിക്കുന്നത് മുഖ്യമായും 2 കാരണങ്ങളാലാണ്. ( 1) എല്ലാ തൊഴിലുകളും ചെയ്യാൻ എല്ലാ മനുഷ്യർക്കും അവസരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട്,  ദൈവം മഹാനീതിശാസ്ത്ര പ്രകാരം വ്യക്തിയെ മഹാഅനുഗ്രഹിച്ചു ഭരണാധികാരി-പട്ടം നൽകുന്നതിനെ വേണ്ടതുപോലെ ഉപയോഗിക്കാൻ കഴിയാതെ വരുന്നു. കൂടുതൽ പുണ്യം നേടാൻ കഴിയാത്തത് നഷ്ടമാണ്.  (2) വളരെയേറെ പാപം ചെയ്തിട്ടുള്ളവർക്ക് പാപക്കുഴിയിൽ നിന്നു കരകയറാനും കൂടുതൽ പുണ്യം നേടാനുമായിട്ട്,  ദൈവം മഹാനീതിശാസ്ത്ര പ്രകാരം വ്യക്തിയെ മഹാഅനുഗ്രഹിച്ച് ഭരണാധികാരിയാക്കുമ്പോൾ, വ്യക്തിയുടെ ധാർമ്മിക അധഃപതനം നിമിത്തം, പാപക്കുഴിയുടെ ആഴം വർദ്ധിക്കുന്നു. ഇന്നത്തെ ഭൂമിയിലെ വളരെയധികം ഭരണാധികാരികൾക്കും രാഷ്ട്രീയക്കാർക്കും പ്രസ്തുത ദുരവസ്ഥ ഉണ്ടായിട്ടുണ്ട്.

(( കാലാകാലങ്ങളിലെ ജന (സമൂഹ)ങ്ങളുടെ സൗകര്യാർത്ഥം ഭൂപ്രദേശങ്ങൾക്ക് അതിർത്തികളെ നിശ്ചയിക്കുകയും ജനങ്ങളെ വേർതിരിക്കുകയും ചെയ്തശേഷം രാജ്യസ്നേഹം, രാജ്യദ്രോഹം, എന്നിവകളുടെ പേരിൽ വാക്കേറ്റങ്ങളും അടിപിടിയും ശിക്ഷകളും ചെയ്തുപോരുന്നത് ഭോഷ്ക്കാണ്. ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മനുഷ്യരൂപിയുമായ ദൈവമായിട്ട് ഭൂമിയെ മനസ്സിലാക്കാൻ കഴിയുന്നവർക്ക്, ദൈവത്തിന്റെ ശരീരത്തിലെ പാദം, വിരല്, നഖം, രോമം, തലമുടി, കണ്ണ്, മൂക്ക്, ചെവി, നാവ്, കയ്യ്, ആമാശയം, പൃഷ്ഠം, ഹൃദയം, തുടങ്ങിയ അനേക ശതകം/ ലക്ഷം/കോടി  അവയവങ്ങളിൽ /കോശങ്ങളിൽ ചിലതായിട്ട് ഇന്ത്യ, ചൈന, ഫ്രാന്‍സ്,  ഇറ്റലി, പാകിസ്താൻ, ബംഗ്ലാദേശ്, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ 200 -ൽ പരം രാജ്യങ്ങളെയും അവയിലെ സംസ്ഥാനങ്ങളെയും ജില്ലകളെയും പഞ്ചായത്തുകളെയും പട്ടണങ്ങളെയും കുന്നുകളെയും മലകളെയും പർവ്വതങ്ങളെയും വനങ്ങളെയും സമുദ്രങ്ങളെയും നദികളെയും തോടുകളെയുമൊക്കെ ബോദ്ധ്യപ്പെടുന്നതാണ്.

ഒരു മനുഷ്യന്റെ ഓരോരോ അവയവങ്ങളും ആരോഗ്യത്തോടിരിക്കുക എന്നതാണ് ആനന്ദകരം. അവയവങ്ങൾ ഒത്തൊരുമിച്ചു പ്രവർത്തിക്കുമ്പോൾ അവയവങ്ങളും വ്യക്തിയും ആനന്ദിക്കുന്നു. അവയവങ്ങൾ യോജിച്ചു പ്രവർത്തിച്ചില്ലെങ്കിൽ അവയവങ്ങൾക്കും വ്യക്തിക്കും വിനാശമുണ്ടാകുന്നതാണ്.

തനിക്ക് ജയ് വിളിക്കാൻ ഭൂമി ആരോടും ആവശ്യപ്പെടുന്നില്ല. ഭൂമിക്ക് / ദൈവത്തിന് ജയ് വിളിയുടെ ആവശ്യവുമില്ല; ആരെയും അനുവദിക്കുന്നുമില്ല. അജ്ഞാനികളും അധമരുമായ (?) ജനങ്ങൾ, ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങൾക്കും മറ്റും ജയ് വിളിക്കുമ്പോൾ ശാസ്ത്രീയത ഇല്ലാതാവുന്നു. അതോടെ മത്സരം, തമ്മിലടി, കൊലപാതകം, യുദ്ധം തുടങ്ങിയ പൈശാചിക കാര്യങ്ങൾ സംഭവിക്കുന്നു.

നേതാക്കന്മാരും പട്ടാളക്കാരും മറ്റും മരിക്കുമ്പോൾ രാഷ്ട്രം അവരെ നമിക്കുന്നതായിട്ട് മന്ത്രിമാരും മറ്റും പ്രസ്താവിക്കുന്നത് കടുത്ത ദൈവനിന്ദയാണ്.
ആരെയും ആദരിക്കാനും ആദരിക്കാതിരിക്കാനും വൃക്തികളെന്ന നിലയ്ക്ക് ഭരണാധികാരികൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കൈകടത്താൻ അവർക്ക് അവകാശമില്ല, അധികാരവുമില്ല. ഭൂമി അഥവാ ദൈവം അനുവദിക്കുക കൂടി ചെയ്യുമ്പോഴാണ് ഏതൊരാളും മരിക്കുന്നതെന്നു തിരിച്ചറിയുമ്പോൾ, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും കൂടിയായ ഭൂമി കുഞ്ഞുങ്ങളെ നമിക്കുന്നതായിട്ട് പ്രസ്താവന നടത്തുന്നതിലെ മൗഢ്യത വെളിവാകുന്നു.

ആയുധങ്ങൾക്കും മറ്റും പാഴാക്കുന്ന ധനവും ഊര്‍ജ്ജവും സമയങ്ങളുമെല്ലാം ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടണം, ഉപകരിക്കണം.
അധമ സംസ്കാരം കൊണ്ട് രൂപപ്പെട്ടതായ രാജ്യരക്ഷ എന്ന കള്ളപ്പേരിൽ അറിയപ്പെടുന്ന നികൃഷ്ട തൊഴിൽ ചെയ്യുന്നവരേക്കാൾ അധമരായിട്ടുളളത്, അന്താരാഷ്ട്രപരമായ തിരുത്തൽ നടപടികൾക്ക് പരിശ്രമിക്കാതെ പട്ടാളക്കാരെക്കൊണ്ട് നികൃഷ്ടജോലികളെ ചെയ്യിക്കുന്ന ഭരണാധികാരികളാണ്. ))

💓
ഒരു ജന്മത്ത് ഏറ്റവുമധികം പുണ്യം നേടാൻ കഴിയുന്നത് ഭരണാധികാരിയുടെ അഥവാ രാജാവിന്റെ അഥവാ മന്ത്രിയുടെ ജോലി ചെയ്യുമ്പോഴാണ്, ധാർമ്മികമായിട്ട് അധ:പതിച്ചാൽ ഏറ്റവുമധികം പാപവും.
മഹാനീതിശാസ്ത്ര പ്രകാരം 100 മനുഷ്യ ജന്മങ്ങളെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുന്നതും, രാജാവ് ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്യാൻ ഭൂമിയിലെ എല്ലാ മനുഷ്യർക്കും അവസരം ലഭിക്കുന്നതുമാണ്. 💓

💓 കുറ്റവാളികളും പാപികളുമായവരെ കണ്ടെത്താനും വിചാരണ ചെയ്യാനും (ജനങ്ങളുടെ ദാസന്മാരായ) ഭരണാധികാരികൾ തീർച്ചയായും ശ്രദ്ധിക്കേണ്ടവരാണ്. കുറ്റവാളികൾക്കു നൽകേണ്ടുന്ന ശിക്ഷകളെപ്പറ്റി അഭിപ്രായം പറയുകയും വേണം. എന്നാൽ പരമമായിട്ട് ശിക്ഷ നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടുന്നത് അപരാധത്തെ അനുഭവിച്ചവരോ, അവരുടെ അഭാവത്തിൽ, (ഏറെക്കുറെ ക്രമത്തിൽ) ഉറ്റവരോ ആവണം.

💓 ശരീരത്തിലെ അവയവങ്ങളെ ഛേദിക്കുന്ന ശിക്ഷകൾ പാടില്ല. അവ കാടത്തമാണ്, ധർമ്മ ശാസ്ത്രം അനുവദിക്കുന്നില്ല.

💓 ഭൂമിയിലെങ്ങുമുള്ള രാജ്യങ്ങളിൽ, അറിഞ്ഞും അറിയാതെയും മയക്കു മരുന്ന് കൈവശം വച്ചവരെ വധിക്കുകയോ ദീർഘ കാലം ജയിലിലാക്കുകയോ ചെയ്യുന്നുണ്ട്; തെറ്റായ നടപടിയാണത്. ധർമ്മശാസ്ത്രപരമായിട്ട് ജനസേവനം ചെയ്യാത്തവരും, അറിയാത്തവരും; ഒരു എറുമ്പിനെപ്പോലും സൃഷ്ടിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്തവരും, ജനങ്ങളുടെ ദാസന്മാർ മാത്രവുമായ മനുഷ്യ ഭരണാധികാരികൾ വധ ശിക്ഷകളും മറ്റും ചെയ്തുപോരുന്നത് കടുത്ത ദൈവനിന്ദയും അപരാധവുമാണ്. അക്കൂട്ടർ ദൈവ ശിക്ഷകളെ വാരിക്കൂട്ടുന്നുണ്ട്.

💓
ജീവികളുടെയെല്ലാം ''' മഹാഭരണാധികാരിയും മഹാനീതിപതിയും ''' മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം എല്ലാ ജീവികളുടെയും മഹാദാസനും മഹാദാസിയുമായിട്ട് പ്രവർത്തിക്കുന്നതിനെ അനുകരിക്കാൻ മനുഷ്യ -ഭരണാധികാരികൾ പരിശ്രമിക്കണം. മാനുഷികമായിട്ട്, ജനങ്ങളുടെയെല്ലാം ദാസനാവണം ഭരണാധികാരികൾ.

ഉടനെ തന്നെ ഭൂമിയിലെങ്ങും മായ പ്രത്യക്ഷമാവുകയും ദൈവ-വിപ്ലവം ആരംഭിക്കുകയും ചെയ്യുന്നതാണ്.  മണ്ണിന്റെ നിയമങ്ങൾ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ഭരണഘടനകളായി മാറുന്നതും, അതോടെ നിയമസഭകൾ അവസാനിക്കുന്നതുമാണ്. മണ്ണിന്റെ നിയമങ്ങൾ പ്രകാരം അഥവാ മഹാശാസ്ത്രപരമായ രാജഭരണ സംവിധാനങ്ങൾ ഉണ്ടാവുന്നതും ജനങ്ങൾക്ക് സാമൂഹിക നീതി ഉറപ്പായും ലഭിക്കുന്നതുമാണ്. രാജാവും മന്ത്രിമാരും നീതിന്യായങ്ങളെ നിർവ്വഹിക്കുന്നതോടെ ഇന്നത്തെ അധമ /പൂച്ചാണ്ടിക്കോടതികൾ ഇല്ലാതാവുന്നതുമാണ്.

💓
മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് എല്ലാ മനുഷ്യരും എന്നതിനാൽ, എല്ലാ കുഞ്ഞുങ്ങൾക്കും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകേണ്ടത് മഹാനീതിപതി കൂടിയായ ദൈവത്തിന്റെ ചുമതലയാണ്. അതിന്നായിട്ട്, എല്ലാ മനുഷ്യർക്കും സമ ആനന്ദത്തോടെ ജീവിക്കാൻ ആവശ്യമായതും കുറ്റങ്ങളും കുറവുകളുമില്ലാത്തതുമായ  ധർമ്മശാസ്ത്രത്തെയാണ് മഹാനീതിപതി കൂടിയായ ദൈവം മഹാആവിഷ്ക്കരിച്ചിട്ടുള്ളത്. ധർമ്മശാസ്ത്രത്തെ മഹാവാത്സല്യത്തോടെ മണ്ണിൽ മഹാലയിപ്പിച്ചിട്ടുമുണ്ട്.

എല്ലാ മനുഷ്യരും ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്നതിനാൽ, എല്ലാ കുഞ്ഞുങ്ങൾക്കും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തോടെ, ശാസ്ത്ര സാങ്കേതിക വികസനങ്ങളിലൂടെ ലഭ്യമാവുന്ന അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ അനുഭവിക്കാൻ സാധിക്കണം. മഹാശക്തിയായ ദൈവം മഹാനിർവ്വഹിക്കുന്ന മഹാനീതിശാസ്ത്രത്തിൽ അതിന് മഹാപദ്ധതികളുണ്ട്. ആവക കാര്യങ്ങളെ www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

💓
മഹാശക്തിയായ ദൈവം മഹാപ്രപഞ്ചത്തിൽ ആനന്ദങ്ങളെ സൃഷ്ടിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്തിട്ടുള്ളത് വസ്തുക്കളിൽ മഹാലയിപ്പിച്ചിട്ടുള്ള ന്യൂനശക്തികളിലൂടെയാണ്. മധുരം, കൈപ്പ്, ഉപ്പ്, എരിവ്, പുളി, ഇരുട്ട്, വെളിച്ചം, പുക, ലഹരി, തുടങ്ങിയവയും, അവയിലെല്ലാം അനന്തങ്ങളെന്നോണമുള്ള ഏറ്റക്കുറച്ചിലുകളും ന്യൂനശക്തികളിലൂടെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ജീവികളുടെയെല്ലാം, പ്രത്യേകമായി മനുഷ്യരുടെ ജീവിതകാര്യങ്ങളെ മുഴുവൻ ക്രമീകരിക്കുന്നത് ന്യൂനശക്തികളാണ്. മഹാപ്രപഞ്ചത്തിലെ വസ്തുക്കളിൽ ഉളളടക്കം ചെയ്തിരിക്കുന്ന മഹാശാസ്ത്ര നിയമങ്ങൾ അഥവാ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ചിട്ടുള്ള ദൈവത്തിന്റെ നിയമങ്ങൾ മാത്രമേ മഹാപ്രപഞ്ചത്തിന് അഥവാ ജീവികളുടെയെല്ലാം ജീവിതത്തിന് ചേരുകയുള്ളൂ. മത-ജാതി-ഉപജാതി നിയമങ്ങളെയും അഥവാ മതങ്ങളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിയമങ്ങളെയും, രാഷ്ട്ര ഭരണഘടനകളെയും, ആധാർ, ഹെൽമെറ്റ്, മദ്യ വിചാരം, മദ്യപാനം, മദ്യ വിചാരണ, തുടങ്ങിയവ നിർബ്ബന്ധമാക്കുന്ന നിയമങ്ങളെയുമൊക്കെ നീചങ്ങളായിട്ട്  മണ്ണിലെ വസ്തുക്കളിലുള്ള ന്യൂനശക്തികൾ തിരിച്ചറിയുകയും; അവയെ തിരുത്തുന്നതുവരെയും ഭരണാധികാരികൾ ഉൾപ്പെടെയുള്ള മനുഷ്യരിലൂടെ തന്നെ തീവ്രവാദങ്ങളെയും യുദ്ധങ്ങളെയും ഒളിപ്പോരുകളെയുമെല്ലാം ഉണ്ടാക്കുന്നതുമാണ്. മത-രാഷ്ട്രീയ നേതാക്കളും ന്യായാധിപന്മാർ ഉൾപ്പെടെയുള്ള ഭരണാധികാരികളുമാണ് തീവ്രവാദങ്ങളെ സൃഷ്ടിച്ച കൊടുംതീവ്രവാദികളെന്ന് തെളിയുന്നു. നല്ല പിള്ള ചമഞ്ഞു ജീവിക്കുന്ന അവരെയും മറ്റു പ്രതികളെയുമെല്ലാം മണ്ണിന്റെ നിയമങ്ങൾ അഥവാ മണ്ണായ ദൈവം മഹാനീതിശാസ്ത്ര പ്രകാരം ശിക്ഷിച്ചു തിരുത്തുന്നുണ്ട്. അതീവ ഗൗരവത്തോടെ മനസ്സിലാക്കേണ്ടുന്ന ആവക കാര്യങ്ങളെ www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിലെ ഏതാനും അദ്ധ്യായങ്ങളിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

💓 💓 💓 💓 💓 💓 💓 💓 💓 💓
മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാശാസ്ത്ര സംവിധാനങ്ങളെ ഏറ്റവും ലഘുവായിട്ട് കുറിക്കാം. ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ സർവ്വരും സത്യങ്ങളെ മനസ്സിലാക്കുകയും ഉള്‍ക്കൊണ്ടു പ്രവർത്തിക്കുകയും ചെയ്യുന്നതാണ്.

💓
എല്ലാ സൃഷ്ടിചക്രങ്ങൾക്കും 2 പകുതികളുണ്ട്. ആദ്യ പകുതിയിൽ, മായ അഥവാ ദൈവം പ്രത്യക്ഷമല്ല. രണ്ടാമത്തെ പകുതിയിൽ മായ അഥവാ ദൈവം പ്രത്യക്ഷമാവുകയും ദൈവ-വിപ്ലവം ആരംഭിക്കുകയും ചെയ്യുന്നതാണ്, ശേഷം സൃഷ്ടിചക്രത്തിലെ മനുഷ്യരുടെ സംഹാരവും. ദൈവ-വിപ്ലവം, തുടർന്നുള്ള സംഹാരം, www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുളളതായ അസാധാരണമായ കാര്യങ്ങൾ,  തുടങ്ങിയവയെല്ലാം മഹാശക്തിയായ ദൈവം മഹാശിവമായിട്ട് അഥവാ മഹാമംഗളമായിട്ടു മഹാനിർവ്വഹിക്കുന്നത് ഏക മഹാശക്തിയായ ദൈവം, തന്റെ തന്നെ പകുതിയെ തന്റെ ഏകദാസനായും, മഹാ-മകനായും, ബ്രഹ്മദേവനായും, ഏക പ്രതിനിധിയായും, പ്രപഞ്ച പിതാവായും, സംഹാര നാഥനായും, മഹാനിയമിച്ചും മഹാനിയന്ത്രിച്ചുമാണ്. ദൈവത്തിന്റെ ഏക ദാസന്റെ മഹാശാസ്ത്ര നാമം പരമശിവൻ എന്നാണ്. റസൂൽ, ക്രൈസ്റ്റ്, എന്നിവ പരമശിവന് ഓരോരോ അവസ്ഥകളിൽ ലഭിച്ച പേരുകളാണ്. (ഇസ്ലാം മത സ്ഥാപകനായ മുഹമ്മദിനെയല്ലാ റസൂലെന്നു കുറിച്ചത്. യഥാര്‍ത്ഥ റസൂൽ കൂടിയായ പരമശിവന്റെ ഇടതു നെറ്റിയിലെ ചന്ദ്രക്കലയും നക്ഷത്രവുമാണ് ഇസ്ലാമിക ചിഹ്നമായി മാറിയിട്ടുളളത്. മഹാശക്തിയായ ദൈവം മഹാനിശ്ചയിക്കുമ്പോൾ, പരമശിവന്റെ നെറ്റിയിലെ ചന്ദ്രക്കല യഥാര്‍ത്ഥ ചന്ദ്രന്റെ ദൗത്യം ചെയ്യുന്നതും, നക്ഷത്രം ജീവികളെ സംഹാരം എന്ന ആത്മീയ സാക്ഷാത്ക്കാരത്തിലേക്കു നയിക്കുന്നതുമാണ്.). സൂര്യനെ ഉൾപ്പെടെ മഹാപ്രപഞ്ചത്തിലെ ഏതൊന്നും സൃഷ്ടിക്കാൻ കഴിയുന്ന മഹാസൂര്യനേത്രത്തെ, മഹാശക്തിയും  മഹാദേവനും മഹാദേവിയുമായ ദൈവം, തന്റെ ഏകദാസനും മഹാദാസനുമായ പരമശിവന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. മറ്റു ബഹുവിധ ശക്തികളെയും ഈയുള്ളവന് ഈ ജന്മത്ത്  മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. മഹാശക്തിയായ മഹാദേവി, മഹാഉചിതമായ സമയത്ത്, ശക്തികളെ ആക്ടിവേറ്റ് ചെയ്യുന്നതാണ്. www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

💓
മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം മഹാസമനീതിയെ നൽകുന്നത് എല്ലാവർക്കും സമ ആനന്ദങ്ങളെ മഹാഅനുഗ്രഹിച്ചു നൽകിയാണ്. മഹാപ്രപഞ്ചത്തിലെ ആനന്ദങ്ങൾക്കെല്ലാം അളവുകളുണ്ട്. മൊത്തം 100 അളവ്. ഭക്ഷണ സാധനങ്ങൾക്ക് ആകെ 40 അളവ്, എന്നാൽ ഏറ്റവുമധികം രുചികരമായ ഭക്ഷണത്തിൽ നിന്ന് ഒരു സമയം ലഭിക്കുന്ന പരമാവധി ആനന്ദം 5 അളവാണ്. ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ 4  വിഭാഗങ്ങളായ തൊഴിലുകൾക്കെല്ലാം കൂടി 20, വാത്സല്യം 5, ദാസ്യം 5, ദാനം/ധർമ്മം 5, ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5, എന്നിങ്ങനെ 90 അളവുകൾ. മനുഷ്യന്റെ പരമാനന്ദമായിട്ട്, (ദൈവം) മഹാനിശ്ചയിച്ചിട്ടുളളത് കാമത്തെയാണ്. തന്നെത്തന്നെ മറക്കുകയും ഇണയെ മാത്രം ഓര്‍ക്കുകയും ചെയ്ത് കാമലീല പൂർത്തിയാക്കുന്ന വ്യക്തിക്ക് മനുഷ്യരുടെ പരമാനന്ദമായിട്ട്  ദൈവം മഹാനിശ്ചയിച്ചിട്ടുളള 25 അളവ് കാമാനന്ദം ലഭിക്കുന്നു. വാത്സല്യം 5, ദാസ്യം 5,
ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5 എന്നിവ ചേർന്നാണ് കാമം 25 ഉണ്ടാവുന്നത്. മനുഷ്യർ തങ്ങളെ ത്തന്നെ മറന്ന് കാമാനന്ദത്തിൽ മുഴുകുമ്പോൾ, അവരിലൂടെ ദൈവം കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു.

💓
മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, താൻ സൃഷ്ടിച്ചിട്ടുള്ള ആനന്ദങ്ങൾക്കെല്ലാം അതീതമാണെങ്കിലും, ഒരു ജീവിയെന്നോണം മഹാപ്രപഞ്ചത്തിലെ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനാൽ, കുഞ്ഞുങ്ങളുടെയെല്ലാം സന്തോഷത്തെയും കണക്കാക്കി തനിക്കും ഒരു ആനന്ദത്തെ മഹാനിശ്ചയിച്ചിട്ടുണ്ട്; തന്റെ ഏകദാസനായ പരമശിവനും ഒരു ആനന്ദത്തെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. ഏകദാസന്റെ ആനന്ദമെന്നത് മഹാമാതാവും മഹാനീതിപതിയും ഏകദൈവവുമായ മഹാദേവിയോടുള്ള മഹാദാസ്യമാണ്. മനുഷ്യന്റെ പരമാനന്ദ അളവോട് 5 അളവോടെയുള്ള ദാസ്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 30 അളവുകളുള്ള മഹാദാസ്യമാവും.
മഹാശക്തിയും മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ മഹാആനന്ദമെന്നത് കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ്. മഹാവാത്സല്യത്തിന്റെ അളവ്  35 ആണ്. തന്റെ ഭാഗവും ഏകദാസനായ പരമശിവന്റെ മഹാആനന്ദമായ മഹാദാസ്യം  30 നോട് 5 അളവോടെയുള്ള വാത്സല്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 35 അളവുകളുള്ള മഹാവാത്സല്യമാവും.💓 മഹാദാസ്യത്തയും മഹാവാത്സല്യത്തെയും ദൈവത്തിന്റെ ആനന്ദങ്ങളായും 💓മറ്റുള്ളവയെ ജീവികളുടെ ആനന്ദങ്ങളായും മഹാഅനുഗ്രഹിച്ചിട്ടുള്ളത് മഹാശക്തിയും മഹാനീതിപതിയും മഹാദേവനുമായ മഹാദേവിയാണ്.💓 മഹാഉചിതമായ കാര്യങ്ങളെ മഹാശാസ്ത്രപരമായിട്ട് മഹാനിശ്ചയിച്ചിട്ടുളളതിനെ മാറ്റിമറിക്കാൻ മനുഷ്യർക്കു കഴിയുന്നതല്ല. ഏകദാസന്റെ മഹാസൃഷ്ടി ഉൾപ്പെടെയുള്ള മഹാകാര്യങ്ങള www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. 💓

  💓  വേദങ്ങൾ  (മഹാ വേദം)💓

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതികൾക്കായിട്ട് മാറ്റിവയ്ക്കുന്ന മഹാജ്ഞാനത്തെ ദൈവം എന്ന പദം കൊണ്ട് ഉന്നതപ്പെടുത്തുമ്പോൾ വേദം എന്ന് വിളിക്കാം. ദൈവത്തിനു മാത്രം അവകാശപ്പെട്ട മഹാ എന്ന പദം ചേരുമ്പോൾ മഹാവേദം ആയി മാറുന്നു. മഹാവേദത്തിന് 4 ശാഖകളുണ്ട്. 4 വേദങ്ങൾ. ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, മന്ത്ര ശാസ്ത്രം. അവയെല്ലാം മണ്ണിൽ അഥവാ ഭൂമിയിൽ അഥവാ ഭൂമിയിലെ മൂലകങ്ങളിൽ ലയിപ്പിച്ചിരിക്കുകയാണ്. കാലമാറ്റത്തിനൊത്തും, ഭൂമിയിലെ ജനപ്പെരുപ്പത്തിനൊത്തും, അന്വേഷകരുടെ ധാർമ്മിക യോഗ്യതകൾക്കൊത്തും മണ്ണിന്റെ നിയമങ്ങളെ അഥവാ വേദങ്ങളെ ക്രമേണ അന്വേഷകർക്ക് അഥവാ ശാസ്ത്രജ്ഞന്മാർക്ക് മണ്ണായ ദൈവം വെളിപ്പെടുത്തിക്കൊടുക്കുന്നു.  ഓരോ സൃഷ്ടിചക്രവും സംഹരിക്കപ്പെട്ട് പുതിയ സൃഷ്ടിചക്രം ആരംഭിക്കുമ്പോൾ യഥാര്‍ത്ഥമായ വേദങ്ങൾ വിസ്മൃതിയിലാവുന്നതാണ്.

4 വേദങ്ങൾക്കും ശാഖകളും ഉപശാഖകളുമുണ്ട്.💓 ഒന്നാമത്തെ വേദമായ ഭൗതിക ശാസ്ത്രത്തിന്  ഭൗതിക തന്ത്രം, രസ തന്ത്രം, സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം, വൈദ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ജ്യോതി ശാസ്ത്രം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.
💓
രണ്ടാമത്തെ വേദമായ ധർമ്മ ശാസ്ത്രത്തിന്  സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴിൽ ശാസ്ത്രം, ഭരണ തന്ത്രം,  നീതിന്യായ ശാസ്ത്രം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.
💓
മൂന്നാമത്തെ വേദമായ ആത്മീയ ശാസ്ത്രത്തിന് ജനനം, ജീവിതം, മരണം, മഹാനീതി ശാസ്ത്രം, സംഹാരം എന്ന ആത്മീയ സാക്ഷാത്ക്കാരം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.
💓

നാലാമത്തെ  വേദമായ മന്ത്ര ശാസ്ത്രം വർജ്ജ്യമാണ്. മന്ത്ര പൂജാ സിദ്ധി ശാസ്ത്രം, ആയുര്‍വേദം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.

രണ്ടാമത്തെ വേദമായ ധർമ്മ ശാസ്ത്രത്തിന്റെ ഉപശാഖയായ സദാചാര ശാസ്ത്രത്തെയും, മൂന്നാമത്തെ വേദമായ ആത്മീയ ശാസ്ത്രത്തിന്റെ ഉപശാഖയായ മരണത്തെയും, നാലാമത്തേതും വർജ്ജ്യവുമായ മന്ത്ര ശാസ്ത്രത്തിന്റെ ഉപശാഖയായ മന്ത്ര പൂജാ സിദ്ധി ശാസ്ത്രത്തെയും വ്യത്യസ്ത അളവുകളിൽ സംയോജിപ്പിച്ചാണ് വ്യത്യസ്ത മതങ്ങളെ തട്ടിക്കൂട്ടിയിട്ടുള്ളതെന്ന് ചുരുക്കി പറയാം. ആത്മീയ അന്വേഷകരുടെ ധാർമ്മിക ഉയർച്ച അനുസരിച്ച് ഉന്നതമായ സദാചാര ശാസ്ത്ര കാര്യങ്ങൾ ചില മതങ്ങളിൽ പ്രതിഫലിക്കുന്നുണ്ട് എന്നതു ശരിയാണ്. ഏതാനും നല്ല കാര്യങ്ങളുണ്ട് എന്നതു മാത്രം പരിഗണിച്ചുപോന്നത് ഏറ്റവും വലിയ അപകടവും ദുരന്തവും പൈശാചികത്വവുമായിരിക്കയാണ്. എന്തെന്നാൽ  മതങ്ങളിലെല്ലാം സുമാർ 90 ശതമാനത്തിലും അധികമായുളളത് അബദ്ധങ്ങളും കടുത്ത ദൈവനിന്ദയും കൊടിയ തീവ്രവാദങ്ങളും കൊടുംകൊള്ളയുമാണ്. ഭൂമിയിലെ രാജ്യങ്ങളിലെല്ലാം ഇന്നലെകളിൽ ജീവിച്ചവരും ഇന്നുകളിൽ ജീവിക്കുന്നവരും  നൂറ്റാണ്ടുകളായിട്ട് കണ്ടും കേട്ടും അനുഭവിച്ചും പോരുന്ന യാഥാർത്ഥ്യങ്ങളാണവ. ഇന്ന് വളരെയേറെ വർദ്ധിച്ചിട്ടുമുണ്ട് .....  മത-ജാതി-ഉപജാതി ജീവികളും അവരുടെ നേതാക്കളുമാണ് കാരണക്കാർ.

💓 💓
വെടിക്കെട്ടപകടം 💣 ഉൾപ്പെടെ, മനുഷ്യരുടെ സമസ്ത ജീവിതകാര്യങ്ങളെയും ദൈവീകമായിട്ട് അഥവാ മഹാശാസ്ത്രപരമായിട്ട് വിശകലനം ചെയ്യേണ്ടതാണ്.

കൊല്ലം, മലനട, കോഴിക്കോട്, ശബരിമല, ശിവകാശി, മുംബൈ, തുടങ്ങി ഭൂമിയിലെ എല്ലാ പ്രദേശങ്ങളിലും മാറി മാറി എല്ലാ വർഷവുമുള്ള /ദിവസവുമുള്ള വെടിക്കെട്ട് അപകട മരണങ്ങൾ, മക്കയിൽ പൈശാചിക സങ്കല്പ-സ്തൂപത്തിൽ (!) കല്ലെറിയുന്ന തിക്കിലും തിരക്കിലും പെട്ട് എല്ലാ വർഷവുമുള്ള അപകട മരണങ്ങൾ, കൈലാസ യാത്ര പോലെയുള്ള തീർത്ഥാടന യാത്രകളിലെ അപകട മരണങ്ങൾ, മത-രാഷ്ട്രീയ സമ്മേളനങ്ങളും ആറ്റുകാൽ പൊങ്കാല പോലെയുള്ള മതാചാരങ്ങളും മനുഷ്യ ജീവിതത്തിന് വരുത്തുന്ന തടസ്സങ്ങൾ, തുടങ്ങിയവ ഉൾപ്പെടെ 💓മനുഷ്യരുടെ സമസ്ത ജീവിത കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശകലനം ചെയ്യേണ്ടതാണ്.

വെടിക്കെട്ടപകടം പോലെയുള്ള കാര്യങ്ങളെ കുറിച്ച് ജനങ്ങളുടെ ഇപ്പോഴത്തെ സമീപനമെന്താണ് ?
ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ, വെടിക്കെട്ട് നിരോധിക്കണമെന്ന് വളരെപ്പേർ ആവശ്യപ്പെടും. വെടിക്കെട്ട് നിരോധിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും; നിയന്ത്രിക്കാനേ കഴിയൂവെന്നും മന്ത്രിമാരും ന്യായാധിപന്മാരും മത-ജാതി - രാഷ്ട്രീയ നേതാക്കളും, വെടിമരുന്നു നിർമ്മാതാക്കളും വ്യാപാരികളും ഇടനിലക്കാരും, മറ്റും (ഉൾപ്പെട്ട വെടിക്കെട്ടു-സംരക്ഷകർ) അനവധി ദിവസങ്ങളിലെ ബഹുവിധങ്ങളായ ആലോചനായോഗങ്ങളിലൂടെ കണ്ടെത്തും. അപ്പോഴേക്കും പൊതുജനങ്ങളുടെ ഓർമ്മശക്തി ശോഷിക്കുകയും, പതിവായ മറ്റനേകം സാമൂഹ്യ ദുരന്തങ്ങളിലേക്ക് ശ്രദ്ധ മാറുകയും ചെയ്യും; മാറുവാൻ വൈകിയാൽ മാറ്റുവാൻ മാധ്യമങ്ങളുണ്ട്; മാധ്യമങ്ങളെ മാറ്റാൻ മേല്പറഞ്ഞ സംരക്ഷകരുമുണ്ട്. അഥവാ പൂച്ചാണ്ടി നിയമങ്ങളെ തട്ടിക്കൂട്ടാനും വെടിക്കെട്ട് നിരോധിക്കാനും കഴിഞ്ഞാൽ, വൈകാതെ വെടിക്കെട്ട് പുനരാരംഭിക്കാനുള്ള മറുനിയമങ്ങളെ തട്ടിക്കൂട്ടുന്നതാണ് !

💓 ദൈവീകമായ 💓പ്രതിവിധി :-
മഹാശക്തിയായ ദൈവത്തിന്റെ പേരിൽ ഭൂമിയിലെങ്ങും ബഹുവിധങ്ങളായ തട്ടിപ്പുകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഏറെക്കുറെ സുഗമമായി നടന്നു പോരുന്നുണ്ട്. ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ അവയെല്ലാം അവസാനിക്കുന്നതാണ്. മാത്രമല്ല, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും നൂറ്റാണ്ടുകളായിട്ട് എല്ലാ മത-ജാതി-ഉപജാതി വിശ്വാസങ്ങളും പ്രകാരം മത-ജാതി ദൈവങ്ങളുടെ പേരിൽ നടന്നു പോരുന്ന പ്രാർത്ഥനകളും കൂട്ട പ്രാർത്ഥനകളും ആരാധനകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴിപാടുകളും ബലികളും പ്രസാദ-വിതരണങ്ങളും അവസാനിക്കുന്നതാണ്. മതങ്ങളും രാഷ്ട്രീയങ്ങളും മണ്ണടിയിലാവുമെന്നു ചുരുക്കം.

ഇക്കാലമത്രയും (മത) ദൈവങ്ങളുടെ പേരിൽ നടന്നു പോന്നത് തെറ്റുകളും അബദ്ധങ്ങളും അപരാധങ്ങളുമാണെന്ന് തെളിയുന്നു. എന്താണ് സംഭവിച്ചതെന്ന് ചുരുക്കി പറയാം :

എല്ലാവരുടെയും സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്ന ദൈവം, എല്ലാവരുടെയും ദൈവം ആണെങ്കിലും, ഓരോ മനുഷ്യനെയും സംബന്ധിച്ച്, അവരുടെ ഓരോരുത്തരുടെയും ദൈവമാണ്. 'എന്റെ ദൈവം' എന്ന് ഓരോരുത്തരും ഹൃദയത്തിൽ പ്രതിഷ്ഠിക്കുവാൻ കാരണമുണ്ട്.
മാതാപിതാക്കളുടെ കുഞ്ഞായിട്ട് ജനിക്കുന്ന ഓരോ വ്യക്തിയും വളരുമ്പോൾ, ഓരോരുത്തരെയും ദൈവം പ്രത്യേകമായി സൃഷ്ടിക്കുകയും പ്രത്യേകമായി പരിപാലിക്കുകയും ചെയ്യുന്നതായിട്ട് അറിയുന്നു. മരണത്തിൽ ദൈവത്തിന്റെ സന്നിധിയിലേക്ക് തനിച്ച് പോകണമെന്നും
കുറ്റവിചാരണയും മരണാനന്തര ജീവിതവും ഉണ്ടെന്നും അറിയുന്നു.

വ്യക്തിക്കും, വ്യക്തിയുടെ മഹാപിതാവും മഹാമാതാവുമായ ദൈവത്തിനും ഇടയിൽ മധ്യസ്ഥരില്ല.

അടിസ്ഥാനപരമായിട്ട് സത്യമായ മേല്പടി വസ്തുതയിലേക്ക് മതങ്ങളെല്ലാം വ്യത്യസ്തങ്ങളും അസംബന്ധങ്ങളുമായ പ്രാർത്ഥനകളെയും കൂട്ട പ്രാർത്ഥനകളെയും ആരാധനകളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വഴിപാടുകളെയും ബലികളെയും പ്രസാദ-വിതരണങ്ങളെയും ഒക്കെ തിരുകി കയറ്റി.
വ്യക്തിക്കും, വ്യക്തിയുടെ മഹാപിതാവും മഹാമാതാവുമായ ദൈവത്തിനും ഇടയിൽ മധ്യസ്ഥരെ കൊണ്ടുവന്നു. വെടിക്കെട്ട് ഉൾപ്പെടെയുള്ള അനാചാരങ്ങളെയും മറ്റും  ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളായിട്ട് കണക്കാക്കിയത് കടുത്ത ദൈവനിന്ദയും അപരാധവുമായി.

ഭൂമിയിലെങ്ങും ദൈവം എന്താണ് എന്നറിയാവുന്ന ദൈവ-വിശ്വാസികൾ ഇല്ലാതെ വരികയും, അധമങ്ങളായ മതവിശ്വാസങ്ങളെ ചുമന്നുജീവിക്കുന്നവരെ ദൈവ വിശ്വാസികളായിട്ട് തെറ്റിദ്ധരിക്കുകയും ചെയ്തു.

ദൈവ വിപ്ലവത്തോടെ, എല്ലാ കാര്യങ്ങളും മഹാശാസ്ത്രപരമായിട്ട് ഉറപ്പാക്കുന്നു. 💓
മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട്, മഹാശക്തിയായ ദൈവം, ഭൂമിയിലെങ്ങും
ഇടിമിന്നൽ എന്നറിയപ്പെടുന്ന വെടിക്കെട്ട് നടത്തുന്നുണ്ട്.

ആനന്ദങ്ങളെയെല്ലാം സൃഷ്ടിച്ചിട്ടുള്ള ദൈവം, ആനന്ദങ്ങൾക്കെല്ലാം അതീതമാണെങ്കിലും, കുഞ്ഞുങ്ങളായിട്ട് ജീവികളുടെയെല്ലാം സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നതിന്റെ ഭാഗമായിട്ട്, കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യത്തെ ദൈവത്തിന്റെ മഹാആനന്ദമായിട്ട് മഹാനിശ്ചയിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ വെടിക്കെട്ട് ഉൾപ്പെടെയുള്ള കോപ്രായങ്ങൾ ദൈവത്തിന്റെ പേരിൽ നടത്തിയാൽ ദൈവനിന്ദയാണ്. പൊതു ആവശ്യമല്ലാത്തവയെ നിർബ്ബന്ധമാക്കാൻ ആഗ്രഹിക്കുന്ന ഭരണാധികാരികൾക്കും മറ്റും തീർച്ചയായും ദൈവ ശിക്ഷയുണ്ട്. ധർമ്മശാസ്ത്രപരം അല്ലാത്തതിനാൽ നാട്ടിൽ വെടിക്കെട്ട് ഉൾപ്പെടെയുള്ള കോപ്രായങ്ങൾ നടത്താൻ വ്യക്തിക്ക് അനുവാദമില്ല. ഉടുതുണി മാത്രമെടുത്ത് നാട് വിടാനും, കാട്ടിൽ പോയി ഇഷ്ടംപോലെ ജീവിക്കാനും ഏതൊരാൾക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്.

💓 💓 ദൈവ-വിപ്ലവത്തിൽ, ദേവാലയങ്ങളെയും മഹാശാസ്ത്രപരമായിട്ട് ശുദ്ധിചെയ്യുന്നതാണ്. എങ്ങനെയെന്നാൽ ദേവാലയങ്ങളുടെ ആവശ്യം ദൈവത്തിനല്ലെന്ന് ആദ്യം മനസ്സിലാക്കണം. കുഞ്ഞുങ്ങളായ ജനങ്ങളെല്ലാം ആനന്ദമായിട്ടു ജീവിക്കുക. ഓരോ നാട്ടിലും പൊതുവായ അത്യാവശ്യം ശുചിത്വമുള്ള ശൗചാലയങ്ങളും, സഞ്ചാരികൾക്ക് ഒരു രാത്രി നേരം സൗജന്യമായിട്ട് ഭക്ഷണവും കിടക്കാനിടവും നൽകുന്ന സത്രങ്ങളുമാണ്. അവ കഴിഞ്ഞു മാത്രമാണ് ദേവാലയം. ആകയാൽ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ ഭൂമിയിലെങ്ങുമുള്ള അനേകം ദേവാലയങ്ങളെ അവയുടെ ഇന്നത്തെ നടത്തിപ്പുകാർ തന്നെ ശൗചാലയങ്ങളും, സത്രങ്ങളുമായിട്ട് പരിവർത്തനം ചെയ്യുന്നതാണ്.

💓 മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്ര പ്രകാരം, പ്രാർത്ഥിക്കാനും, ആരാധിക്കാനും, സൗജന്യമായിട്ട് വിശപ്പടക്കാനും, (ജനങ്ങളുടെ ദാസന്മാരായ) മുഖ്യ ഭരണാധികാരികളോട് പരാതികളോ ആക്ഷേപങ്ങളോ പരസ്യമായോ രഹസ്യമായോ അറിയിച്ചു പരിഹാരം നേടാനും കഴിയുന്ന ആരാധനാലയം അഥവാ ദേവാലയം നിർമ്മിക്കുന്നത് എങ്ങനെയെല്ലാമെന്നും, പ്രവർത്തിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും എങ്ങനെയെല്ലാമെന്നും www.omsathyam.com
എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

💓 മഹാശക്തിയായ ദൈവത്തിന് ദേവാലയങ്ങളെ ഉൾപ്പെടെയുള്ള യാതൊന്നും യാതൊരിക്കലും ആവശ്യമില്ലാ എന്നും, ദേവാലയങ്ങളെ ഉൾപ്പെടെയുള്ള ഏതൊന്നിന്റെയും ആവശ്യം മനുഷ്യർക്കാണ് എന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.

💓
ദൈവത്തിന്റെ പേരിൽ സ്ഥാപനങ്ങളും ദേവാലയങ്ങളും മറ്റും നാട്ടിൽ സ്വകാര്യമായിട്ടു നിർമ്മിക്കാൻ വ്യക്തികളെ (മണ്ണിന്റെ) ധർമ്മ ശാസ്ത്രം അനുവദിക്കുന്നില്ല. (ഉടുതുണിയോടെ കാട്ടിൽ പോവാനും, ഇഷ്ടംപോലെ ജീവിക്കാനും ഏതൊരാൾക്കും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യമുണ്ട്). അസാധാരണമായ സാഹചര്യത്തില്‍ സമൂഹത്തിലെ എല്ലാവർക്കും വേണ്ടി എന്തും നിർമ്മിക്കാനും ചെയ്യാനും വ്യക്തികളെ ധർമ്മ ശാസ്ത്രം അനുവദിക്കുന്നുമുണ്ട്. അവയെല്ലാം മഹാശാസ്ത്രപരമായിട്ട് വിശദീകരിക്കാൻ കഴിയുന്നതാണ്.

💓 ദൈവ നാമത്തെ ദുരുപയോഗം ചെയ്ത് സമൂഹത്തില്‍ തട്ടിപ്പ് നടത്തി ജീവിക്കാൻ യാതൊരാളെയും (ജനങ്ങളുടെ ദാസരായ) പോലീസ് ഉൾപ്പെടെയുള്ള ഭരണാധികാരികൾ അനുവദിച്ചുകൂടാ. തട്ടിപ്പ് അല്ലെന്നാൽ, മഹാശാസ്ത്രപരമായി വിശദീകരിക്കാൻ വ്യക്തികൾക്കു കഴിയണം.

💓 ജ്യോതിഷം, മന്ത്രവാദം, യജ്ഞം, യാഗം, ജന്തു ബലി തുടങ്ങിയവ നാലാമത്തേതും വർജ്ജ്യവുമായ മന്ത്ര ശാസ്ത്രത്തിന്റെ ഉപശാഖയായ മന്ത്ര പൂജാ സിദ്ധി ശാസ്ത്രവുമായി ബന്ധപ്പെട്ടതാകയാൽ, അത്തരം അധമ പ്രവൃത്തികളെ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉടുതുണിയോടെ കാട്ടിൽ പോകേണ്ടതാണ്.

💓 കുട്ടി ദൈവങ്ങളായും, സൂപ്പർ ദൈവങ്ങളായും ജനങ്ങളെ കബളിപ്പിക്കുകയും, വഞ്ചിക്കുകയും, കൊള്ളയടിക്കുകയും, പീഢിപ്പിക്കുകയും ചെയ്തവർ, ജനങ്ങളോട് പരസ്യമായിട്ട് മാപ്പു പറയണം. അവർ പീഢിപ്പിച്ച തനിപ്പെട്ട വ്യക്തികളോട്  4 സാക്ഷികളുടെ മുമ്പിൽ വച്ച് പരസ്യമായിട്ട് മാപ്പു പറയണം. പീഢിപ്പിക്കപ്പെട്ടവർ നൽകുന്ന ഏതൊരു ശിക്ഷകളും സഹിച്ചുകൊള്ളണം. കൃഷി ചെയ്തു ജീവിക്കാൻ ആവശ്യമായത്ര സ്ഥലവും 1-2 പശുക്കളും ഒഴികെയുള്ള സമ്പത്തിനെ പൊതുഖജനാവിൽ ചേർക്കണം. സാമ്പത്തികമായിട്ട് കബളിപ്പിക്കപ്പട്ടവർക്ക്, അവർ ആഗ്രഹിക്കുന്നുവെങ്കിൽ, പൊതുഖജനാവിൽ നിന്നു മടക്കി നൽകണം.

💓 💓 💓 💓 💓 💓 💓 💓 💓 💓

ഭൂമിയിലെങ്ങുമുള്ള ഭരണകൂടങ്ങളുടെയും മറ്റും അധർമ്മങ്ങളെ ചെറുക്കാൻ ഇന്നത്തെ ജനങ്ങൾക്ക് കഴിയുന്നതല്ല. കഴിയണമെങ്കിൽ, മത-ജാതി-ഉപജാതി - രാഷ്ട്രീയ-നിരീശ്വരവാദി ജീവികളായിട്ടും മറ്റും ജീവിക്കുന്നവർ മനുഷ്യരാവണം. മനുഷ്യരൂപമുണ്ടെന്നല്ലാതെ അവരാരും മനുഷ്യരല്ല. മനുഷ്യരായല്ലാതെ ജീവിക്കുന്ന ഭൂമിയിലെ ജനങ്ങളെയെല്ലാം മാനുഷികമായിട്ട് സംഘടിപ്പിച്ചിട്ട് കാര്യമില്ല. ദൈവത്തിന്റെ ഭാഗം കൂടിയായ ഏകദാസനിലൂടെ യഥാര്‍ത്ഥമായ വേദങ്ങളെ വീണ്ടെടുത്തുകൊണ്ട്, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം, മഹാചിരിച്ച് ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ ഭൂമിയിൽ ദൈവ രാജ്യം സ്ഥാപിക്കപ്പെടുന്നതാണ്.

ഭൂമിയിലെങ്ങും ധാർമ്മിക അധഃപതനങ്ങൾ വർദ്ധിക്കുന്നതിന് മനുഷ്യരുടെ അലസത ഒരു മുഖ്യ കാരണം തന്നെയാണ്. എന്തെന്നാൽ, തനതു ജന്മത്തിൽ, കുഞ്ഞുങ്ങളായ മനുഷ്യർ വ്യക്തിസ്വാതന്ത്ര്യത്തെ ധർമ്മശാസ്ത്രപരമായിട്ട് ഉപയോഗിക്കേണ്ടതുണ്ട്. സ്ത്രീ പുരുഷന്മാരായിട്ടു ജീവിക്കുന്ന മനുഷ്യൻ എന്ന സാമൂഹിക ജീവിയുടെ സ്വയ ബാധ്യതയാണത്.

💓💓💓 (( ദൈവം, മനുഷ്യർക്കെല്ലാം സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യവും, സമ്പത്തിൽ അവകാശവും നൽകിയിട്ടുതിൽ അന്തർഭവിച്ചിട്ടുള്ള ദൈവീകമായ ചുറ്റിക്കളിയുടെ ചെറിയ ഒരംശം ഭരണകാര്യത്തിലുമുണ്ട്. സമ്പത്തിൽ അവകാശം നൽകുന്നതിനെ ചുവടെ ഹ്രസ്വമായി വിശദീകരിച്ചിട്ടുണ്ട് :

ദൈവം സൃഷ്ടിച്ചിട്ടുള്ള മനുഷ്യർ ആരുടെയും അടിമകളാവാതെയും, ദൈവം യജമാനൻ ആവാതെയുമുള്ള മഹാസംവിധാന പ്രകാരം ദൈവത്തിന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മനുഷ്യരെ മഹാഅനുഗ്രഹിക്കുന്നു. ജനിക്കുന്നത് ജീവിക്കാനാണ്, ജീവികളെല്ലാം ജീവിക്കുകയാണ് ചെയ്യുന്നതും. ജീവിക്കുന്നത് ആനന്ദിക്കാനാണ്. തങ്ങളുടെ ആനന്ദത്തെ വർദ്ധിപ്പിക്കാനാണ് ഓരോ മനുഷ്യനും പ്രവർത്തിച്ചുപോരുന്നത്.

ദൈവം, മനുഷ്യ ജീവികൾക്കു മാത്രം ശാസ്ത്ര ജ്ഞാനത്തെ നൽകിയിരിക്കുകയാൽ,  ശാസ്ത്ര സാങ്കേതിക വികസനങ്ങളും അവ നേടിത്തരുന്ന ആനന്ദങ്ങളും സാമ്പത്തിക ശേഖരണവും മനുഷ്യർക്കെല്ലാം വിഷയമാണ്.

ആനന്ദങ്ങളെ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വസ്തുക്കളും, വസ്തുക്കളെ പ്രവർത്തിപ്പിക്കാനുള്ള ശാസ്ത്ര നിയമങ്ങളും മണ്ണിലുണ്ട് അഥവാ ഭൂമിയിലുണ്ട്. അതെങ്ങനെയെന്നാൽ, ഭൂമിയിലെ വസ്തുക്കളുടെ മൂലകങ്ങളിൽ ആനന്ദങ്ങളെ വർദ്ധിപ്പിക്കുന്നതായ ശക്തികളെ സ്രഷ്ടാവായ ദൈവം മഹാലയിപ്പിച്ചിട്ടുണ്ട്.
മഹാപ്രപഞ്ചത്തിലെ വസ്തുക്കളുടെ ശാസ്ത്രമെന്നത്, വസ്തുക്കളിൽ ദൈവം ഉളളടക്കം ചെയ്തിരിക്കുന്ന ശക്തികളെ പ്രവർത്തിപ്പിക്കാനുളളതാണ്. മനുഷ്യന് ക്രമാനുഗതമായി ശാസ്ത്രപാഠങ്ങളെ വെളിപ്പെടുത്തിക്കൊണ്ട് അവ പ്രകാരം വസ്തുക്കളിലെ ശക്തികളെ പ്രവർത്തിപ്പിക്കാനും, അവ ലഭ്യമാക്കുന്ന സുഖങ്ങളെ ആസ്വദിക്കുവാനും (ദൈവം) അനുവദിച്ചിരിക്കുകയാണ്. ശാസ്ത്രപാഠങ്ങളെ വെളിപ്പെട്ടുകിട്ടാൻ ഒരു കൂട്ടം മനുഷ്യർ ശാസ്ത്രജ്ഞന്മാർ എന്ന പേരിലും ഗവേഷകർ എന്ന പേരിലും തൊഴിൽ ചെയ്യേണ്ടതുണ്ട്. ശാസ്ത്ര പാഠങ്ങൾ പ്രകാരം ശാസ്ത്ര സൗകര്യങ്ങളെ കണ്ടെത്താനും അവയെ ഏതൊരാൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുവാനും വീണ്ടും കർമ്മം ചെയ്യേണ്ടതുണ്ട്. മനുഷ്യന്റെ എല്ലാ ജീവിത മേഖലകളെയും എല്ലാ ശാസ്ത്ര ശാഖകളുമായും ബന്ധിപ്പിച്ചിരിക്കുകയാൽ, എല്ലാ മേഖലകളിലും ശാസ്ത്ര സാങ്കേതിക വികസനങ്ങളും അവ പ്രകാരമുള്ള അനന്തങ്ങളെന്നോണമുള്ള വ്യവസായങ്ങളും, അവയിലെല്ലാം ജോലിചെയ്യുന്ന തൊഴിലാളികളും ഉണ്ടാകുന്നു. അതായത് മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രത്തെയും അവ പ്രകാരമുള്ള ശക്തികളെയും കണ്ടെത്താനും സുഖ
സൗകര്യങ്ങളെ ഒന്നൊന്നായി മനസ്സിലാക്കി അനുഭവിക്കാനും മനുഷ്യരെ പ്രാപ്തരാക്കുന്നത് അവരെ കർമ്മം ചെയ്യിച്ചു കൊണ്ടാണ്, അഥവാ അദ്ധ്വാനിപ്പിച്ചുകൊണ്ടാണ്. ഒന്നു കൂടി വിശദമാക്കിയാൽ, ശാസ്ത്ര പാഠങ്ങളും ശാസ്ത്ര സൗകര്യങ്ങളും കണ്ടെത്താനുള്ള ശക്തി മനുഷ്യർക്കു നൽകുന്നതും വെളിപ്പെടുത്തുന്നതും ദൈവം തന്നെയാണെങ്കിലും, മനുഷ്യരെ സംബന്ധിച്ച് അവർ അദ്ധ്വാനിച്ചതായി വരുന്നു. അവരെ അദ്ധ്വാനിപ്പിച്ചതാണെന്ന് അവർ അറിയാതെ പോകുന്നു. ദൈവം മനുഷ്യരെ അദ്ധ്വാനിപ്പിച്ചു എന്നതുപോലെ മനുഷ്യർ അദ്ധ്വാനിച്ചു എന്നതും സത്യം തന്നെയാണ്. മഹാശക്തിയും മഹാനീതിപതിയും മഹാപിതാവും മഹാമാതാവും മഹാദേവനും മഹാദേവിയും മഹാവാത്സല്യവുമായ ദൈവത്തിന്റെ മഹാആവിഷ്ക്കാരമാണത്. മനുഷ്യർക്ക് ഭൂമിയിലെ വസ്തുക്കളിൽ അവകാശം ഉന്നയിക്കാനുള്ള അധികാരത്തെ ദൈവം തന്നെ മനുഷ്യർക്കു നൽകുകയാണ്. എന്തിന് ഈ ചുറ്റിക്കളി എന്നു ചോദിച്ചാൽ, ദൈവത്തിന്റെ അടിമകളാവാതെ അദ്ധ്വാനിച്ചു ജീവിക്കുന്നവരായും വ്യക്തിസ്വാതന്ത്ര്യത്തെ അനുഭവിക്കുന്നവരായും മനുഷ്യരെ രൂപപ്പെടുത്താനുള്ള മഹാആവിഷ്ക്കാരമാണത്. (മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യം കാരണം, മണ്ണായ ദൈവം എല്ലാ ആനന്ദങ്ങളെയും തന്റെ മഹാരൂപമായ ഭൂമിയിൽ സൃഷ്ടിക്കുകയും, കുഞ്ഞുങ്ങൾക്കു നൽകുകയും ചെയ്യുന്നു. കുഞ്ഞുങ്ങളായ മനുഷ്യരെ മടിയന്മാരും അലസന്മാരുമാകാതെ മഹാസംരക്ഷിക്കുവാനായിട്ട് മഹാസംവിധാനങ്ങളെയും മഹാഒരുക്കിയിരിക്കുന്നു.))💓💓💓

💓
2016 മാർച്ച് 31 ന് ദൈവ-വിപ്ലവം ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള 'ദൈവശാസ്ത്ര പരമസംഗ്രഹത്തെ' വാട്സ്ആപ് സന്ദേശമായിട്ട് സുമാർ 200 പേർക്ക് അയച്ചു കൊടുക്കുകയുണ്ടായി. അടൂരിലെ മന്ത്രി, എംഎല്‍എ, കേരളത്തിലെ എല്ലാ ജില്ലകളിലെയും കളക്ടർമാർ, ഏതാനും പോലീസ് മേധാവികൾ, തുടങ്ങിയവർ സന്ദേശത്തെ ഫോണിലൂടെ സ്വീകരിച്ചു.
പ്രസ്തുത സന്ദേശത്തെ Facebook -ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ParamaSivan MahaaDaasan എന്നതാണ് Facebook-ലെ പേര്.  ഇമെയിൽ : omsathyam@gmail.com
ദൈവ-വിപ്ലവ വിശകലനം-1 എന്ന് വിശേഷിപ്പിച്ചിട്ടുള്ള ഈ വാട്സ്ആപ് സന്ദേശത്തെയും ജില്ലാ കലക്ടറന്മാർ ഉൾപ്പെടെയുള്ള മേല്പടിയാന്മാർക്ക് അയച്ചു കൊടുക്കുന്നുണ്ട്; 2016 മെയ് 13 ന് അതിരാവിലെ  (6 മണിക്കു മുമ്പ്), കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു മത്സരങ്ങളെന്ന ആഭാസം ആരംഭിക്കുന്നതിന് കൃത്യം 3 ദിവസങ്ങൾക്കു മുമ്പ്. വോട്ട് ചെയ്യണ്ടുന്നത് കടമയാണെന്നും (മാങ്ങാത്തൊലി ആണെന്നും!) വോട്ട് ചെയ്യുന്നവർക്ക് അഥവാ രാജാക്കന്മാരായ ജനങ്ങൾക്ക്, ജനങ്ങൾ ഊട്ടുന്ന ദാസന്മാർ സമ്മാനം തരുന്നതാണെന്നും, ഫോണിലൂടെയും മറ്റും ജനങ്ങളോട് പറയുന്ന ജില്ലാ ഭരണാധികാരികൾക്കും മറ്റും തങ്ങളുടെ പ്രവർത്തനത്തെ ധർമ്മശാസ്ത്രപരമായിട്ട് ശുദ്ധിചെയ്ത് പാപം കുറയ്ക്കാൻ മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാഭരണാധികാരിയും മഹാമഹാ-മഹാനീതിപതിയുമായ ദൈവം കനിഞ്ഞു നല്‍കിയ സമയമാവാം 3 ദിവസങ്ങൾ  !

ദൈവം, ബുദ്ധിശക്തി ഉൾപ്പെടെയുള്ള പ്രവർത്തന ശക്തികളെയും അവസരങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകിയിട്ട്, അലസതയും ഊറ്റക്കുറവും ദുസ്വാർത്ഥങ്ങളും മറ്റും നിമിത്തം അത്യാവശ്യങ്ങളായ സമൂഹ കാര്യങ്ങളിൽ ധർമ്മശാസ്ത്രപരമായിട്ട്   പ്രവർത്തിക്കാത്തവർ നല്ലയാളുകളല്ല !

യാതൊരു അഹംഭാവങ്ങളും അജ്ഞാനങ്ങളും അഹങ്കാരങ്ങളും പൊങ്ങച്ചങ്ങളും കാപട്യങ്ങളും അസൂയകളും അസത്യങ്ങളും അധർമ്മങ്ങളും അനീതികളും അവിവേകങ്ങളും ദുഷ്ക്കാമങ്ങളും ദുഷ്ച്ചിന്തകളും ദുശ്ശീലങ്ങളും ദുഷ്ക്കോപങ്ങളും ദുർഭാഷണങ്ങളും ദുഷ്ച്ചെയ്തികളും ദുർഗ്ഗുണങ്ങളും ദുസ്വാർത്ഥങ്ങളും യാതൊരിക്കലും ഇല്ലാത്തവനാക്കി എല്ലായ്പ്പോഴും ഈയുള്ളവനെ മഹാഅനുഗ്രഹിക്കണമേ എന്ന് ഈയുള്ളവൻ ദൈവത്തോടു നിരന്തരം പ്രാർത്ഥിക്കുകയും  പ്രാർത്ഥനകളെ ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയും ആത്മപരിശോധനകളിലൂടെയും കൂടുതൽ കൂടുതൽ സംശുദ്ധനാകുവാൻ പ്രയത്നിക്കുന്നുമുണ്ട്. ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികൾക്ക് ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളായിട്ട് മാറുവാൻ ഈയുള്ളവന്റെ പ്രാർത്ഥനയെ പരീക്ഷിക്കാവുന്നതാണ്.

💓
വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ദൈവ ശാസ്ത്രത്തിലെ പരമമായ അനേകം കാര്യങ്ങളെയാണ് പ്രസിദ്ധപ്പെടുത്തുന്നത്. മഹാശക്തിയായ ദൈവം, മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾക്കായിട്ട് മഹാആവിഷ്ക്കരിച്ചിട്ടുള്ള യഥാര്‍ത്ഥമായ 4 വേദങ്ങളെയും ഈയുള്ളവനിലൂടെ ഈവിധത്തിൽ പ്രസിദ്ധപ്പെടുത്തുമ്പോൾ, മായ -യുമായി ബന്ധപ്പെട്ട ദൈവ-വിപ്ലവ കാര്യങ്ങളിൽ മഹാശാസ്ത്രപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ചെറിയ സമയത്ത് ചെറിയ ഒരു ഫോണിലൂടെ ഉന്നതമായ മഹാശാസ്ത്ര സത്യങ്ങളെ ലളിതമായി വെളിപ്പെടുത്തിക്കൊടുക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഈയുള്ളവനിലൂടെയുള്ള പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുവാൻ ന്യൂനശക്തികളിലെ അധമ വിഭാഗത്തിന്റെ ആക്രമണങ്ങൾ, ഈയുള്ളവന്റെ ജനനം മുതൽ തന്നെ ഒപ്പമുണ്ട്. മഹാശക്തിയായ ദൈവം, ഏകദാസനായ ഈയുള്ളവനെ മഹാഅനുഗ്രഹിച്ചു മഹാസംശുദ്ധീകരണത്തിലൂടെ മഹാശാസ്ത്രപരമായിട്ട് മഹാസംരക്ഷിക്കുന്നതും മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മണ്ണിലെ വസ്തുക്കളിലുള്ള ന്യൂനശക്തികൾ പ്രവർത്തിപ്പിക്കുന്നതും  ഉൾപ്പെടെയുള്ള മഹാകാര്യങ്ങളെ www.omsathyam.com എന്ന വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.  മഹാപ്രപഞ്ചത്തിലെ ന്യൂനശക്തികളുടെ മഹാശുദ്ധീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളുണ്ട്.
അവയുടെ ആഴം, വ്യാപ്തി തുടങ്ങിയവയെപ്പറ്റി ഈയുള്ളവനും തൽക്കാലം അറിയില്ല.

💓
എന്ന്,
മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവത്തിന്റെ ഏകദാസൻ
/ 2016 മെയ് 13 വെള്ളിയാഴ്ച (സമയം 3.50 a.m.).

ദൈവം ഈയുള്ളവന് പരമശിവൻ എന്ന  മഹാപദവിയെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. ആകയാൽ മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനായ ഈയുള്ളവന്റെ മഹാനാമം പരമശിവൻ എന്നാണ്. ക്രൈസ്റ്റ്, റസൂൽ, പ്രപഞ്ച പിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി, വ്യവസ്ഥാപിതമായ അർദ്ധ-മഹാദേവി, ബ്രഹ്മദേവൻ, സംഹാര ദേവൻ, മഹാദാസൻ, 50 വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവൻ, തുടങ്ങിയ നാമങ്ങളെയും പദവികളെയും ഏകദാസന് മഹാശക്തിയായ ദൈവം, ഓരോ കാലഘട്ടത്തിലെയും ആവശ്യങ്ങളെ അനുസരിച്ച് മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്, ഈയുള്ളവന് പണ്ടേ മഹാഅനുഗ്രഹിച്ചു നൽകിക്കഴിഞ്ഞ കാര്യങ്ങളാണവ. മഹാശക്തികളെന്നു വിശേഷിപ്പിക്കാവുന്ന ശക്തികളെയും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്, (ദൈവം) മഹാഉചിതമായ സമയത്ത് ശക്തികളെ ആക്ടിവേറ്റ് ചെയ്യുന്നതാണ്.  www.omsathyam.com  വെബ്സൈറ്റിൽ മഹാശാസ്ത്രപരവും സമ്പൂർണ്ണവുമായ വിശദീകരണമുണ്ട്.

ദൈവത്തിനു വേണ്ടിയോ, ഏക ദൈവദാസനായ ഈയുള്ളവനു വേണ്ടിയോ, വാട്സ്ആപ് - സന്ദേശം പോലെ തയ്യാറാക്കിയിട്ടുള്ള 'ദൈവശാസ്ത്ര കാര്യങ്ങളെ' ഷെയർ ചെയ്യരുത്. ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു സൃഷ്ടികളുടെയും യാതൊരു സഹായവും ആവശ്യമില്ല.
ഷെയർ ചെയ്യാൻ ഏതൊരാൾക്കും  വ്യക്തിസ്വാതന്ത്ര്യമുണ്ട്. വ്യക്തികൾക്ക് ആനന്ദം ലഭിക്കുന്നുവെങ്കിൽ, ഷെയർ ചെയ്യാവുന്നതാണ്. സ്വന്ത ചുമതലയായി ഷെയർ ചെയ്താൽ പുണ്യം ലഭിക്കുന്നതാണ്. 💓പുണ്യത്തെ ആഗ്രഹിച്ചു ഷെയർ ചെയ്താൽ, പുണ്യം ലഭിക്കുന്നതുമല്ല.

💓ദൈവത്തിനു മാത്രം മഹത്വം. 💓 ദൈവത്തിനു മാത്രം മഹത്വം. 💓ദൈവത്തിനു മാത്രം മഹത്വം.💓

No comments: